പിഎം കെയറിൽ നൽകുന്ന സംഭാവനകൾക്ക് എങ്ങനെയാണ് ആദായനികുതി ഇളവ് ലഭിക്കുക? ; ധനമന്ത്രി തോമസ് ഐസക്

പിഎം കെയറിൽ നൽകുന്ന സംഭാവനകൾക്ക് എങ്ങനെയാണ് ആദായനികുതി ഇളവ് ലഭിക്കുക? ; ധനമന്ത്രി തോമസ് ഐസക്

പിഎം കെയേഴ്സ് ഫണ്ടിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സുതാര്യതയില്ല എന്നും പലകാര്യങ്ങൾക്കും വ്യക്തതയില്ല. പിഎം കെയറിൽ നൽകുന്ന സംഭാവനകൾക്ക് എങ്ങനെയാണ് ആദായനികുതി ഇളവ് ലഭിക്കുക? തുടങ്ങിയ കര്യങ്ങൾ ധന മന്ത്രി അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്ലൂടെ വിശദീകരിക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം 

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദുരിതാശ്വാസ സഹായം എത്തിക്കാൻ സർക്കാരുകൾ ബാധ്യസ്ഥരാണ്. ഇതിന് അംഗീകൃത ബജറ്റിലെ വിവിധ സ്കീമുകൾക്കായി വകയിരുത്തിയിരിക്കുന്ന പണം മതിയാകാതെ വരും. എന്നു മാത്രമല്ല, അവിടെ നിന്നും പണം ചെലവഴിക്കുന്നതിന് കാലതാമസവും വരാം. ജീവകാരുണ്യപരമായ കാരണങ്ങൾകൊണ്ട് ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഇരകളെ സഹായിക്കുന്നതിന് ഒട്ടേറെപേർ മുന്നോട്ടുവരും. അവർക്ക് വിശ്വാസ്യതയോടെ പണം ഏൽപ്പിക്കുന്നതിന് സൗകര്യമുണ്ടാകണം. ഇതൊക്കെയാണ് ദുരിതാശ്വാസ നിധിയുടെ പ്രസക്തി. സമാനതകളില്ലാത്ത ദുരന്തത്തെയാണ് രാഷ്ട്രം ഇന്ന് അഭിമുഖീകരിക്കുന്നത്. എല്ലാവരും അവരുടെ കഴിവനുസരിച്ച് ദുരിതാശ്വാസ നിധികളിലേയ്ക്ക് സംഭാവന ചെയ്യണം.

 പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിപോലെ കേരളത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽപ്പെട്ടവർക്കും അവശതയനുഭവിക്കുന്നവർക്കും ദുരിതാശ്വാസമെത്തിക്കാൻ വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന സംഭാവനയാണ് ഈ ഫണ്ട്. ഇവിടെ നിന്നും പണം ചെലവഴിക്കുന്നതിന് കൃത്യമായ ചട്ടങ്ങളുണ്ട്. ആ ചട്ടങ്ങൾക്കു വ്യത്യസ്തമായി പണം ചെലവഴിക്കണമെങ്കിൽ കേരളത്തിൽ കാബിനറ്റിന്റെ അംഗീകാരം വേണം.

 എന്നാൽ കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് അടിയന്തര സഹായമെത്തിക്കാൻ പിഎം കെയർ എന്ന പേരിൽ പുതിയൊരു നിധി രൂപീകരിച്ചിരിക്കുകയാണ്. 1948 മുതലുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്ക് എന്താണ് പരിമിതി? മോദി ഭരണത്തിനു കീഴിൽ ഈ ഫണ്ടിന്റെ വർദ്ധനയ്ക്ക് ആനുപാതികമായി ചെലവ് ഉയരുകയുണ്ടായില്ല. അതുകൊണ്ട് ഇപ്പോഴും 3800 കോടി രൂപ ഈ നിധിയിൽ ബാക്കിയുണ്ട്.

