അംഗങ്ങളുടെ അമിത വായ്പയെടുക്കലിന് കടിഞ്ഞാണിടാനൊരുങ്ങി കുടുംബശ്രീ

അംഗങ്ങളുടെ അമിത വായ്പയെടുക്കലിന് കടിഞ്ഞാണിടാനൊരുങ്ങി കുടുംബശ്രീ

വിശ്വാസ്യതയുടെ പേരില്‍ വായ്പയുമായി ദേശസാത്കൃത ബാങ്കുകളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുമെല്ലാം കുടുംബശ്രീകള്‍ക്ക് പിന്നാലെയാണ്. തിരിച്ചടവ് കൃത്യമായതിനാല്‍ ബാങ്കുകള്‍ കൈയയച്ച്‌ പണം നല്‍കും. ഇഷ്ടാനുസരണം പണം കിട്ടുന്നതോടെ വരവും ചെലവും നോക്കാതെ കുടുംബശ്രീയുടെ മറവില്‍ അംഗങ്ങള്‍ വായ്പകള്‍ വാങ്ങിക്കൂട്ടുകയാണ്. 

എന്നാല്‍ ഈ പണം സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വായ്പകളുടെ തിരിച്ചടവിന് ഉപയോഗിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. വെറുതേ വായ്പയെടുത്ത് സ്ത്രീകള്‍ കടമുണ്ടാക്കുകയാണെന്ന തിരിച്ചറിവാണ് വിഷയത്തില്‍ ഇടപെടാന്‍ കുടുംബശ്രീയെ പ്രേരിപ്പിച്ചത്. ശ്രദ്ധിച്ചില്ലെങ്കില്‍ കടബാദ്ധ്യത വര്‍ദ്ധിച്ച്‌ സ്ത്രീകളുടെ ആത്മഹത്യയ്ക്കുവരെ സാഹചര്യമുണ്ടാവും. ഇതൊഴിവാക്കാനാണ് ധനകാര്യ ആസൂത്രണത്തെക്കുറിച്ച്‌ പഠിക്കാന്‍ കുടുംബശ്രീ തീരുമാനിച്ചത്. 

ആദ്യപടിയായി സ്ത്രീകളുടെ വരുമാനമാര്‍ഗം, നിക്ഷേപം, ചെലവ്, വായ്പാ ബാദ്ധ്യത, എവിടെ നിന്നൊക്കെ വായ്പയെടുക്കുന്നു, പണം എന്തിനുപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ അയല്‍ക്കൂട്ടങ്ങളിലൂടെ വിവര ശേഖരണം തുടങ്ങി. ഡാറ്റാ എന്‍ട്രി കഴിഞ്ഞാലുടന്‍ പണമിടപാടുകളെക്കുറിച്ച്‌ പഠനങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കടങ്ങളില്ലാതാക്കാനുള്ള വഴിയും കണ്ടെത്തും. 

ലഘുസമ്ബാദ്യവും വായ്പയും എന്നതിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനം. ആന്തരിക ഫണ്ടില്‍ നിന്നും ബാങ്കുകളുമായി ബന്ധിപ്പിച്ചും അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് വായ്പയെടുക്കാം. നഗരത്തില്‍ അഞ്ചുലക്ഷവും, ഗ്രാമങ്ങളില്‍ മൂന്നുലക്ഷം രൂപ വരെയുമുള്ള വായ്പയ്ക്ക് പലിശയില്ല. ഗ്രൂപ്പ് വായ്പകളാണ് മറ്റൊന്ന്. കേരളത്തില്‍ 2,77,000 അയല്‍ക്കൂട്ടങ്ങളിലായി 50 ലക്ഷം അംഗങ്ങളാണുള്ളത്.

Also Read

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

സർക്കാരിന്റെ നയങ്ങളും ഭരണപരിഷ്‌കാരങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന നേതൃത്വമാണ് വകുപ്പിന് ആവശ്യമെന്ന അഭിപ്രായം.

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...