ജി.എസ്.ടി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധവളപത്രമിറക്കണം.-ടാക്സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള.

ജി.എസ്.ടി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധവളപത്രമിറക്കണം.-ടാക്സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള.

ആലുവ: ജി.എസ്.ടി. ആറുവർഷം പിന്നിടുമ്പോൾ, വ്യാപാര-സാമ്പത്തിക മേഖലകളിലുണ്ടാക്കിയ ചലനങ്ങളുടെ യഥാർത്ഥചിത്രം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധവളപത്രമിറക്കണമെന്ന് ടാക്സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ, സംസ്ഥാനതല സെമിനാർ ആവശ്യപ്പെട്ടു. 

ആറ് വർഷങ്ങൾക്കുള്ളിൽ ലഭിച്ച നികുതി വരുമാനവും, കേന്ദ്ര-സംസ്ഥാനങ്ങൾക്കുള്ള വരുമാന അനുപാതവും, നികുതി ഏറ്റക്കുറച്ചിലുകളിലൂടെ സംസ്ഥാനത്തിനു ലഭിക്കുന്ന നികുതി വരുമാനക്കുറവും, ജി.എസ്.ടി.യുടെ നിയമ-സാങ്കേതിക പോരാഴ്മകൾ മൂലം വ്യാപാര-പൊതു സമൂഹത്തിന് വരുത്തിയ നഷ്ടവുമുൾപ്പെടെയുള്ളവയുടെ യഥാർത്ഥ കണക്കുകൾ ബോദ്ധ്യപ്പെടുത്താൻ ധവളപത്രം അനിവാര്യമാണെന്ന് സെമിനാർ ആവശ്യപ്പെട്ടു.

കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജി.എസ്.ടി., ആറു .വർഷം പിന്നിടുമ്പോൾ വ്യാപാര-വാണിജ്യ മേഖലക്ക് വൻതിരിച്ചടി ആയിരിക്കുകയാണെന്ന്, സെമിനാർ ഉൽഘാടന ചെയ്ത മുൻമന്ത്രി ജി.സുധാകരൻ പറഞ്ഞു.

ജൂലൈ ഒന്ന് ജി.എസ്.ടി. വാർഷികദിനത്തോടനുബന്ധിച്ച്, "ജി.എസ്.ടി. ആറുവർഷവും വ്യാപാര-സാമ്പത്തിക മേഖലയും" എന്ന വിഷയത്തിൽ, ആലുവ വൈ.എം.സി.എ.യിൽ നടത്തിയ സംസ്ഥാനതല സെമിനാർ മുൻമന്ത്രി ജി.സുധാകരൻ ഉൽഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് എ.എൻ.പുരം ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. 

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ: ഡോ.കെ.ജെ.ജോസഫ് വിഷയം അവതരിപ്പിച്ചു. സ്പെഷ്യൽ ഗവ.പ്ലീഡർ (ടാക്സസ്) അഡ്വ.മുഹമ്മദ് റഫീക്ക്, വ്യാപാരി-വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ എസ്.ദേവരാജൻ, നികുതി വിദഗ്ദൻ, ചാർട്ടേർഡ് അക്കൗണ്ടൻ്റ് എൻ.എൻ.സോമൻ, യു. രാജേഷ്കുമാർ എന്നിവർ, വ്യാപാര- സാമ്പത്തിക മേഖലയിൽ ജി.എസ്.ടി. ഉണ്ടാക്കിയ മാറ്റങ്ങൾ വിശകലനം ചെയ്തു. 

സംസ്ഥാന ജനറൽ സെക്രട്ടറി കെ.രവീന്ദ്രൻ സ്വാഗതവും, ട്രഷറർ ഇ.കെ.ബഷീർ നന്ദിയും പറഞ്ഞു.

സെമിനാറിൽ സംസ്ഥാനത്തിൻ്റെ വിവിധ മേഖലകളിൽ നിന്നായി 300 പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.



Also Read

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

വരും ദിവസങ്ങളിലും മറ്റു ജില്ലകളിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

Loading...