ജി.എസ്.ടി. നോട്ടീസുകൾക്കു മറുപടി കൊടുക്കാൻ സാധിക്കുന്നില്ല :- ടാക്സ് കൺസൾട്ടന്റ്‌സ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ

ജി.എസ്.ടി. നോട്ടീസുകൾക്കു മറുപടി കൊടുക്കാൻ സാധിക്കുന്നില്ല :- ടാക്സ് കൺസൾട്ടന്റ്‌സ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ടാക്സ് കൺസൾട്ടന്റുമാരുടെയും പ്രാക്ടീഷണർമാരുടെയും ഓഫീസുകൾ അടഞ്ഞുകിടക്കുകയാണ്. അടച്ചിടൽ നടപടികൾ നികുതിദായകർക്ക് തലവേദനയാകുന്നതായി പരാതി. കോവിഡ് നിയന്ത്രണങ്ങൾ കാരണം സംസ്ഥാനത്തെ വ്യാപാരി-വ്യവസായ സമൂഹത്തിന്റെ ജി.എസ്.ടി. നികുതി അടയ്ക്കാനോ യഥാസമയം കണക്കുകൾ സമർപ്പിക്കാനോ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കേരള ടാക്സ് കൺസൾട്ടന്റ്‌സ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തി. അതോടൊപ്പം വ്യാപാര സ്ഥാപനങ്ങളും എല്ലാ ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ല. എന്നാൽ ഇതൊന്നും മനസിലാക്കാതെ നികുതി വകുപ്പിൽ നിന്നും നോട്ടീസുകളും നികുതി റിട്ടേണുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടും പിഴയീടാക്കുമെന്ന് അറിയിച്ചുകൊണ്ടുമുള്ള അറിയിപ്പുകൾ നിരന്തരം അയച്ചുകൊണ്ടിരിക്കുകയാണ്. ഓഫീസുകൾ തുറന്നു പ്രവർത്തിച്ചാൽ മാത്രമേ ഇതൊക്കെ ചെയ്യാൻ സാധിക്കുകയുള്ളൂ. തുറക്കാൻ അനുമതിയില്ലാതെ ഇക്കാര്യത്തിൽ എന്തു ചെയ്യുമെന്നാണ് ടാക്സ് കൺസൾട്ടന്റുമാരും പ്രാക്ടീഷണർമാരും ചോദിക്കുന്നത്.

ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഓഫീസുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്നും ടാക്സ് കൺസൾട്ടന്റ്‌സ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ പറയുന്നു.

50 ശതമാനം മാത്രം ജീവനക്കാരെ വച്ച് പ്രവർത്തിക്കാമെന്ന നിർദേശവും സർക്കാർ അംഗീകരിച്ചില്ല. ആയിരക്കണക്കിന് ആളുകളാണ് ഈ മേഖലയിൽ ജോലിചെയ്യുന്നത്. ഇവരുടെ ഉപജീവനംതന്നെ പ്രതിസന്ധിയിലാണ്. അതുകൊണ്ട്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫീസുകൾ തുറക്കുന്നതിന്‌ അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

Also Read

ഓപ്പറേഷൻ തൂഫാൻ ശക്തിപ്പെടുത്താൻ ഫ്ലാറ്റ് വാടകക്കാരുടെ പോലീസ് രജിസ്ട്രേഷൻ സംവിധാനം വേണമെന്ന്  ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനുകൾ

ഓപ്പറേഷൻ തൂഫാൻ ശക്തിപ്പെടുത്താൻ ഫ്ലാറ്റ് വാടകക്കാരുടെ പോലീസ് രജിസ്ട്രേഷൻ സംവിധാനം വേണമെന്ന് ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനുകൾ

നിരവധി ലോ-ബഡ്ജറ്റ് ഫ്ലാറ്റുകൾ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ള നിക്ഷേപകർ വാങ്ങി വാടകയ്ക്ക് നൽകിയിട്ടുള്ളതാണ്

എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭൂമി വിവാദം; സർഗ്ഗവേദി ഭൂമി, ദാനാധാരം, കെട്ടിട നശീകരണം എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി

എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭൂമി വിവാദം; സർഗ്ഗവേദി ഭൂമി, ദാനാധാരം, കെട്ടിട നശീകരണം എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി

ജില്ലാ കളക്ടർക്കും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്കും ഉൾപ്പെടെ വിവിധ അധികാരികൾക്ക് വിശദമായ പരാതി സമർപ്പിച്ചു.

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...