2025-ല്‍ ചന്ദ്രനില്‍ ഖനനം നടത്താനൊരുങ്ങി യൂറോപ്യന്‍ സ്പേസ് ഏജന്‍സി

2025-ല്‍ ചന്ദ്രനില്‍ ഖനനം നടത്താനൊരുങ്ങി യൂറോപ്യന്‍ സ്പേസ് ഏജന്‍സി

റോക്കറ്റ് നിര്‍മാതാക്കളായ ഏരിയന്‍ ഗ്രൂപ്പുമായി പങ്കുചേര്‍ന്ന് ചന്ദ്രോപരിതലത്തില്‍ നിന്നും വസ്തുക്കള്‍ ഖനനം ചെയ്‌തെടുക്കുന്നതിന് ഉപയോഗിക്കാവുന്ന കേന്ദ്രം സ്ഥാപിക്കാനായുള്ള നീക്കത്തിലാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി. യൂറോപ്യന്‍ സ്പേസ് ഏജന്‍സി 2025-ല്‍ ചന്ദ്രനില്‍ പോകുന്നതിനും അതിനനുബന്ധിതമായി നടത്തേണ്ട കാര്യങ്ങള്‍ ഒരുക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ചന്ദ്രനില്‍ നിന്നുള്ള വിഭവങ്ങള്‍ കണ്ടെത്തുന്നതിനായി ലോകരാജ്യങ്ങള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ കൂടുതല്‍ ശക്തമായി മാറുകയാണ് എന്ന് ചുരുക്കം.

ചന്ദ്രോപരിതലത്തില്‍ നിന്നും വസ്തുക്കള്‍

ഏരിയല്‍ ഗ്രുപ്പുമായി ചേര്‍ന്ന് ഒരു വര്‍ഷത്തേക്കുള്ള ഈ കരാറില്‍ ചന്ദ്രോപരിതലത്തിലെ റിഗോലിത് എന്ന പാളി ഖനനം ചെയ്യുന്നതിനും അനുമതിയുണ്ട്. ഇ.എസ്.എ. ഉള്‍പ്പടെയുള്ള സ്‌പെയ്‌സ് ഏജന്‍സികള്‍ മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കയക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ വരികയാണ്. ഒമ്ബത് സ്വകാര്യ സ്ഥാപനങ്ങളുമായി ഒത്തുചേര്‍ന്ന് ഖനനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായുള്ള റോബോട്ടിക്ക് ഉപകരണങ്ങള്‍ വികസിപ്പിക്കാനാണ് യൂറോപ്യന്‍ സ്‌പേയ്‌സ് ഏജന്‍സിയുടെ പദ്ധതി. ഇത് വഴി യൂറോപ്യയ്ക്ക് മറ്റൊരു വലിയ മുന്നേറ്റമാണ് ചരിത്രത്തില്‍ രേഖപ്പെടുത്തുവാനായി പോകുന്നത്.

സ്‌പെയ്‌സ് ഏജന്‍സികള്‍

ഇത്തവണ ചന്ദ്രനില്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ ചന്ദ്രനില്‍ തന്നെ അതിനായുള്ള കേന്ദ്രം സ്ഥാപിതമാക്കാനുള്ള തിരുമാനത്തിലാണെന്ന് യൂറോപ്യന്‍ സ്‌പേയ്‌സ് ഏജന്‍സി പറഞ്ഞു. അനവധി ലോകരാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഈ പുതിയ പദ്ധതിയില്‍ വന്‍ മത്സരമായിരിക്കും നടക്കുവാന്‍ പോകുന്നത്. ബഹിരാകാശരംഗത്ത് തങ്ങളുടെ അധികാരം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി വ്യക്തമാക്കി. ഏരിയന്‍ 6 ന്റെ നാല് ബൂസ്റ്ററുകളുള്ള ഏരിയന്‍ 64 നെ യൂറോപ്യന്‍ ചാന്ദ്ര ദൗത്യത്തിനായി പ്രയോജനപ്പെടുത്താമെന്നാണ് ഏരിയന്‍ ഗ്രൂപ്പ് പ്ചിന്തിച്ചുവരുന്നത്. ഈ രംഗത്ത് അമേരിക്ക, റഷ്യ, ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ യൂറോപ്പിന് എതിരാളികളായുണ്ട്. ഗഗന്‍യാന്‍ പദ്ധതിയിലൂടെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനൊരുങ്ങുകയാണ് ഇന്ത്യയും.