പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങൾ

പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങൾ

ഇന്ത്യയിലെ നിയമം അഥവാ ഇന്ത്യയിലെ നിയമവ്യവസ്ഥ എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ആധുനിക ഇന്ത്യയിലെ നിയമസംവിധാനത്തെയാണ്. ഇന്ത്യയിലെ നിയമം വലിയൊരളവോളം ബ്രിട്ടീഷ് കോമൺ ലോ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാളുകൾ നീണ്ട ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയാണ് ഈ തരത്തിലുള്ള ബന്ധം ഇന്ത്യയിലെ നിയമവും ബ്രിട്ടിഷ് കോമൺ ലോയുമായി ഉണ്ടാകുവാനുള്ള കാരണം. ബ്രിട്ടീഷുകാർ നടപ്പാക്കിയ നിരവധി നിയമങ്ങൾ ഇപ്പോഴും ഇന്ത്യയിലെ നിയമ സംവിധാനത്തിന്റെ ഭാഗമായി നിലനിൽക്കുന്നു. അതേസമയം ഇന്ത്യയിലെ സമകാലിക നിയമസംവിധാനങ്ങളിൽ യൂറോപ്യൻ, അമേരിക്കൻ നിയമ വ്യവസ്ഥകളുടെ സ്വാധീനവും കാണാൻ കഴിയും

ഇന്ത്യൻ ഭരണഘടന

ഇന്ത്യയിലെ പരമോന്നതമായ നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധീകാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൌരന്റെ മൌലികാവകാശങ്ങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവെയ്ക്കുന്നു. 

കേരളത്തിലെ വിദ്യാഭ്യാസ നിയമങ്ങൾ

കേരള സർവകലാശാല നിയമം

ആദ്യ നിയമസഭയിൽ തന്നെ കേരളത്തിൽ ആദ്യ സർവകലാശാല രൂപീകരിക്കുന്ന ബില്ലും പാസാക്കി.തിരുവിതാംകൂർ സർവകലാശാലയെ കേരള സർവകലാശാലയായി  പുനഃസംഘടിപ്പിച്ചുന്നതിന്റെ ആയിരുന്നു നിയമം.

 

കേരള വിദ്യാഭ്യാസ നിയമം

സ്വകാര്യമേഖലയിൽ തൊഴിൽ സുരക്ഷിതത്വം ഇല്ലാത്ത അധ്യാപകർക്ക് നിയമപരിരക്ഷ നൽകുക എന്നതായിരുന്നു നിയമത്തിൻറെ ഒരു ലക്ഷ്യം. ഒരു സ്വകാര്യ സ്കൂൾ അധ്യാപകർക്ക് നേരിട്ട് ശമ്പളം കിട്ടാൻ ബില്ലിൽ വ്യവസ്ഥയുണ്ടായിരുന്നു. വിദ്യാഭ്യാസ നടത്തിപ്പിൽ ജനകീയ സഹകരണം, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം തുടങ്ങിയ ആശയങ്ങളും ബില്ലിൽ ഉണ്ടായിരുന്നു. 

 

കാലിക്കറ്റ് സർവകലാശാല നിയമം

1968 ഓഗസ്റ്റ് 19നാണ് കാലിക്കറ്റ് സർവകലാശാല നിയമം നിയമസഭ പാസാക്കിയത്.

 

കൊച്ചി സർവകലാശാല നിയമം

1921 ആണ് കൊച്ചി സർവകലാശാല നിയമം പാസാക്കി സർവ്വകലാശാല നിലവിൽ വന്നത്.

 

മഹാത്മാഗാന്ധി സർവ്വകലാശാല നിയമം

കോട്ടയം കേന്ദ്രമാക്കി പുതിയ സർവകലാശാല രൂപീകരിച്ച നിയമമാണ് ഇത് കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലെ കോളേജുകൾ പൂർണ്ണമായും ആലപ്പുഴ ജില്ലയിലെ കുട്ടനാട് പത്തനംതിട്ടയിലെ കോഴഞ്ചേരി മല്ലപ്പള്ളി തിരുവല്ല റാന്നി താലൂക്കുകളിലെ കോളേജുകളും നിയമപ്രകാരം സർവകലാശാലയുടെ പരിധിയിൽ പെടുന്നു.

