നിർബിത പ്രാർത്ഥനാ ഗാനം: ഹർജി ഭരണഘടനാ ബെഞ്ചിന്

നിർബിത പ്രാർത്ഥനാ ഗാനം: ഹർജി ഭരണഘടനാ ബെഞ്ചിന്

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിൽ 'അസതോമാ സദ്ഗമയ' നിർബന്ധിത പ്രഭാത പ്രാർത്ഥന ഗാനമാക്കുന്നതിന് എതിരായ ഹർജി സുപ്രീംകോടതി വിശാല ബെഞ്ചിനു വിട്ടു. ഭരണഘടനാബെഞ്ച് പരിശോധിക്കേണ്ട വിഷയമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാൻ, വിനീത് സരൺ എന്നിവരുടെ നടപടി.

ബൃഹദാരണ്യകോപനിഷത്തിലെ അസതോമ സദ്ഗമയ എന്ന സംസ്കൃത ശ്ലോകവും ഹിന്ദിയിലുള്ള ഹൈന്ദവ പ്രാർത്ഥനയും നിർബന്ധിതമാക്കിയത് ചോദ്യംചെയ്ത മധ്യപ്രദേശ് സ്വദേശിയായ അഭിഭാഷകൻ വിനായക ഷാ ആണ് കഴിഞ്ഞവർഷം ഹർജി നൽകിയത്. കേന്ദ്രീയ വിദ്യാലയങ്ങളുടെ പുതുക്കിയ വിദ്യാഭ്യാസ ചട്ടത്തിലാണ് ഒറ്റ പ്രാർത്ഥന ഗാനം നിർബന്ധമാക്കിക്കൊണ്ട് കണ്ണടച്ച് തൊഴുകൈകളോടെ ഇത് ചൊല്ലണമെന്ന് വ്യക്തമാക്കുന്നത്.

പൂർണ്ണമായും മതപരമായ നിർദ്ദേശമാണ് ഇതെന്നും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒരു മതത്തിൻ്റെ പ്രാർത്ഥന നിർബന്ധമാക്കാൻ പാടില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഇത് കുട്ടികൾക്കെതിരായ അതിക്രമമായി കണക്കാക്കണം. പൂർണ്ണ മാനസിക വളർച്ചയെത്താത്ത കുട്ടികളിൽ മതം കുത്തിവയ്ക്കുന്നത് അവരുടെ സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവിനെ മരവിപ്പിക്കുന്ന ഒന്നാണ്. സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ നിർദ്ദേശങ്ങൾ നൽകുന്നതും നടപ്പാക്കുന്നതും, ആചാരങ്ങൾ, ആരാധനാക്രമങ്ങൾ പൂജകൾ തുടങ്ങിയവ പഠിപ്പിക്കുന്നതും ഭരണഘടനയിലെ ആർട്ടിക്കിൾ 28 (1) വിലക്കുന്നുണ്ട്.

ദൈവം മതവിശ്വാസം തുടങ്ങിയവയ്ക്ക് അനാവശ്യ പ്രാധാന്യം നൽകുന്നത് കുട്ടികളിൽ ശാസ്ത്രീയ മനോഭാവം ഇല്ലാതാക്കുമെന്നും ഹർജിയിൽ പറയുന്നു.ഇത്തരത്തിലുള്ള ഹർജികളുമായി പൊതുജനം മുന്നോട്ടുവരുന്നത് വളരെ ആശാവഹമായി കാണാവുന്ന ഒരു കാര്യമാണ്. വർഷങ്ങളായി മാനവകുലത്തെ പിന്നോട്ട് നടത്തിച്ച ബന്ധനങ്ങളിൽനിന്നും സമീപഭാവിയിൽ അവൻ ശോഭയാർന്ന ഉയരങ്ങളിലേക്ക് കുതിക്കും എന്നതിന് സൂചനയായി ഇതിനെ കാണാം.

Also Read

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

സർക്കാരിന്റെ നയങ്ങളും ഭരണപരിഷ്‌കാരങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന നേതൃത്വമാണ് വകുപ്പിന് ആവശ്യമെന്ന അഭിപ്രായം.

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...