പിഎൻബി ബാങ്കിൽ വീണ്ടും വായ്പ തട്ടിപ്പ്; ഇക്കുറി നടന്നത് 2600 ​കോടിയുടെ തട്ടിപ്പെന്ന് റിപ്പോർട്ട്

പിഎൻബി ബാങ്കിൽ വീണ്ടും വായ്പ തട്ടിപ്പ്; ഇക്കുറി നടന്നത് 2600 ​കോടിയുടെ തട്ടിപ്പെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും വായ്പ തട്ടിപ്പ്. ഐ.എൽ&എഫ്.എസ് തമിഴ്നാട് പവർ എന്ന സ്ഥാപനമാണ് വായ്പ തട്ടിപ്പ് നടത്തിയത്. ഇവരുടെ വായ്പ ബാങ്ക് എൻ.പി.എയുടെ ഭാഗമാക്കി. ഇക്കാര്യങ്ങൾ പഞ്ചാബ് നാഷണൽ ബാങ്ക് തന്നെയാണ് ആർ.ബി.ഐയെ അറിയിച്ചത്.

നീരവ് മോദി 824 കോടിയുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെയാണ് പി.എൻ.ബിയിൽ നിന്നും വീണ്ടും ഇത്തരം വാർത്ത പുറത്ത് വരുന്നത്. ഐ.എൽ&എഫ്.എസ് തമിഴ്നാട് പവർ എന്ന സ്ഥാപനം പഞ്ചാബ്& സിന്ധ് ബാങ്കിലും വായ്പ തട്ടിപ്പ് നടത്തിയിരുന്നു. 148 കോടിയുടെ ഇവരുടെ വായ്പ ഫെബ്രുവരി 15ന് പഞ്ചാബ് & സിന്ധ് ബാങ്ക് നിഷ്ക്രിയ ആസ്തിയായ പ്രഖ്യാപിച്ചിരുന്നു.

തമിഴ്നാട്ടിലെ കടലൂരിൽ കമ്പനിക്ക് താപവൈദ്യുതനിലയമുണ്ട്. നിഷ്ക്രിയ ആസ്തി കണ്ടെത്താൻ ബാങ്കുകൾക്ക് ആർ.ബി.ഐ കർശന നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ ഇത്തരം നടപടികൾ ബാങ്കുകൾ ശക്തമാക്കുകയും ചെയ്തിരുന്നു.   

Also Read

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ആവശ്യമായ ലൈസൻസും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ.

Loading...