ഗോവയിൽ നിന്ന് മദ്യം കൊണ്ടുവരാനുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റാനൊരുങ്ങി ഗോവൻ സർക്കാർ

ഗോവയിൽ നിന്ന് മദ്യം കൊണ്ടുവരാനുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റാനൊരുങ്ങി ഗോവൻ സർക്കാർ
വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് ഗോവന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനുപിന്നില്‍. അയല്‍ സംസ്ഥാനങ്ങളിലെ എക്‌സൈസ് ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച്‌ ഉടനെ കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയില്‍ പറഞ്ഞു. വിനോദ സഞ്ചാരികളായി ഗോവയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. നിലവില്‍ ഗോവയില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മദ്യം കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ട്. വിമാനങ്ങളിലാണെങ്കില്‍ നിലവില്‍ ഒരാള്‍ക്ക് രണ്ടുകുപ്പിയിലധികം കൊണ്ടുപോകാന്‍ അനുവാദമില്ല. റോഡ് മാര്‍ഗമാണെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെവേണം കൊണ്ടുപോകാന്‍. ചെക്ക് പോസ്റ്റുകളില്‍ പിടിക്കപ്പെട്ടാല്‍ കുപ്പിയും പോകും അതിനുപുറമെ പിഴയും അടയ്‌ക്കേണ്ടിവരും കൈക്കൂലി വാങ്ങുന്നവരും കുറവല്ല. കാരണം, ഗോവയിലെ എക്‌സൈസ് വകുപ്പ് മദ്യം പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവാദം നല്‍കുന്നില്ലെന്നതുതന്നെ. കേന്ദ്ര ഭരണ പ്രദേശമായ ഡാമന്‍ ആന്‍ ഡിയുവിലേയ്ക്കുമാത്രമാണ് ഗോവന്‍ മദ്യം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. രണ്ടിലധികം കുപ്പികള്‍ കൊണ്ടുപോകുന്നതിന് അനുമതി നല്‍കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗോവന്‍ മദ്യം പ്രചരിപ്പിക്കുന്നതിനും അതോടൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകരമാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. മദ്യത്തിന്റെ മൊത്തവ്യാപാരത്തിലൂടെ ഗോവന്‍ സര്‍ക്കാര്‍ എക്‌സൈസ് ഫീ ഇനത്തില്‍ നിലവില്‍ 500 കോടിയോളം രൂപ വരുമാനമുണ്ടാക്കുന്നുണ്ട്. ബാറുകളും റെസ്റ്റോറന്റുകളും വഴി വിറ്റഴിക്കുന്നമദ്യത്തില്‍നിന്നാണ്‌ ഇത്രയും വരുമാനം ലഭിക്കുന്നത്. പ്രതിവര്‍ഷം 80 ലക്ഷം വിനോദ സഞ്ചാരികള്‍ ഗോവ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്.

Also Read

ഭാരത് ബന്ദ്: കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല രാവിലെ ആറു മുതൽ വൈകുന്നേരം നാലു മണി വരെ ബന്ദ്.

ഭാരത് ബന്ദ്: കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല രാവിലെ ആറു മുതൽ വൈകുന്നേരം നാലു മണി വരെ ബന്ദ്.

ഭാരത് ബന്ദ്: കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല രാവിലെ ആറു മുതൽ വൈകുന്നേരം നാലു മണിക്ക് ബന്ദ്. തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളുമടക്കം ബന്ധിന് പിന്തുണ പ്രഖ്യാപിച്ചു.

വ്യാജ സമൻസുകൾ സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസ് (ഡിജിജിഐ)

വ്യാജ സമൻസുകൾ സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസ് (ഡിജിജിഐ)

വ്യാജ സമൻസുകൾ സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസ് (ഡിജിജിഐ), സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി)

എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ ;  മൊബിലിറ്റി ഹബ്ബ്‌ മോഡല്‍ നിർമ്മാണത്തിന്നുള്ള ധാരണാപത്രം ഒപ്പുവെച്ചു.

എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ ; മൊബിലിറ്റി ഹബ്ബ്‌ മോഡല്‍ നിർമ്മാണത്തിന്നുള്ള ധാരണാപത്രം ഒപ്പുവെച്ചു.

എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ ആധുനീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബ്‌ മോഡല്‍ നിർമ്മാണത്തിന്നുള്ള ധാരണാപത്രം ഒപ്പുവെച്ചു.

2024-ലെ ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുക.

2024-ലെ ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുക.

2024-ലെ ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുക.

2023-24 സാമ്ബത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഫണ്ടിന്റെ (plan fund) 46 ശതമാനത്തോളവും വിനിയോഗിക്കാനാകാതെ കേരളം

2023-24 സാമ്ബത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഫണ്ടിന്റെ (plan fund) 46 ശതമാനത്തോളവും വിനിയോഗിക്കാനാകാതെ കേരളം

2023-24 സാമ്ബത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഫണ്ടിന്റെ (plan fund) 46 ശതമാനത്തോളവും വിനിയോഗിക്കാനാകാതെ കേരളം

അപ്പാർട്ടുമെന്റുകളുടെ നിർമാണത്തിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ 80 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ്

അപ്പാർട്ടുമെന്റുകളുടെ നിർമാണത്തിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ 80 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ്

അപ്പാർട്ടുമെന്റുകളുടെ നിർമാണത്തിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ 80 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ്

പാലക്കാട്‌ ഗ്ലാസ്‌ വില്പന നടത്തുന്ന സ്ഥാപനത്തിൽ 27 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി

പാലക്കാട്‌ ഗ്ലാസ്‌ വില്പന നടത്തുന്ന സ്ഥാപനത്തിൽ 27 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി

പാലക്കാട്‌ ഗ്ലാസ്‌ വില്പന നടത്തുന്ന സ്ഥാപനത്തിൽ 27 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി

Loading...