ജിഎസ്ടിക്കൊപ്പം ചുമത്തിയ നഷ്ടപരിഹാര സെസ് പിരിവ് 2026 മാര്‍ച്ച്‌ വരെ നീട്ടി കേന്ദ്രം.

ജിഎസ്ടിക്കൊപ്പം ചുമത്തിയ നഷ്ടപരിഹാര സെസ് പിരിവ് 2026 മാര്‍ച്ച്‌ വരെ നീട്ടി കേന്ദ്രം.

പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോര്‍സൈക്കിളുകള്‍, വിമാനങ്ങള്‍, ബോട്ടുകള്‍, ആഡംബര വാഹനങ്ങള്‍ എന്നിവയുടെ അധിക ബാധ്യത തുടരും.

കഴിഞ്ഞ രണ്ട് സാമ്ബത്തിക വര്‍ഷങ്ങളില്‍ വരുമാനത്തില്‍ ഇടിവുണ്ടായി. ഇതേ തുടര്‍ന്ന് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാനാണ് 2026 മാര്‍ച്ച്‌ വരെ പിരിവ് തുടരാന്‍ തീരുമാനിച്ചത്. നഷ്ടപരിഹാര സെസ് കാലാവധി ജൂണില്‍ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ വിജ്ഞാപനം. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഇതോടെ സെസ് പിരിവ് നാല് വര്‍ഷത്തേക്ക് കൂടി തുടരും.