ഹൈറിച്ച് ഓൺലൈൻ ഷോപ്പ് 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് ; സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് ; ഡയറക്ടറെ അറസ്റ്റ് ചെയ്തു.

ഹൈറിച്ച് ഓൺലൈൻ ഷോപ്പ് 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് ; സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് ; ഡയറക്ടറെ അറസ്റ്റ് ചെയ്തു.

126 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് തൃശൂർ ആസ്ഥാനമായുള്ള മൾട്ടി ലെവൽ മാർക്കറ്റിംഗ് (എംഎൽഎം) കമ്പനിയുടെ ഡയറക്ടറെ കേരള ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് കേസാണിത്. 

ആറാട്ടുപുഴ നെരുവിശ്ശേരി ആസ്ഥാനമായുള്ള ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ പ്രതാപൻ കോലാട്ട് ദാസനെ ഡിസംബർ 1 ന് ജിഎസ്ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റ് അറസ്റ്റ് ചെയ്തത്. സംസ്ഥാന ജിഎസ്ടി രഹസ്യാന്വേഷണ വിഭാഗം കാസർകോട് ആണ് റെയ്ഡിന് നേതൃത്വം നൽകിയത്. 

 ജിഎസ്ടി വെട്ടിപ്പ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നവംബർ 24ന് ജിഎസ്ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റ് ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കമ്പനി 703 കോടി രൂപയുടെ വിറ്റുവരവ് കണക്കിൽ കാണിക്കാതെയും 126.54 കോടി രൂപ നികുതി ബാധ്യതയാണെന്നും കണ്ടെത്തി.

അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, കമ്പനി ഡയറക്ടർമാരായ പ്രതാപനെയും മറ്റു ഡയറക്റ്റർ മാരെയും നവംബർ 30 ന് തൃശ്ശൂരിലെ ഡെപ്യൂട്ടി കമ്മീഷണർ (ഇന്റലിജൻസ്) കേരള ജിഎസ്ടി ഓഫീസിലേക്ക് വിളിപ്പിച്ചു.  

എന്നാൽ, തിരച്ചിൽ കഴിഞ്ഞയുടനെ കമ്പനി നവംബർ 24, 27 തീയതികളിൽ യഥാക്രമം 1.5 കോടിയും 50 കോടിയും നൽകി.  സ്ഥാപനത്തിന് 15% പിഴയും ചുമത്തിയിട്ടുണ്ട്. എന്നാൽ, 75 കോടിയിലധികം രൂപയുടെ ബാധ്യത തീർപ്പാക്കാനിരിക്കെയാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. 

കമ്പനിക്ക് മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തനമുണ്ടെന്നും വിറ്റുവരവ് കൂടുതലാകാൻ സാധ്യതയുണ്ടെന്നുമാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലെന്ന് അറിയാൻ കഴിയുന്നു. 

എം‌എൽ‌എം മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഹൈറിച്ച് ഷോപ്പ്.