താരസംഘടനയായ അമ്മയ്ക്ക് നോട്ടീസ് നൽകി ജി എസ് ടി വകുപ്പ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജി എസ് ടി നൽകാത്തതിനാണ് വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.

താരസംഘടനയായ അമ്മയ്ക്ക് നോട്ടീസ് നൽകി ജി എസ് ടി വകുപ്പ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജി എസ് ടി നൽകാത്തതിനാണ് വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.

കോഴിക്കോട് ജി എസ് ടി ഓഫീസാണ് താരസംഘടനയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തേ സംഘടന ജി എസ് ടി രജിസ്ട്രേഷൻ എടുത്തിരുന്നില്ലെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് വകുപ്പ് നോട്ടീസ് അയക്കുകയും സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബുവിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ കഴിഞ്ഞ ഓഗസ്റ്റിൽ സംഘടന ജി എസ് ടി രജിസ്ട്രേഷൻ എടുത്തു. 45 ലക്ഷം രൂപ നികുതി അടച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് നികുതി അടക്കാതിരുന്നതെന്നായിരുന്നു. സംഘടന അധികൃതർ നേരത്തേ വ്യക്തമാക്കിയത്. എന്നാൽ വിദേശത്ത് അടക്കം നടക്കുന്ന സ്റ്റേജ് ഷോകളിൽ നിന്ന് വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി എസ് ടി പരിധിയിൽ വരുമെന്നും നികുതി അടക്കണമെന്നുമാണ് വകുപ്പ് നിർദ്ദേശിക്കുന്നത്.

അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ നികുതിയും പലിശയും പിഴയുമായി അമ്മ നാല് കോടി രൂപയാണ് അടക്കേണ്ടത്.

Also Read

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

Loading...