 

കേരള ഗ്രന്ഥശാല നിയമം

ഗ്രാമ നഗര വ്യത്യാസമില്ലാതെ ഗ്രന്ഥശാലകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുംഗ്രന്ഥശാലകൾക്ക് ത്രിതല ഭരണസംവിധാനം രൂപീകരിക്കാനും ലക്ഷ്യമിട്ടുള്ള നിയമം.

 

കേരള സ്പോർട്സ് നിയമം

രണ്ടായിരത്തിലാണ് കേരള സ്പോർട്സ് ബിൽ നിയമസഭ പാസാക്കിയത്.

 

ആരോഗ്യ സർവ്വകലാശാല നിയമം

സംസ്ഥാനത്തെ വിവിധ ആരോഗ്യ-വിദ്യാഭ്യാസ കോഴ്സുകളുടെ പഠനവും അധ്യാപനവും ഗവേഷണവും കൂടുതൽ ക്രമീകൃതമാക്കാനായി ആരോഗ്യ സർവകലാശാല രൂപം നൽകിയ നിയമം 2010 നിലവിൽ വന്നു.

 

പ്രീ ഡിഗ്രി കോഴ്സ് നിർത്തലാക്കൽ നിയമം

കേരളത്തിൽ കോളേജ് തലത്തിൽ നിലവിലുണ്ടായിരുന്ന പ്രീ ഡിഗ്രി കോഴ്സ് നിർത്തലാക്കി കൊണ്ടുള്ള നിയമം 1998ൽ പാസാക്കി.

 

വിവിധ വിവാഹനിയമങ്ങൾ

ഇന്ത്യയിലെ പ്രധാനപ്പെട്ട വിവാഹനിയമങ്ങൾ താഴെ പറയുന്നവയാണ്.

വിവാഹിതരാവുന്ന പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും ആണ് നിയമപ്രകാരമുള്ള വിവാഹപ്രായം.

 

1 . ഹിന്ദു വിവാഹ നിയമം.

പരസ്പരം രക്തബന്ധം ഇല്ലാത്ത, എതിര്‍ലിംഗത്തില്‍ പെട്ട, മാനസികമായി പൂര്നവളര്ച്ചയെത്തിയ രണ്ടു പേർക്ക് ഈ നിയമപ്രകാരം വിവാഹം കഴിക്കാവുന്നതാണ്. വിവാഹം കഴിക്കുന്നവര്‍ക്ക് മറ്റൊരു ജീവിതപങ്കാളി ഉണ്ടാകാൻ പാടില്ല.

 

2 . ഇന്ത്യൻ ക്രിസ്ത്യൻ വിവാഹനിയമം.

ക്രിസ്ത്യൻ മതത്തിൽ പെട്ടവർക്ക് പള്ളിയിൽ വെച്ച് നടത്താവുന്ന കല്യാണരീതി. പള്ളിയിലെ അച്ചനും മറ്റും നിർബന്ധമായും ചടങ്ങിൽ ഉണ്ടായിരിക്കണം. വിശ്വസനീയമായ രണ്ടു സാക്ഷികളും, വിവാഹ സർട്ടിഫിക്കറ്റ് നല്കാൻ പ്രാപ്തിയുള്ള ഒരു രെജിസ്ട്രാറും ചടങ്ങിൽ സന്നിഹിതരായിരിക്കണം. പ്രായപൂർത്തി ആയിരിക്കണം. മനസികാവളർച്ച എത്തിയിരിക്കണം. 

 

3 . സ്പെഷ്യൽ മാര്യേജ് ആക്ട്.

ഇത് പ്രകാരം ഏത് മതത്തിൽ പെട്ട ആൾക്കും മറ്റൊരു മതത്തിൽ പെട്ട ആളെ വിവാഹം ചെയ്യാവുന്നതാണ്. വിവാഹം കഴിക്കുന്നവർക്ക് മറ്റൊരു പങ്കാളി ഉണ്ടായിരിക്കാൻ പാടില്ല. പ്രായപൂർത്തി ആയിരിക്കണം. മനസികാവളർച്ച എത്തിയിരിക്കണം. 

 

പ്രധാനപ്പെട്ട പരിസ്ഥിതി നിയമങ്ങൾ

പരിസ്ഥിതിക്ക് എതിരായുള്ള മനുഷ്യൻറെ കടന്നുകയറ്റത്തെ തടയുന്നതിന് വേണ്ടിയാണ് സർക്കാർ പരിസ്ഥിതി നിയമങ്ങളും, നയങ്ങളും നടപ്പിലാക്കിയിട്ടുള്ളത്. പരിസ്ഥിതിയെ കേടുകൂടാതെ സൂക്ഷിക്കാൻ വേണ്ടിയാണിത്. 

