റഷ്യയുടെ സ്വന്തം കലാഷ്‌നിക്കോവ് റൈഫിളുകള്‍ ഇനി ഇന്ത്യയിലും നിര്‍മിക്കും

റഷ്യയുടെ സ്വന്തം കലാഷ്‌നിക്കോവ് റൈഫിളുകള്‍ ഇനി ഇന്ത്യയിലും നിര്‍മിക്കും

പ്രസിദ്ധമായ കലാഷ്‌നിക്കോവ് റൈഫിളുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പദ്ധതി വരുന്നു. അതും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ സര്‍ക്കാരുമായി കേന്ദ്രഭരണകൂടം ധാരണയിലെത്തി. 7.5 ലക്ഷം കലാഷ്‌നിക്കോവുകളാണ് അമേത്തിയിലെ കോര്‍വ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ നിര്‍മിക്കുക. 7.62X39 എംഎം കാലിബറുള്ള എകെ 203 തോക്കുകള്‍ രാജ്യത്ത് നിര്‍മിക്കാനാണ് ധാരണ. 

പ്രസിദ്ധമായ എകെ 47 തോക്കുകളുടെ ചെറിയ വകഭേദമാണിത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഫെബ്രുവരി 15ന് ഇരുവിഭാഗവും ഒപ്പുവയ്ക്കുമെന്നാണ് സൂചന. ലോകസഭാ വിജ്ഞാപനത്തിന്റെ മുമ്ബ് കോര്‍വ ആയുധ നിര്‍മാണ ശാലയില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തി ഫെബ്രുവരി 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എകെ 203 നിര്‍മാണ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സൈന്യത്തില്‍ നിന്ന് ഒരു മേജര്‍ ജനറലിന്റെ സേവനം ഫാക്ടറിയില്‍ ലഭ്യമാക്കും. പദ്ധതിക്ക് ആകെ 12,000 കോടി രൂപ ചെലവുവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ത്യയും റഷ്യയും പൊതുവായി അംഗീകരിക്കുന്ന മറ്റു രാജ്യങ്ങളിലേക്ക് ഇവിടെ നിര്‍മിക്കുന്ന തോക്കുകള്‍ കയറ്റുമതി ചെയ്യാനുള്ള തീരുമാനവും ഇരുവിഭാഗവും അംഗീകരിച്ചിരുന്നു.

ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ മാകൃകയിലാണ് ഇവയുടെയും വിപണനം സാധ്യമാവുക. പാകിസ്താന്‍, ചൈനീസ് അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് നല്‍കുന്നതിനാണ് പുതിയ കലാഷ്‌നിക്കോവ് റൈഫുകള്‍ ഇന്ത്യ നിര്‍മിക്കുന്നത്. നിലവിലുള്ള ഇന്‍സാസ് റൈഫിളുകള്‍ക്ക് പകരമാണ് ഇവ നല്‍കുക. നേരത്തേ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് റൈഫിള്‍ വികസിപ്പിക്കാനായിരുന്നു റഷ്യയിലെ കലാഷ്‌നിക്കോവ് കണ്‍സേണിന്റെ നീക്കം. എന്നാല്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡുമായാണ് കരാറില്‍ ഒപ്പുവയ്‌ക്കേണ്ടതെന്നാണ് ഇന്ത്യയുടെ പുതിയ നിലപാട്. റഫേല്‍ വിമാന ഇപാടില്‍ ദസോള്‍ട്ട് ഏവിയേഷന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് കരാര്‍ നല്‍കിയത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

Also Read

ഭാരത് ബന്ദ്: കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല രാവിലെ ആറു മുതൽ വൈകുന്നേരം നാലു മണി വരെ ബന്ദ്.

ഭാരത് ബന്ദ്: കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല രാവിലെ ആറു മുതൽ വൈകുന്നേരം നാലു മണി വരെ ബന്ദ്.

ഭാരത് ബന്ദ്: കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല രാവിലെ ആറു മുതൽ വൈകുന്നേരം നാലു മണിക്ക് ബന്ദ്. തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളുമടക്കം ബന്ധിന് പിന്തുണ പ്രഖ്യാപിച്ചു.

വ്യാജ സമൻസുകൾ സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസ് (ഡിജിജിഐ)

വ്യാജ സമൻസുകൾ സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസ് (ഡിജിജിഐ)

വ്യാജ സമൻസുകൾ സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസ് (ഡിജിജിഐ), സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി)

എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ ;  മൊബിലിറ്റി ഹബ്ബ്‌ മോഡല്‍ നിർമ്മാണത്തിന്നുള്ള ധാരണാപത്രം ഒപ്പുവെച്ചു.

എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ ; മൊബിലിറ്റി ഹബ്ബ്‌ മോഡല്‍ നിർമ്മാണത്തിന്നുള്ള ധാരണാപത്രം ഒപ്പുവെച്ചു.

എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ ആധുനീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബ്‌ മോഡല്‍ നിർമ്മാണത്തിന്നുള്ള ധാരണാപത്രം ഒപ്പുവെച്ചു.

2024-ലെ ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുക.

2024-ലെ ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുക.

2024-ലെ ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുക.

2023-24 സാമ്ബത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഫണ്ടിന്റെ (plan fund) 46 ശതമാനത്തോളവും വിനിയോഗിക്കാനാകാതെ കേരളം

2023-24 സാമ്ബത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഫണ്ടിന്റെ (plan fund) 46 ശതമാനത്തോളവും വിനിയോഗിക്കാനാകാതെ കേരളം

2023-24 സാമ്ബത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഫണ്ടിന്റെ (plan fund) 46 ശതമാനത്തോളവും വിനിയോഗിക്കാനാകാതെ കേരളം

അപ്പാർട്ടുമെന്റുകളുടെ നിർമാണത്തിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ 80 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ്

അപ്പാർട്ടുമെന്റുകളുടെ നിർമാണത്തിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ 80 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ്

അപ്പാർട്ടുമെന്റുകളുടെ നിർമാണത്തിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ 80 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ്

പാലക്കാട്‌ ഗ്ലാസ്‌ വില്പന നടത്തുന്ന സ്ഥാപനത്തിൽ 27 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി

പാലക്കാട്‌ ഗ്ലാസ്‌ വില്പന നടത്തുന്ന സ്ഥാപനത്തിൽ 27 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി

പാലക്കാട്‌ ഗ്ലാസ്‌ വില്പന നടത്തുന്ന സ്ഥാപനത്തിൽ 27 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി

Loading...