സംസ്ഥാനത്തെ എല്ലാ സപ്ലൈക്കോ ഔട്ട് ലെറ്റുകള്‍ വഴിയും അംഗീകൃത കമ്ബനികളുടെ ഒരു ലിറ്റര്‍ ബോട്ടിലിന് വില 11 രൂപ എന്ന നിരക്കില്‍ വിതരണം ചെയ്യും

സംസ്ഥാനത്തെ എല്ലാ സപ്ലൈക്കോ ഔട്ട് ലെറ്റുകള്‍ വഴിയും അംഗീകൃത കമ്ബനികളുടെ ഒരു ലിറ്റര്‍ ബോട്ടിലിന് വില 11 രൂപ എന്ന നിരക്കില്‍ വിതരണം ചെയ്യും

കൊച്ചി: സംസ്ഥാനത്തെ പൊതുവിപണിയില്‍ കുപ്പി വെള്ളത്തിന് അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ സപ്ലൈക്കോ രംഗത്ത്. സംസ്ഥാനത്തെ എല്ലാ സപ്ലൈക്കോ ഔട്ട് ലെറ്റുകള്‍ വഴിയും അംഗീകൃത കമ്ബനികളുടെ ഒരു ലിറ്റര്‍ ബോട്ടിലിന് വില 11 രൂപ എന്ന നിരക്കില്‍ വിതരണം ചെയ്യും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം ഗാന്ധിനഗറിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്നു. സപ്ലൈക്കോ സിഎംഡി എം എസ് ജയ ആര്‍ടിഐ കേരള ഫെഡറേഷന്‍ പ്രസിഡന്‍റ് ഡി ബി ബിനുവിന് നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

കേരളത്തില്‍ നൂറ്റിയമ്ബതോളം കമ്ബനികള്‍ക്കാണ് കുപ്പിവെള്ളം ഉത്പാദിപ്പിക്കാനും വില്‍ക്കാനും ലൈസന്‍സുള്ളത്. എട്ടുരൂപ നിര്‍മാണച്ചെലവ് വരുന്ന കുപ്പിവെള്ളത്തിന് 12 രൂപയേക്കാള്‍ അധിക വില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന നിലപാടാണ് അസോസിയേഷന്. കുപ്പിവെള്ളത്തിന് ഒരു ലിറ്റര്‍ ബോട്ടിലിന് 12 രൂപയാക്കി കുറയ്ക്കാന്‍ കുപ്പിവെള്ള നിര്‍മാണക്കമ്ബനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഒരുവര്‍ഷം മുമ്ബ് തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. പൊതു വിപണിയില്‍ ഇപ്പോഴും കുപ്പിവെള്ളത്തിന് ലിറ്ററിന് 20 രൂപയാണ് വില.