ജി.എസ്.ടി കുടിശ്ശികയായി കിട്ടേണ്ടിയിരുന്ന 750 കോടി കഴിഞ്ഞദിവസം കേന്ദ്രത്തിൽനിന്ന് ലഭിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ജി.എസ്.ടി കുടിശ്ശികയായി കിട്ടേണ്ടിയിരുന്ന 750 കോടി കഴിഞ്ഞദിവസം കേന്ദ്രത്തിൽനിന്ന് ലഭിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ജി.എസ്.ടി കുടിശ്ശികയായി കിട്ടേണ്ടിയിരുന്ന 750 കോടി കഴിഞ്ഞദിവസം കേന്ദ്രത്തിൽനിന്ന് ലഭിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. എന്നാൽ, ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുകയാണ്.

സംസ്ഥാനത്തിന്‍റെ ചെലവുകൾക്ക് ബജറ്റിന് പുറത്തുനിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണ്. ജി.എസ്.ടി നടപ്പാക്കിയതിനുശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ പ്രതീക്ഷിച്ച വർധന നേടാനായിട്ടില്ല.

നടപ്പാക്കുന്ന ഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത് 14 ശതമാനം വാർഷിക നികുതി വളർച്ചയാണ്. നികുതിയിൽ വരുത്തിയ വ്യത്യാസങ്ങളും സംസ്ഥാനം അഭിമുഖീകരിച്ച തുടർച്ചയായ പ്രകൃതി ദുരന്തങ്ങളും കോവിഡ് മഹാമാരിയും നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചു.

നടപ്പുവർഷം ജി.എസ്.ടി വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. 26,000 കോടിയാണ് അധികമായി പിരിച്ചെടുത്തത്. മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധനയുണ്ട്.

ക്ഷേമ പെൻഷനുകളുടെ വിതരണം നിലച്ചിട്ടില്ല. 2022 നവംബർവരെയുള്ള പെൻഷൻ ഇതിനകം വിതരണം ചെയ്തു. ക്ഷേമപെൻഷൻ വിതരണം ചെയ്യാനും ഫണ്ട് കണ്ടെത്താനുമായി കേരള സോ‌ഷ്യൽ സെക്യൂരി‌റ്റി പെൻഷൻ ലി‌മി‌റ്റഡ് എന്ന സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിച്ചിട്ടുണ്ട്.

എന്നാൽ, ഈ കമ്പനി നടത്തുന്ന താൽക്കാലിക കടമെടുപ്പ് സംസ്ഥാന സർക്കാറിന്‍റെ പൊതുകടമായി കണക്കാക്കുന്ന കേന്ദ്ര നിലപാട് കമ്പനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പരമാവധി സമയത്തുതന്നെ ക്ഷേമപെൻഷൻ അർഹരായവരിലേക്ക് എത്തിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.

2022 ഡിസംബറിലെ ക്ഷേമപെൻഷൻ വിതരണം ചെയ്യാനുള്ള നടപടി ആരം‌ഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Also Read

കൊച്ചിയിലെ മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

കൊച്ചിയിലെ മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഓഫീസർ പിടിയിലായതിന് പിന്നാലെയാണ് നടപടി

ജിഎസ്ടി പോർട്ടലിലെ സാങ്കേതിക പരിമിതികൾ കാരണം ഐടിസി റീ-ക്രെഡിറ്റ് നിഷേധിക്കാമോ? – ഡൽഹി ഹൈക്കോടതി വ്യക്തത വരുത്തുന്നു

ജിഎസ്ടി പോർട്ടലിലെ സാങ്കേതിക പരിമിതികൾ കാരണം ഐടിസി റീ-ക്രെഡിറ്റ് നിഷേധിക്കാമോ? – ഡൽഹി ഹൈക്കോടതി വ്യക്തത വരുത്തുന്നു

ജിഎസ്ടി പോർട്ടലിലെ സാങ്കേതിക പരിമിതികൾ കാരണം ഐടിസി റീ-ക്രെഡിറ്റ് നിഷേധിക്കാമോ? – ഡൽഹി ഹൈക്കോടതി വ്യക്തത വരുത്തുന്നു

ഓപ്പറേഷൻ ഹണിഡ്യൂക്സ് : സോഫ്റ്റ്‌വെയർ കളിയിൽ 157 കോടി രൂപയുടെ ജി.എസ്.ടി വിറ്റു വരവ് വെട്ടിപ്പ്: 42 റസ്റ്റോറന്റുകളിൽ ഒരേസമയം റെയ്ഡ്

ഓപ്പറേഷൻ ഹണിഡ്യൂക്സ് : സോഫ്റ്റ്‌വെയർ കളിയിൽ 157 കോടി രൂപയുടെ ജി.എസ്.ടി വിറ്റു വരവ് വെട്ടിപ്പ്: 42 റസ്റ്റോറന്റുകളിൽ ഒരേസമയം റെയ്ഡ്

157.87 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും, 7.89 കോടി രൂപയുടെ നികുതി വെട്ടിപ്പും പുറത്തുവന്നു. ഇതുവരെ 68.80 ലക്ഷം രൂപ പിരിച്ചെടുത്തു

ബാർ ഹോട്ടലുകളിൽ നികുതി വെട്ടിപ്പ് – GST ഇന്റലിജൻസ് പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തി : 45 ബാർ ഹോട്ടലുകളിൽ പരിശോധന തുടരുന്നു.

ബാർ ഹോട്ടലുകളിൽ നികുതി വെട്ടിപ്പ് – GST ഇന്റലിജൻസ് പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തി : 45 ബാർ ഹോട്ടലുകളിൽ പരിശോധന തുടരുന്നു.

127.46 കോടിയുടെ വിറ്റുവരവ് വെട്ടിപ്പും, 12 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്

Loading...