കേരളത്തിൽ നിന്ന് ഇതുവരെ GST നികുതിയടച്ചത് 80 ശതമാനത്തിനു മുകളിൽ വ്യാപാരികൾ

കേരളത്തിൽ നിന്ന് ഇതുവരെ GST നികുതിയടച്ചത് 80 ശതമാനത്തിനു മുകളിൽ വ്യാപാരികൾ

കഴിഞ്ഞ 6 മാസത്തെ ജിഎസ്ടി അടച്ച് റിട്ടേണുകൾ സമർപ്പിക്കാൻ കേന്ദ്രം അനുവദിച്ച സമയപരിധി അവസാനിച്ചപ്പോൾ കേരളത്തിൽ നിന്ന് ഇതുവരെ നികുതിയടച്ചത് 80 ശതമാനത്തിനു മുകളിൽ വ്യാപാരികൾ. നികുതിയടവിൽ 50 ശതമാനത്തോളമാണു വർധന.അതേസമയം റിട്ടേൺ ഫയൽ ചെയ്യാത്തവരുടെ ഇ–വേ ബില്ലുകൾ തടസ്സപ്പെട്ടുതുടങ്ങി.ആറു മാസത്തെ റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ജിഎസ്ടി റജിസ്ട്രേഷൻ റദ്ദാക്കുമെന്നു കാണിച്ച് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ ഓഫ് ജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസിന്റെ ഓഫിസ് കഴിഞ്ഞ ആഴ്ചയാണ് ഉത്തരവിറക്കിയത്. 

2 മാസത്തെ റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ഇ–വേ ബില്ലുകൾ തടയുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സമയപരിധി അവസാനിച്ചെങ്കിലും ജിഎസ്ടിആർ1 ഉം ജിഎസ്ടിആർ 3ബിയും ഫയൽ ചെയ്യാത്തവരുടെ റജിസ്ട്രേഷൻ റദ്ദാക്കുന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കേന്ദ്രത്തിൽ നിന്ന് ഉത്തരവു ലഭിച്ചാൽ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സിജിഎസ്ടി ആക്ടിന്റെ 29–ാം വകുപ്പു പ്രകാരമാണ് റിട്ടേൺ  ഫയൽ ചെയ്യാത്തവരുടെ  റജിസ്ട്രേഷൻ റദ്ദാക്കുക.

സമയം നീട്ടി നൽകിയിട്ടും നികുതി അടയ്ക്കാൻ വൈകിയാൽ നടപടിയുണ്ടാകും എന്ന ഉത്തരവു വന്നതോടെ നികുതിയടവിൽ വൻ വർധന. കഴിഞ്ഞ വർഷം ഇതേ സമയത്തെക്കാൾ 50% അധിക ഫയലിങ് നടന്നു. ഉത്തരവു ലഭിക്കുമ്പോൾ കേരളത്തിൽ 40% വ്യാപാരികളായിരുന്നു 6 മാസത്തെ റിട്ടേൺ ഫയൽ ചെയ്തിരുന്നത്. ഇപ്പോൾ ഇത് 80 ശതമാനത്തിനു മുകളിലായി. വൈകിയ മാസങ്ങളിലെ ലേറ്റ് ഫീസും (ദിവസം 50 രൂപ വീതം) പലിശയും ചേർത്ത് വലിയ തുക അടയ്ക്കേണ്ടി വന്നവരാണ് ഭൂരിഭാഗവും. നിരക്കു കുറച്ചാൽ നികുതി അടവ് വൈകില്ലെന്നാണ് സംരംഭകർ പറയുന്നത്. നെറ്റ്‌വർക്കിൽ തടസങ്ങളുണ്ടാകാത്തതും റിട്ടേൺ ഫയലിങ് കൂടാൻ കാരണമായി. 

