രാജ്യത്ത് ഏറെ പ്രചാരത്തിലുള്ള ഇ- ഫാര്‍മസികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം.

രാജ്യത്ത് ഏറെ പ്രചാരത്തിലുള്ള ഇ- ഫാര്‍മസികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം.

രാജ്യത്ത് ഏറെ പ്രചാരത്തിലുള്ള ഇ- ഫാര്‍മസികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരുന്നുകളുടെ യുക്തിരഹിതമായ വില്‍പ്പന, ഡാറ്റ സ്വകാര്യത, മരുന്ന് വില്‍പ്പനയിലെ മറ്റു ക്രമക്കേടുകള്‍ തുടങ്ങിയ ആശങ്കകളെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നീക്കം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, അനധികൃതമായും അല്ലാതെയും പ്രവര്‍ത്തിക്കുന്ന ഇ- ഫാര്‍മസികള്‍ പൂര്‍ണമായും നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രാബല്യത്തിലാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.

2023- ല്‍ പ്രാബല്യത്തിലാകുന്ന പുതിയ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ബില്ലിന്റെ പുതുക്കിയ കരട് പ്രകാരം, ഓണ്‍ലൈന്‍ മുഖാന്തരം നടക്കുന്ന ഏതെങ്കിലും മരുന്നുകളുടെ വില്‍പ്പനയോ വിതരണമോ കേന്ദ്രസര്‍ക്കാറിന് അറിയിപ്പിലൂടെ നിയന്ത്രിക്കാനോ, നിരോധിക്കാനോ കഴിയുന്നതാണ്. നിലവില്‍, 1940- ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമമാണ് രാജ്യത്ത് പ്രാബല്യത്തിലുള്ളത്. അതേസമയം, നിയമലംഘനം ആരോപിച്ച്‌ ടാറ്റ 1എംജി, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, നെറ്റ്മെഡ്സ്, പ്രാക്‌ട്രോ, അപ്പോളോ തുടങ്ങി 20 ഓളം ഇ- ഫാര്‍മസികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.