 

മലിനീകരണ നിയന്ത്രണ നിയമം 

 

1986 ലാണ് ഈ നിയമം നിലവിൽ വന്നത് ഈ നിയമം പ്രധാനമായും കൊണ്ടുവന്നത് മലിനീകരണം തടയുന്നതിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനും വേണ്ടിയാണ്. കേന്ദ്ര സർക്കാരിനാണ് മലിനീകരണം തടയാനുള്ള നടപടികൾ എടുക്കുവാനുള്ള അധികാരം. 

 

 

വായു നിയമം

1981 ലാണ് ഈ നിയമം നിലവിൽ വന്നത്. മനുഷ്യന് ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒന്നാണ് വായു. ഇതനുസരിച്ച് ഒരു ഫാക്ടറി പ്രവർത്തിക്കണമെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ആവശ്യമാണ്. 

 

ജലനിയമം

 ഈ നിയമത്തിലെ പ്രധാന ലക്ഷ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വ്യവസായവൽക്കരണത്തിന് ഭാഗമായി ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങളുടെ അളവ് കുറക്കൽ ആണ്. 1974-ലാണ് ഇന്ത്യയിലെ നിയമം നിലവിൽ വന്നത്. ഈ നിയമപ്രകാരം ഫാക്ടറികൾക്ക് മലിനജലം പുറം തള്ളാൻ മലിനീകരണ നിയന്ത്രണ ബോർഡിൻറെ അനുമതി ആവശ്യമാണ്. 

 

വന്യജീവി സംരക്ഷണ നിയമം

1972 ലാണ് ഈ നിയമം നിലവിൽ വന്നത്. വന്യജീവികളെ സംരക്ഷിക്കുന്നതിനു വേണ്ടി രാജ്യത്ത്  കള്ളക്കടത്തത്, വേട്ട, നിയമപ്രകാരം അല്ലാത്ത വാണിജ്യം എന്നിവയ്ക്ക് വന്യജീവി സ്ഥലങ്ങളിൽ  നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

 

വനസംരക്ഷണ നിയമം

1980 ലാണ് ഈ നിയമം നിലവിൽ വന്നത്. രാജ്യത്തെ വനങ്ങൾ സംരക്ഷിക്കുന്നതിന് സഹായിക്കുന്നന നിയമം ആണിത്. 

 

ഇ. എസ്. ഐ. നിയമം ബാധകമായ സ്ഥാപനത്തിലെ  തൊഴിലാളികൾ  അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  1. ഇ. എസ്. ഐ. നിയമം ബാധകമായ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച ഉടൻ  തൊഴിൽ  ഉടമയെക്കൊണ്ട് ഇ. എസ്. ഐ. യിൽ  രജിസ്റർ  ചെയ്യിച്ച്  ഐഡന്റിറ്റി സര്ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി വാങ്ങുക. രജിസ്റർ  ചെയ്ത ദിവസം മുതൽ ചികിത്സാുകൂല്യത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്.

രാജ്യത്ത് എവിടെയും എപ്പോഴും ഇ. എസ്. ഐ. യുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് (പഹ്ചാന്‍ കാര്‍ഡ്) നിങ്ങളെ സഹായിക്കുന്നു. പഹ്ചാന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ അടുത്തുള്ള ഇ. എസ്. ഐ. ഓഫീസുമായി ബന്ധപ്പെടുക. ആനുകൂല്യങ്ങൾ ലഭ്യമാക്കുവാന്‍ പഹ്ചാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

ഇന്‍ഷുര്‍ ചെയ്യപ്പെട്ട തൊഴിലാളികളുടെ സൌകര്യാര്‍ത്ഥം ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ബാങ്കുകള്‍ വഴി മാത്രം ലഭ്യമാക്കുന്നു. ഇതിനായി എല്ലാ തൊഴിലാളികള്‍ക്കും ബാങ്കില്‍ അക്കൌണ്ട് തുടങ്ങുവാനുള്ള (സീറോ ബാലന്‍സ് അക്കൌണ്ട് ഉള്‍പ്പെടെ) സഹായങ്ങളും സൌകര്യങ്ങളും ഇ. എസ്. ഐ. സി. ബ്രാഞ്ച് ഓഫീസുകളില്‍ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ അവരുടെ ബാങ്ക് അക്കൌണ്ട് നമ്പർ എന്നിവ ബ്രാഞ്ച് ഓഫീസുകളില്‍ അറിയിക്കുക.