നിർഭാഗ്യവശാൽ പിഎം കെയേഴ്സ് ഫണ്ടിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സുതാര്യതയില്ല. പലകാര്യങ്ങൾക്കും വ്യക്തതയില്ല. പിഎം കെയറിൽ നൽകുന്ന സംഭാവനകൾക്ക് എങ്ങനെയാണ് ആദായനികുതി ഇളവ് ലഭിക്കുക? മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകുന്ന സംഭാവനയ്ക്ക് സെക്ഷൻ 80 ( G) പ്രകാരം 100 ശതമാനം ആദായനികുതി ഇളവ് ലഭ്യമാണ്. എന്നാൽ പിഎം കെയേഴ്സിന്റെ കാര്യത്തിൽ എങ്ങനെയാണ് ഇളവ് ലഭിക്കുക. PMNRF പോലെ 100 % നികുതിയിളവുണ്ടോ, അതോ പ്രൈവറ്റ് രജിസ്ട്രഡ് ചാരിറ്റി മാതിരി 50% ആണോ ഇളവ്?

 ഓർക്കുക. കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വിദേശ സഹായം സ്വീകരിക്കുന്നത് ഇതേ കേന്ദ്രസർക്കാർ തടഞ്ഞിരുന്നു. കൃത്യമായ നടപടിക്രമങ്ങളും ഓഡിറ്റുള്ള സർക്കാർ ദുരിതാശ്വാസ നിധിയ്ക്ക് വിദേശ സഹായം തടയുകയും, ട്രസ്റ്റിന്റെ പേരിൽ രൂപീകരിച്ച പിഎം കെയേഴ്സിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ മറികടന്ന് വിദേശ സഹായം സ്വീകരിക്കും ചെയ്യുന്നതിൽ എന്ത് നീതീകരണമാണുള്ളത്?

 തീർത്തും ആകസ്മികമായാണ് പിഎം കെയേഴ്സ് എന്ന ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള അറിയിപ്പ് പുറത്തുവന്നത്. അതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത ട്വിറ്റർ അക്കൌണ്ടിൽക്കൂടി. കേന്ദ്രമന്ത്രിസഭയുടെ തീരുമാനപ്രകാരമാണോ ട്രസ്റ്റ് രൂപീകരിച്ചതും ഫണ്ട് സ്വരൂപണവും? ഈ തീരുമാനത്തിന്റെ ഉത്തരവാദിത്തം ആർക്കാണ് എന്ന് വ്യക്തമല്ല.

 അരമണിക്കൂറിനകം തന്നെ ഒരു സ്വകാര്യ കമ്പനി ടേംസ് ആന്റ് കണ്ടീഷൻസ് വച്ച് ആപ്പുമായി മുന്നോട്ടുവന്നു. കോർപറേറ്റുകളും പൊതുമേഖലാ സ്ഥാപനങ്ങളും പിഎം കെയർ ഫണ്ടിലേയ്ക്ക് സംഭാവന ഒഴുക്കുകയാണ്. കമ്പനികൾ മാത്രമല്ല, കായികതാരങ്ങളും സിനിമാ സെലിബ്രിറ്റികളുമൊക്കെ പിഎം കെയറിലേയ്ക്ക് കൈയയച്ചു സംഭാവന നൽകുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന ഫണ്ടിനെ അപ്രസക്തമാക്കുംവിധമാണ് സംഭാവനാപ്രവാഹം.

പുൽവാമ ഭീകരാക്രമണത്തിനുശേഷം ഇരകളെ സഹായിക്കാനെന്ന പേരിൽ ‘ഭാരത്‌ കെ വീർ’ എന്ന പേരിലൊരു ഫണ്ട്‌ ശേഖരിച്ചിരുന്നു. ഈ ഫണ്ടിന്റെ വിനിയോഗം ഇന്ന് വിവാദമാണ്. പുതിയ പിഎം കെയർ സംബന്ധിച്ച ദുരൂഹതകൾക്കും സംശയങ്ങൾക്കും അറുതി വരുത്താൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും തയ്യാറാകണം.

https://www.facebook.com/209072452442237/posts/3431011053581678/

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

Loading...