2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; ജി.എസ്.ടി ശേഖരണം എക്കാലത്തെയും ഉയർന്ന പ്രതിമാസ നിരക്കായ 2.1 ട്രില്യൺ ഇന്ത്യൻ രൂപയിൽ

2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; ജി.എസ്.ടി ശേഖരണം എക്കാലത്തെയും ഉയർന്ന പ്രതിമാസ നിരക്കായ 2.1 ട്രില്യൺ ഇന്ത്യൻ രൂപയിൽ

2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ

2023-24 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജി.ഡി.പി 3.6 ട്രില്യൺ യുഎസ് ഡോളറാണ്. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയായി ആണ് സാമ്പത്തിക വിദഗ്ധര്‍ ഇന്ത്യയെ കാണുന്നത്.

2030–31 സാമ്പത്തിക വർഷത്തോടെ ഇത് 7 ട്രില്യൺ യുഎസ് ഡോളറായി വർധിക്കുമെന്നാണ് പ്രമുഖ മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ എസ് ആന്റ് പി ഗ്ലോബൽ ഇന്റലിജൻസ് കണക്കാക്കുന്നത്.

ആഗോള ജി.ഡി.പിയിൽ ഇന്ത്യയുടെ പങ്ക് 3.6 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി ഉയരുന്നതാണ്. ഇന്ത്യയുടെ പ്രതിശീർഷ വരുമാനം ഉയർന്ന ഇടത്തരം വരുമാനമുള്ള ഗ്രൂപ്പിലേക്ക് ഉയരുമെന്നും എസ് ആന്റ് പി പ്രവചിക്കുന്നു.

6.7 ശതമാനം വാർഷിക വളർച്ച കൈവരിക്കാന്‍ സാധിച്ചാല്‍ 2030-31 സാമ്പത്തിക വർഷത്തോടെ ഇന്ത്യ ഉയർന്ന ഇടത്തരം വരുമാന വിഭാഗത്തിലേക്ക് മാറുന്നതാണ്.

മികച്ച തുടക്കം പ്രതീക്ഷ

2024-25 സാമ്പത്തിക വർഷത്തിൽ 8.2 ശതമാനം വളർച്ചാ നിരക്കോടെ ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി മാറിയിരിക്കുകയാണ്.

ബിസിനസ് മേഖലയിലെയും ലോജിസ്റ്റിക്‌സിലെയും മെച്ചപ്പെട്ട പ്രകടനവും സ്വകാര്യ മേഖലയില്‍ നിക്ഷേപം വർദ്ധിപ്പിക്കുന്നതും അടക്കമുളള തുടർച്ചയായ പരിഷ്‌കാരങ്ങൾ സമ്പദ് വ്യവസ്ഥ വളരുന്നതിനുളള പ്രധാന ഘടകങ്ങളാണ്.

അതേസമയം കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഉയർന്ന ഭക്ഷ്യ വിലപ്പെരുപ്പം പണനയത്തെ പരിമിതപ്പെടുത്തുന്നത് വലിയ വെല്ലുവിളിയാണ്.

ചരക്ക് സേവന നികുതി (ജി.എസ്.ടി) ശേഖരണം എക്കാലത്തെയും ഉയർന്ന പ്രതിമാസ നിരക്കായ 2.1 ട്രില്യൺ ഇന്ത്യൻ രൂപയില്‍ ഏപ്രിലിൽ എത്തിയതോടെ 2024–25 സാമ്പത്തിക വർഷത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.

ശക്തമായ വളർച്ചാ സാധ്യതകളും മികച്ച വ്യവസായ അന്തരീക്ഷവും കാരണം ഇക്വിറ്റി വിപണികൾ ചലനാത്മകവും മത്സരാത്മകവുമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ 90 ശതമാനവും നടക്കുന്നത് കടൽ മാര്‍ഗമാണ്. ഇതിനായി ശക്തമായ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്നും എസ് ആൻഡ് പി ഗ്ലോബൽ റിപ്പോർട്ടിൽ പറയുന്നു.

ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള പുതിയ കയറ്റുമതി ഓർഡറുകളിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഇത് ഇന്ത്യയില്‍ മൊത്തം വിൽപ്പനയിലും ബിസിനസ് പ്രവർത്തനങ്ങളിലും വിപുലീകരണം സാധ്യമാക്കുന്നതാണെന്നും റിപ്പോര്‍ട്ട്

Also Read

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...