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ നികുതി അടയ്ക്കാത്തവർക്ക് ഇപ്പോൾ ഇ–വേ ബില്ലുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ല. വ്യാപാരി റിട്ടേൺ ഫയൽ ചെയ്ത ആളാണെങ്കിലും വിൽക്കുന്നയാൾ റിട്ടേൺ ഫയൽ ചെയ്യാത്തതുകൊണ്ട് ഇ–വേ ബിൽ ഡൗൺലോഡ് ചെയ്യാനാകാത്ത സാഹചര്യവുമുണ്ട്. ഇതു ചരക്കുനീക്കത്തെ സാരമായി ബാധിച്ചു.റജിസ്ട്രേഷൻ റദ്ദാക്കിയാൽ, തുടർന്നു നികുതി അടയ്ക്കാനാകില്ല. പകരം പഴയ വിറ്റുവരവിന്റെ ഇരട്ടിയും അറ്റാദായത്തിന്റെ 20 ശതമാനവും ചേർത്ത് അടയ്ക്കണം. ഇതു ഭീമമായ തുകയാണ്. കൂടാതെ ഇൻപുട് ടാക്സ് ക്രെഡിറ്റ് നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ടാകും.

Also Read

വാഹനങ്ങളുടെ ബോഡി നിർമാണ പ്രവർത്തന സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളിൽ 8 കോടി രൂപയുടെ GST ക്രമക്കേട്

വാഹനങ്ങളുടെ ബോഡി നിർമാണ പ്രവർത്തന സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളിൽ 8 കോടി രൂപയുടെ GST ക്രമക്കേട്

വാഹനങ്ങളുടെ ബോഡി നിർമാണ പ്രവർത്തന സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളിൽ 8 കോടി രൂപയുടെ GST ക്രമക്കേട്

പരസ്യ സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ ക്രമക്കേട് - 32 ലക്ഷം രൂപയുടെ GST നികുതിവെട്ടിപ്പ്

പരസ്യ സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ ക്രമക്കേട് - 32 ലക്ഷം രൂപയുടെ GST നികുതിവെട്ടിപ്പ്

പരസ്യ സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ ക്രമക്കേട് - 32 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ്

ഹോസ്പിറ്റൽ കെട്ടിട നിർമ്മാണ കരാർ ജോലികളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ 3 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി.

ഹോസ്പിറ്റൽ കെട്ടിട നിർമ്മാണ കരാർ ജോലികളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ 3 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി.

ഹോസ്പിറ്റൽ കെട്ടിട നിർമ്മാണ കരാർ ജോലികളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ 3 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി.

ഓപ്പറേഷൻ "വൈറ്റ് പെപ്പർ" എന്ന പേരിൽനടത്തിയ പരിശോധനയിൽ വയനാട്ടിലെ റിസോർട്ടുകളിൽ 43 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി

ഓപ്പറേഷൻ "വൈറ്റ് പെപ്പർ" എന്ന പേരിൽനടത്തിയ പരിശോധനയിൽ വയനാട്ടിലെ റിസോർട്ടുകളിൽ 43 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി

ഓപ്പറേഷൻ "വൈറ്റ് പെപ്പർ" എന്ന പേരിൽനടത്തിയ പരിശോധനയിൽ വയനാട്ടിലെ റിസോർട്ടുകളിൽ 43 കോടി രൂപയുടെ GST ക്രമക്കേട് കണ്ടെത്തി

കെട്ടിട നിർമ്മാണ കരാർ ജോലിയിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ കോടികളുടെ ക്രമക്കേട് - പരിശോധനകളിൽ  8 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി.

കെട്ടിട നിർമ്മാണ കരാർ ജോലിയിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ കോടികളുടെ ക്രമക്കേട് - പരിശോധനകളിൽ 8 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി.

കെട്ടിട നിർമ്മാണ കരാർ ജോലിയിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ കോടികളുടെ ക്രമക്കേട് - പരിശോധനകളിൽ ഏകദേശം 8 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി.

ഓഡിറ്റോറിയം നടത്തിപ്പിൽ 78 ലക്ഷം രൂപയുടെ ക്രമക്കേട് - 14 ലക്ഷം രൂപയുടെ GST നികുതിവെട്ടിപ്പ്

ഓഡിറ്റോറിയം നടത്തിപ്പിൽ 78 ലക്ഷം രൂപയുടെ ക്രമക്കേട് - 14 ലക്ഷം രൂപയുടെ GST നികുതിവെട്ടിപ്പ്

ഓഡിറ്റോറിയം നടത്തിപ്പിൽ 78 ലക്ഷം രൂപയുടെ ക്രമക്കേട് - 14 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ്

Loading...