സമയപരിധി ലംഘിച്ച ഇൻപുട് ടാക്സ് ക്രെഡിറ്റിന് ആംനസ്റ്റി: 2017-21 കാലയളവിലെ ഡിമാൻ്റുകൾക്ക് സമാധാനപരിഹാരം

സമയപരിധി ലംഘിച്ച ഇൻപുട് ടാക്സ് ക്രെഡിറ്റിന് ആംനസ്റ്റി: 2017-21 കാലയളവിലെ ഡിമാൻ്റുകൾക്ക് സമാധാനപരിഹാരം

2017- 18 മുതൽ 2020-21 വരെയുള്ള ഏതെങ്കിലും കാലയളവിൽ സെക്ഷൻ 16 (4) ലെ സമയക്രമം പാലിച്ചില്ല എന്ന കാരണത്താൽ മാത്രം എടുത്ത ഇൻപുട് ടാക്സ് ക്രെഡിറ്റ് തിരിച്ചടയ്ക്കുന്നതിനായി സെക്ഷൻ 73/74 ൽ ഡിമാൻ്റ് ഉത്തരവ് കിട്ടിയ നികുതിദായകരുടെ നികുതി ഉൾപ്പെടെയുള്ള ഡിമാൻ്റ് പൂർണ്ണമായും ഒഴിവാക്കുന്ന ആംനസ്റ്റി.

∆ സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2017 ലെ സെക്ഷൻ 16(4) ൽ പറഞ്ഞിരിക്കുന്ന സമയപരിധി കഴിഞ്ഞ് ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുത്തു എന്ന ഒരു കാരണത്താൽ മാത്രം 2017-18 മുതൽ 2020-21 വരെയുള്ള ഏതെങ്കിലും കാലയളവിൽ സെക്ഷൻ 73 പ്രകാരമോ, സെക്ഷൻ 74 പ്രകാരമോ ഡിമാൻ്റ് ഉത്തരവ് കൈപ്പറ്റിയിട്ടുള്ള നികുതിദായകർക്കായി ഒരു ആംനെസ്റ്റി. 

∆ 2017-18 മുതൽ 2020-21 വരെയുള്ള കാലയളവിലെ ഇൻപുട് ടാക്സ് ക്രെഡിറ്റ് ഏതെങ്കിലും GSTR 3B യിലൂടെ 2021 നവംബർ 30 ന് മുൻപ് എടുത്തിട്ടുണ്ടെങ്കിൽ അത്തരം നികുതിദായകരുടെ നികുതി ഉൾപ്പെടെയുള്ള മേൽപ്പറഞ്ഞ ഡിമാൻ്റ് പ്രത്യേകമായ ഒരു നടപടിക്രമത്തിലൂടെയാണ് പൂർണ്ണമായും ഒഴിവാക്കി കൊടുക്കുന്നത്.

∆ അർഹരായ നികുതിദായകർ 2024 ഒക്ടോബർ 10-ാം തീയതിയിലെ കേന്ദ്ര നോട്ടിഫിക്കേഷൻ 22/2024-CT പ്രകാരം, പ്രസ്തുത നോട്ടിഫിക്കേഷനിലെ _'Annexure A'_ സഹിതം നോട്ടിഫിക്കേഷൻ തീയതി മുതൽ ആറ് മാസത്തിനുള്ളിൽ _'Application for rectification of order'_ ഓൺലൈനായി ഫയൽ ചെയ്യേണ്ടതാണ്.

∆ Application |ink ലഭിക്കുന്നത്: GST പോർട്ടലിൽ ലോഗിൻ ചെയ്ത് 

Services >User Services >My Applications > Select Application type as _'Application for Rectification of Order'_ and then click on _New Application_. 

_∆ 'Annexure A'_ സഹിതം _'Application for rectification of order'_ ഫയൽ ചെയ്യുമ്പോൾ _Grounds for rectification_ ആയി _'Application for rectification of order under Notfn. No. 22/2024-CT dt. 08.10.2024'_ എന്ന്  ഡിക്ലയർ ചെയ്യേണ്ടതാണ്. 

∆ ഡിമാൻ്റ് ഉത്തരവിനെതിരെ ഒന്നാം അപ്പീൽ ഫയൽ ചെയ്യുകയും ഒന്നാം അപ്പീൽ അതോറിറ്റി പ്രസ്തുത ഡിമാൻ്റ് ശരിവെച്ച് ഉത്തരവ് ഇറക്കുകയും ചെയ്ത കേസുകൾക്കും ഈ ആംനെസ്റ്റി ലഭിക്കുന്നതാണ്.

∆ ഡിമാൻ്റ് ഉത്തരവിനെതിരെ ഒന്നാം അപ്പീൽ ഫയൽ ചെയ്യുകയും പ്രസ്തുത അപ്പീലിൻമേൽ തീരുമാനമാകാത്തതുമായ കേസുകളിൽ അപ്പീൽ പിൻവലിച്ച് _Application for rectification of order_ നൽകാൻ പാടുള്ളതല്ല. പ്രസ്തുത അപ്പീലിൻമേൽ അപ്പീൽ അതോറിറ്റി മേൽപ്പറഞ്ഞ നോട്ടിഫിക്കേഷൻ അനുസരിച്ച് തീരുമാനം എടുക്കുന്നതാണ്.

∆  കുടിശ്ശിക തീർക്കുന്നതിനായി മേൽപ്പറഞ്ഞ ഡിമാൻ്റിലേക്ക്  തുക അടച്ചിട്ടുണ്ടെങ്കിൽ ആയതിന് റീഫണ്ട് ഉണ്ടായിരിക്കുന്നതല്ല.

∆ വിശദവിവരങ്ങൾക്ക് കേന്ദ്ര നോട്ടിഫിക്കേഷൻ 22 / 2024 - CT, കേന്ദ്ര സർക്കുലർ 237/31/2024 - GST എന്നിവ പരിശോധിക്കുക.


സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/HLBdhOEyIWhI5sOebl3aTu

Also Read

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...