ഇന്‍ഷുര്‍ ചെയ്യപ്പെട്ട തൊഴിലാളികള്‍ക്കും ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കും ഇ. എസ്. ഐ. ഡിസ്പെന്‍സറി, ഇ. എസ്. ഐ. ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നും സൌജന്യമായി  ചികിത്സ ലഭിക്കുന്നു. കൂടാതെ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ ലഭിക്കുന്നതിന് പ്രമുഖ സ്വകാര്യ ആശുപത്രികളിലേക്ക് നിബന്ധകള്‍ക്കു വിധേയമായി റഫറല്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം ചികിത്സകര്‍ക്കുള്ള മുഴുവന്‍ ചിലവും ഇ. എസ്. ഐ. കോര്‍പ്പറേഷന്‍ വഹിക്കുന്നതാണ്. സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ ആവശ്യമുള്ള ഇന്‍ഷുര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്ക് ഇ. എസ്. ഐ. ആശുപത്രി സൂപ്രണ്ടിന്റെ റഫറന്‍സിന് വിധേയമായി, ഇതോടൊപ്പം കൊടുത്തിരിക്കുന്ന പട്ടികയില്‍ ചേര്‍ത്തിട്ടുള്ള ആശുപത്രിയില്‍ ചികിത്സക്കായി തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ ഇ. എസ്. ഐ. ആശുപത്രികള്‍, ഇ. എസ്. ഐ. ഡിസ്പെന്‍സറിയില്‍ നിന്നും 25 കിലോമീറ്ററില്‍ കൂടുതല്‍ അകലെയാണെങ്കില്‍, ഗുണഭോക്താവിന് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാസൌകര്യം ആവശ്യം വരുന്ന ഘട്ടത്തില്‍, ഡിസ്പെന്‍സറിയിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ക്ക് മേല്‍പ്പറഞ്ഞ പട്ടികയിലുള്ള ആശുപത്രികളിലേക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സക്കായി നേരിട്ട് റഫര്‍ ചെയ്യാവുന്നതാണ്.

നിബന്ധകള്‍ (സൂപ്പര്‍ സ്പെഷ്യാലിറ്റി ട്രീറ്റ്മെന്റ്) ഇന്‍ഷുര്‍ ചെയ്ത ദിവസം മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കും ഇ. എസ്. ഐ. ഡിസ്പെന്‍സറി, ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നും ചികിത്സാ ആുകൂല്യങ്ങള്‍ ലഭ്യമാണ്.

blarb : രാജ്യത്ത് എവിടെയും എപ്പോഴും ഇ. എസ്. ഐ. യുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നിങ്ങളെ സഹായിക്കുന്നു

ശബ്ദമലിനീകരണ നിയമങ്ങൾ

വാഹനങ്ങളും, സൈറണ്കളും, കെട്ടിട നിർമാണവും, ബെല്ലുകളും, റേഡിയോകളും എല്ലാം ശബ്ദമലിനീകരണത്തിന് ആക്കം കൂട്ടുന്നു. 90ഡെസിബെൽ  മുകളിലുള്ള ശബ്ദം ആരോഗ്യത്തെ ബാധിക്കുന്നു. 95 ഡെസിബൽ കൂടുതലുള്ള ശബ്ദം വർഷങ്ങളോളം ശ്രവിക്കുന്നത് ബധിരത ഉണ്ടാക്കും. തുടർച്ചയായ ശബ്ദശല്യം ഉറക്കം നഷ്ടപ്പെടുത്തുന്നു. 130 മേലുള്ള ശബ്ദകോലാഹലം ചെവിക്കു വേദനയും മനസ്സിന് അസ്വസ്ഥതയും  ഉണ്ടാക്കും. ഇ കാരണങ്ങൾ കൊണ്ടാണ് ഒരു നിശ്ചിത പരിധിയിൽ കൂടുതൽ ഉള്ള ശബ്ദങ്ങൾ നിയമം മൂലം നിരോധിച്ചിരിക്കുന്നത്.

