വ്യാജമായ വിവരങ്ങൾ നൽകി 1,070 കോടിയുടെ റീഫണ്ട്: 90,000 പേരെ കണ്ടുപിടിച്ച് ആദായനികുതി വകുപ്പ്

വ്യാജമായ വിവരങ്ങൾ നൽകി 1,070 കോടിയുടെ റീഫണ്ട്: 90,000 പേരെ കണ്ടുപിടിച്ച് ആദായനികുതി വകുപ്പ്

വ്യാജമായ വിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്. പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവരാണ് ഇവര്‍. ഏതാണ്ട് 1,070 കോടി രൂപയുടെ വ്യാജറീഫണ്ട് അപേക്ഷകളാണ് കണ്ടെത്തിയത്. നികുതി റിട്ടേണുകളില്‍ 80സി, 80ഡി, 80ഇ, 80ജി, 80ജിജിബി, 80ജിജിസി എന്നീ വകുപ്പുകള്‍ പ്രകാരം ആളുകള്‍ തെറ്റായ കിഴിവുകള്‍ അവകാശപ്പെടുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി. 

വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഇവരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ , വന്‍കിട കമ്പനികള്‍, ബഹുരാഷ്ട്ര കമ്പനികള്‍, എല്‍.എല്‍.പി., സ്വകാര്യ ലിമിറ്റഡ് കമ്പനികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, തെറ്റായ കിഴിവുകള്‍ അവകാശപ്പെട്ട ആളുകള്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ആദായനികുതി വകുപ്പിന്‍റെ പരിശോധനയില്‍, നികുതിദായകര്‍ അവരുടെ ഐടിആറില്‍ ക്ലെയിം ചെയ്ത സെക്ഷന്‍ 80ജിജിബി/ 80ജിജിസിപ്രകാരമുള്ള ആകെ കിഴിവുകളും നികുതി ദായകര്‍ അവരുടെ ഐടിആറില്‍ സ്വീകരിച്ച ആകെ തുകയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്

80സി, 80ഇ, 80ജി എന്നീ വകുപ്പുകള്‍ പ്രകാരം അവകാശപ്പെട്ട കിഴിവുകളിലും അവ്യക്തത കണ്ടെത്തിയിട്ടുണ്ട്. സാധാരണ തൊഴിലുടമകളുടെ (ടിഡിഎസ് ഡിഡക്റ്റര്‍മാര്‍) ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും 80ഇ, 80ജി, 80ജിജിഎ, 80ജിജിസി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം വ്യാജ കിഴിവുകള്‍ അവകാശപ്പെടുന്നതായി സംശയിക്കുന്ന എല്ലാവരെയും ബന്ധപ്പെടുമെന്ന് നികുതി വകുപ്പ് വ്യക്തമാക്കി. ആരെങ്കിലും തെറ്റായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാം. 1961ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്, 2022-23 മുതല്‍ 2024-25 വരെയുള്ള അസസ്മെന്‍റ് വര്‍ഷങ്ങളിലെ, അതത് അസസ്മെന്‍റ് വര്‍ഷത്തിന്‍റെ അവസാനം മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പിഴവുകള്‍ പരിഹരിച്ച് നികുതിദായകര്‍ക്ക് പുതുക്കിയ റിട്ടേണുകള്‍ സമര്‍പ്പിക്കാം.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Blw4a8o3yO7LBJpjzDwtdl

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

Loading...