സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടനയോടെ നികുതി വര്‍ധനയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നു ; മൊത്തം ഓഫിസുകളുടെ എണ്ണം 335 ആകും.

സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടനയോടെ നികുതി വര്‍ധനയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നു ; മൊത്തം ഓഫിസുകളുടെ എണ്ണം 335 ആകും.

സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടനയോടെ കേരളത്തില്‍ മൊത്തം ഓഫിസുകളുടെ എണ്ണം 335 ആകും.

നിലവിലെ ജി.എസ്.ടി സര്‍ക്കിള്‍, സ്പെഷല്‍ സര്‍ക്കിള്‍ ഓഫിസുകള്‍ക്ക് പകരം 94 ടാക്സ് പെയര്‍ സര്‍വിസ് യൂനിറ്റുകള്‍ (ടി.പി.യു) പുതുതായി സൃഷ്ടിക്കും.

ഇതോടെ നികുതിദായകരുടെ റിട്ടേണ്‍ ഫയലിങ് നിരീക്ഷണം, പ്രാഥമിക പരിശോധന എന്നിവ സമയബന്ധിതമായി നടത്താനാവും. കൂടാതെ 31 ഡിവിഷന്‍ ഓഫിസുകളും ഇതിനായി പ്രവര്‍ത്തിക്കും.

ജില്ല ഓഫിസുകളില്‍ റവന്യൂ റിക്കവറിക്കായി റിക്കവറി ഡെപ്യൂട്ടി കമീഷണര്‍മാരെ (ഡി.സി) നിയമിക്കും. ഈ ഓഫിസുകളില്‍ 15 ജോയന്‍റ് കമീഷണര്‍ (ജെ.സി), 19 ഡി.സി, 24 സ്റ്റേറ്റ് ടാക്സ് ഓഫിസര്‍മാര്‍ (എസ്.ടി.ഒ), 64 എ.എസ്.ടി.ഒ എന്നിങ്ങനെയാണ് തസ്തിക നിര്‍ണയിക്കുന്നത്. ഡിവിഷന്‍ ഓഫിസുകളില്‍ 31 ഡി.സി, 62 എസ്.ടി.ഒമാരും ഉണ്ടാവും. പരിഷ്കരണത്തിന് കഴിഞ്ഞ ആഴ്ച മന്ത്രിസഭ അംഗീകാരം നല്‍കിയതോടെയാണ് വകുപ്പ് പുനഃസംഘടനക്ക് രൂപരേഖയായത്.

ഓഡിറ്റ് അപ്പീല്‍, നിയമവിഭാഗങ്ങളുടെ മുഖ്യകാര്യാലയം എറണാകുളത്തേക്ക് മാറുന്നതും പ്രധാന മാറ്റമാണ്. ട്രെയിനിങ് സെല്‍ ടാക്സ് പെയര്‍ സര്‍വിസ് മുഖ്യ കാര്യാലയവും ഇന്‍റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്‍റ്, ടാക്സ് റിസര്‍ച് ആന്‍ഡ് പോളിസി സെല്‍ വിജിലന്‍സ് റിവ്യൂ സെല്‍ എന്നിവ തിരുവനന്തപുരത്തും പ്രവര്‍ത്തിക്കും. നികുതി വര്‍ധനയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്ന വിധത്തിലാണ് പരിഷ്കാരം.

അതേസമയം, എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തില്‍ സ്ക്വാഡുകളുടെ എണ്ണം 47 ആയി കുറക്കും ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് ഇനി ജി.എസ്.ടി ഇന്റലിജന്‍സ് എന്ന പേരിലാണ് അറിയപ്പെടുക. ഈ ഓഫിസുകളുടെ എണ്ണം 41 ആയി ഉയര്‍ത്തി. ഒപ്പം വകുപ്പിലെ 200 ടൈപ്പിസ്റ്റ് തസ്തികകള്‍ ഇല്ലാതാകും. എ.എസ്.ടി.ഒ കേഡറില്‍ 380ഉം ഡി.സിയില്‍ 24 തസ്തികകളും കൂടും. ഓഫിസ് അറ്റന്‍ഡന്റ് തസ്തിക 428 ആക്കി കുറക്കും.


Also Read

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...