blarb : 95 ഡെസിബൽ കൂടുതലുള്ള ശബ്ദം വർഷങ്ങളോളം ശ്രവിക്കുന്നത് ബധിരത ഉണ്ടാക്കും

എന്താണ് CRZ ഒന്ന്, രണ്ട്, മൂന്ന്

തീരദേശ മേഖലയെയും സമുദ്രമേഖലയെയും നിലനിര്‍ത്താനും സംരക്ഷിക്കാനുമാണ് തീരദേശ പരിപാലന മേഖലകളെ (കോസ്റ്റൽ റഗുലേഷൻ സോൺ– സിആര്‍സെഡ്) കേന്ദ്ര പരിസ്ഥിതി വകുപ്പ് വിവിധ രീതിയില്‍ തരം തിരിച്ച് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്

വിജ്ഞാപനം അനുസരിച്ച്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ലാത്ത മേഖലകളും നൂറു മീറ്ററിനുള്ളില്‍ നിയന്ത്രണമുള്ള മേഖലകളുമുണ്ട്. 2011 ജനുവരി ആറിനാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. പാരിസ്ഥിതിക പ്രത്യേകതകളുള്ളതും തീരദേശമേഖലയുടെ പ്രാധാന്യം നിലനിര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നതുമായ കണ്ടൽക്കാടുകള്‍ പോലുള്ള പ്രദേശങ്ങളാണു സിആര്‍സെഡ് ഒന്നില്‍ വരുന്നത്. തീരദേശ മേഖലയോ അതിനു വളരെ അടുത്തുള്ള വികസനം നടന്ന സ്ഥലങ്ങളോ ആണ് സോണ്‍ രണ്ടില്‍. മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും സോണ്‍ രണ്ടിലാണ്

ഉള്‍പ്രദേശങ്ങളിലെ വികസിച്ചതും അല്ലാത്തതുമായ തീരദേശമേഖലകളാണു സോണ്‍ മൂന്നില്‍. മുനിസിപ്പല്‍ പരിധിയിലെ കാര്യമായ വികസനം നടക്കാത്ത സ്ഥലങ്ങളും പഞ്ചായത്തു പ്രദേശങ്ങളും സോണ്‍ മൂന്നിലാണ്. കൂടുതല്‍ നിയന്ത്രണങ്ങളും ഈ മേഖലയിലാണ്. വേലിയിറക്ക രേഖയില്‍നിന്ന് കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരംവരെയുള്ള പ്രദേശമാണു സോണ്‍ നാലില്‍. പ്രത്യേക പരിഗണന ആവശ്യമായിവരുന്ന സ്ഥലങ്ങളാണ് സോണ്‍ അഞ്ചില്‍. കേരളത്തില്‍ കായലുകളും കായല്‍ത്തുരുത്തുകളുമാണ് ഈ സോണില്‍ വരുന്നത്.

CRZ ഒന്ന്

സിആര്‍സെഡ് ഒന്നില്‍ ആണവോര്‍ജ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍, കാലാവസ്ഥാ റഡാര്‍ സ്ഥാപിക്കല്‍, പ്രകൃതിവാതക പര്യവേഷണം തുടങ്ങിയ കാര്യങ്ങള്‍ക്കൊഴികെ മറ്റൊരു നിര്‍മാണ പ്രവര്‍ത്തനത്തിനും അനുമതിയില്ല. കണ്ടല്‍ക്കാടുകള്‍, പവിഴപ്പുറ്റുകള്‍, മണല്‍ക്കുന്നുകള്‍, ദേശീയ ഉദ്യാനങ്ങള്‍, പക്ഷികളുടെ കൂടൊരുക്കല്‍ സങ്കേതങ്ങള്‍ തുടങ്ങിയവയാണ് ഈ മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്

CRZ രണ്ട്

മുനിസിപ്പല്‍ പരിധിയില്‍വരുന്ന സിആര്‍സെഡ് രണ്ടില്‍ നിലവിലുള്ള പാതയില്‍നിന്നു കരയുടെ ഭാഗത്തേക്കോ നിലവിലുള്ള അംഗീകൃത നിര്‍മിതികളില്‍നിന്ന് കരയുടെ ഭാഗത്തേക്കോ മാത്രമേ നിര്‍മാണം അനുവദിക്കൂ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീരദേശ പരിപാലന അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം. നിലവിലുള്ള തറവിസ്തൃതി അനുസരിച്ചും ഉപയോഗത്തില്‍ മാറ്റം വരുത്താതെയും, അംഗീകാരമുള്ള നിര്‍മിതികള്‍ പുനര്‍നിര്‍മിക്കാം

