ചരക്ക് സേവന നികുതി റിട്ടേൺ സമർപ്പണ സംവിധാനം സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നീക്കം അന്ത്യഘട്ടത്തിൽ.

ചരക്ക് സേവന നികുതി റിട്ടേൺ സമർപ്പണ സംവിധാനം സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നീക്കം അന്ത്യഘട്ടത്തിൽ.

2018ൽ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചത് അനുസരിച്ച് ജിഎസ്ടി നെറ്റ് വർക്ക് പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാക്കുവാനുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചതിനെ തുടർന്ന് കമ്പനികാര്യ മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി. സ്വകാര്യ സ്ഥാപനങ്ങളുടെ കൈവശമുള്ള ഓഹരികൾ സർക്കാരിന് വില നിശ്ചയിച്ച് കൈമാറുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഉടനെ തന്നെ ഇത് പൂർത്തിയാക്കി തീരുമാനം ജിഎസ്ടി നെറ്റ് വർക്കിന്റെ ബോർഡിന്റെ അംഗീകാരം നേടും എന്ന് ശ്രീ ജേക്കബ് സന്തോഷിന് നൽകിയ വിവരാവകാശ മറുപടിയിൽ ജിഎസ്ടി നെറ്റ് വർക്ക് വ്യക്തമാക്കി.

2017 ജൂലൈയിൽ ജിഎസ്ടി നടപ്പിലാക്കിയ സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളും സ്വകാര്യ മേഖലയിലെ കമ്പനികളും ചേർന്ന് 49% ശതമാനം മൂലധനം സർക്കാരിനും 51% സ്വകാര്യ മേഖലയിലെ കമ്പനിൾക്കുമായി രൂപീകരിച്ച ജിഎസ്ടി നെറ്റ് വർക്ക് ആണ് രജിസ്ട്രേഷൻ, നികുതി റിട്ടേൺ സമർപ്പണം തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യ്ത് വരുന്നത്. ഈ കമ്പനി ഏർപ്പെടുത്തിയ ഇൻഫോസിസ് നൽകിയിട്ടുള്ള സോഫ്റ്റ്‌വെയർ മുഖേനയാണ് നിലവിൽ ഈ സംവിധാനം പ്രവർത്തിക്കുന്നത്. ജിഎസ്ടി പോർട്ടലിന്റെ പ്രവർത്തനം സംബന്ധിച്ച് വലിയ പരാതിയാണ് തുടക്കം മുതൽ നിലനിൽക്കുന്നത്. ഇപ്പോഴും സോഫ്റ്റ്‌വെയറിന്റെ തകരാർ മൂലം സമയത്ത് റിട്ടേൺ സമർപ്പണം നടക്കാതെ വരികയും വ്യാപാരികൾ അവരുടേതല്ലാത്ത കാരണങ്ങളാൽ ആയിരക്കണക്കിന് കോടി രൂപ പിഴയിനത്തിൽ നൽകേണ്ടതായി വരുന്ന സാഹചര്യം ഉണ്ട്. ഇതേത്തുടർന്ന് ജിഎസ്ടി വകുപ്പും വ്യാപാരി വ്യവസായി സമൂഹവും വലിയ സമ്മർദ്ദം നേരിട്ട് വരികയായിരുന്നു.

കഴിഞ്ഞ ദിവസം കയറ്റുമതി മേഘലയിൽ വ്യാജ റീഫണ്ട് അപേക്ഷ നൽകി 1875 കോടി രൂപ സർക്കാരിനെ കബളിപ്പിച്ചു എന്ന വിവരം പുറത്ത് വന്നിരുന്നു. ഈ തീരുമാനം നടപ്പായി റിട്ടേൺ സമർപ്പണം സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ നിലവിൽ നേരിടുന്നു പ്രതിസന്ധിക്ക് വലിയ മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു.

Also Read

വാഹനങ്ങളുടെ ബോഡി നിർമാണ പ്രവർത്തന സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളിൽ 8 കോടി രൂപയുടെ GST ക്രമക്കേട്

വാഹനങ്ങളുടെ ബോഡി നിർമാണ പ്രവർത്തന സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളിൽ 8 കോടി രൂപയുടെ GST ക്രമക്കേട്

വാഹനങ്ങളുടെ ബോഡി നിർമാണ പ്രവർത്തന സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളിൽ 8 കോടി രൂപയുടെ GST ക്രമക്കേട്

പരസ്യ സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ ക്രമക്കേട് - 32 ലക്ഷം രൂപയുടെ GST നികുതിവെട്ടിപ്പ്

പരസ്യ സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ ക്രമക്കേട് - 32 ലക്ഷം രൂപയുടെ GST നികുതിവെട്ടിപ്പ്

പരസ്യ സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ ക്രമക്കേട് - 32 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ്

ഹോസ്പിറ്റൽ കെട്ടിട നിർമ്മാണ കരാർ ജോലികളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ 3 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി.

ഹോസ്പിറ്റൽ കെട്ടിട നിർമ്മാണ കരാർ ജോലികളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ 3 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി.

ഹോസ്പിറ്റൽ കെട്ടിട നിർമ്മാണ കരാർ ജോലികളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ 3 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി.

ഓപ്പറേഷൻ "വൈറ്റ് പെപ്പർ" എന്ന പേരിൽനടത്തിയ പരിശോധനയിൽ വയനാട്ടിലെ റിസോർട്ടുകളിൽ 43 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി

ഓപ്പറേഷൻ "വൈറ്റ് പെപ്പർ" എന്ന പേരിൽനടത്തിയ പരിശോധനയിൽ വയനാട്ടിലെ റിസോർട്ടുകളിൽ 43 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി

ഓപ്പറേഷൻ "വൈറ്റ് പെപ്പർ" എന്ന പേരിൽനടത്തിയ പരിശോധനയിൽ വയനാട്ടിലെ റിസോർട്ടുകളിൽ 43 കോടി രൂപയുടെ GST ക്രമക്കേട് കണ്ടെത്തി

കെട്ടിട നിർമ്മാണ കരാർ ജോലിയിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ കോടികളുടെ ക്രമക്കേട് - പരിശോധനകളിൽ  8 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി.

കെട്ടിട നിർമ്മാണ കരാർ ജോലിയിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ കോടികളുടെ ക്രമക്കേട് - പരിശോധനകളിൽ 8 കോടി രൂപയുടെ GST വെട്ടിപ്പ് കണ്ടെത്തി.

കെട്ടിട നിർമ്മാണ കരാർ ജോലിയിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ കോടികളുടെ ക്രമക്കേട് - പരിശോധനകളിൽ ഏകദേശം 8 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി.

ഓഡിറ്റോറിയം നടത്തിപ്പിൽ 78 ലക്ഷം രൂപയുടെ ക്രമക്കേട് - 14 ലക്ഷം രൂപയുടെ GST നികുതിവെട്ടിപ്പ്

ഓഡിറ്റോറിയം നടത്തിപ്പിൽ 78 ലക്ഷം രൂപയുടെ ക്രമക്കേട് - 14 ലക്ഷം രൂപയുടെ GST നികുതിവെട്ടിപ്പ്

ഓഡിറ്റോറിയം നടത്തിപ്പിൽ 78 ലക്ഷം രൂപയുടെ ക്രമക്കേട് - 14 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ്

Loading...