CRZ മൂന്ന്

സിആര്‍സെഡ് മൂന്നിന്റെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ്. സമുദ്രത്തിന്റെ വേലിയേറ്റ രേഖയില്‍നിന്ന് കരഭാഗത്തേക്ക് 200 മീറ്റര്‍വരെയുള്ള പ്രദേശം ‘വികസന നിഷിദ്ധ’ മേഖലയാണ്. കായലിന്റെ കാര്യത്തില്‍ ജലാശയത്തിന്റെ നൂറു മീറ്റര്‍ ദൂരമോ വീതിയോ ഏതാണോ കുറവ് ആ പ്രദേശമാണ് വികസന നിഷിദ്ധ മേഖല. ഈ മേഖലയില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനവും അനുവദനീയമല്ല. ഉള്‍നാടന്‍ ജലാശയങ്ങളുടെ കാര്യത്തില്‍ ഇത് 50 മീറ്ററാണ്. തീരദേശ സംരക്ഷണ നിയമ പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിരോധിച്ച മേഖലകളെയാണ് CRZ 3 കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read

ഷോപ്പിങ് കോംപ്ലക്സ്, മാളുകൾ അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ പാർക്കിങ് ഫീസ് പിരിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന് ഹൈക്കോടതി

ഷോപ്പിങ് കോംപ്ലക്സ്, മാളുകൾ അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ പാർക്കിങ് ഫീസ് പിരിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന് ഹൈക്കോടതി

ഷോപ്പിങ് കോംപ്ലക്സ്, മാളുകൾ അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ പാർക്കിങ് ഫീസ് പിരിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന് ഹൈക്കോടതി

ഹിന്ദു എക്കണോമിക് ഫോറത്തിന് പുതിയ  ചാപ്റ്റർ കൊച്ചി കലൂരിൽ; ചാപ്റ്റർ പ്രസിഡൻറ് സന്തോഷ് കുമാർ

ഹിന്ദു എക്കണോമിക് ഫോറത്തിന് പുതിയ ചാപ്റ്റർ കൊച്ചി കലൂരിൽ; ചാപ്റ്റർ പ്രസിഡൻറ് സന്തോഷ് കുമാർ

ഹിന്ദു എക്കണോമിക് ഫോറത്തിന് പുതിയ ചാപ്റ്റർ കൊച്ചി കലൂരിൽ; ചാപ്റ്റർ പ്രസിഡൻറ് സന്തോഷ് കുമാർ

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംരംഭകരുടെ പരാതി പരിഹാര പോർട്ടലിനു തുടക്കമായി; 30 ദിവസത്തിനകം പരിഹാരം

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംരംഭകരുടെ പരാതി പരിഹാര പോർട്ടലിനു തുടക്കമായി; 30 ദിവസത്തിനകം പരിഹാരം

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംരംഭകരുടെ പരാതി പരിഹാര പോർട്ടലിനു തുടക്കമായി; 30 ദിവസത്തിനകം പരിഹാരം

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ള രണ്ടുപേര്‍ ഉള്‍പ്പെട്ട ജോബ് ക്ലബ്ബുകള്‍ക്ക് പരമാവധി 10 ലക്ഷം രൂപ വായ്പ; 25 ശതമാനം സബ്‌സിഡി

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ള രണ്ടുപേര്‍ ഉള്‍പ്പെട്ട ജോബ് ക്ലബ്ബുകള്‍ക്ക് പരമാവധി 10 ലക്ഷം രൂപ വായ്പ; 25 ശതമാനം സബ്‌സിഡി

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ള രണ്ടുപേര്‍ ഉള്‍പ്പെട്ട ജോബ് ക്ലബ്ബുകള്‍ക്ക് പരമാവധി 10 ലക്ഷം രൂപ വായ്പ

സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്‌നലുകളിലും കുട്ടികളെ ഉപയോഗിച്ചും കുട്ടികളെ കയ്യിലേന്തിയുമുള്ള കച്ചവടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ ഉത്തരവിറക്കി

സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്‌നലുകളിലും കുട്ടികളെ ഉപയോഗിച്ചും കുട്ടികളെ കയ്യിലേന്തിയുമുള്ള കച്ചവടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ ഉത്തരവിറക്കി

സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്‌നലുകളിലും കുട്ടികളെ ഉപയോഗിച്ചും കുട്ടികളെ കയ്യിലേന്തിയുമുള്ള കച്ചവടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ ഉത്തരവിറക്കി

Loading...