പാരലൽ കോളജുകളും ട്യൂഷൻ സെൻററുകളും 'വിറ്റുവരവ്' സ്‌ഥാപനങ്ങളുടെ പട്ടികയിൽ: 18% ജിഎസ്ടി അടയ്ക്കണം

പാരലൽ കോളജുകളും ട്യൂഷൻ സെൻററുകളും 'വിറ്റുവരവ്' സ്‌ഥാപനങ്ങളുടെ പട്ടികയിൽ: 18% ജിഎസ്ടി അടയ്ക്കണം

കോട്ടയം: സംസ്ഥാനത്തെ പാരലൽ കോളജുകളെയും ട്യൂഷൻ സെൻററുകളെയും 'വിറ്റുവരവ്' സ്‌ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ചരക്കു-സേവന നികുതി (ജിഎസ്‌ടി) നിർബന്ധമാക്കിയതിനെതിരെ പ്രക്ഷോഭം.

കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിലുളള 15 സ്ഥാപനങ്ങളിൽ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ അഞ്ചുസെന്ററുകൾക്ക് പിഴയടക്കം ഒന്നര കോടി രൂപ വീതം അടയ്ക്കാൻ നോട്ടിസ് നൽകി.

നടപടി ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് സ്ഥാപന ഉടമകൾ ആരോപിക്കുന്നു. സംസ്ഥാനത്ത് ഏകദേശം 10 ലക്ഷം വിദ്യാർത്ഥികൾ ട്യൂഷൻ സെൻററുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, ഇത് ഫീസ് വർദ്ധനയ്ക്കും വിദ്യാർത്ഥികളിൽ ആശങ്കയ്ക്കും കാരണമാകും.

വാർഷിക 'വിറ്റുവരവ്' 20 ലക്ഷത്തിൽ കൂടുതൽ ഉള്ള സ്ഥാപനങ്ങൾ, അവരുടെ വരുമാനത്തിന്റെ 18% ജിഎസ്ടി അടയ്ക്കണമെന്ന് നിയമം വ്യക്തമാക്കുന്നു. ജിഎസ്‌ടി നിലനിൽക്കുന്ന 2017 മുതൽ പിഴയടക്കമുള്ള ബാക്കി തുകയും അടയ്ക്കേണ്ടതാണ്.

പാരലൽ കോളജുകളും ട്യൂഷൻ സെൻററുകളും സർട്ടിഫിക്കറ്റുകളോ ഡിപ്ലോമകളോ നൽകുന്ന സ്ഥാപനങ്ങളല്ല; ഇവ വിദ്യാർത്ഥികളെ പരീക്ഷകൾക്കായി സജ്ജമാക്കുന്നവയേയാണ്. അതിനാൽ, വിദ്യാഭ്യാസ നികുതി ഒഴിവുകളുടെ ഗണത്തിൽ പെടുന്നു. ഹൈക്കോടതിയും ഇത് അംഗീകരിച്ചിട്ടുണ്ട് എന്നാണ് ഉടമകൾ പറയുന്നത്.

നികുതി വകുപ്പിന്റെ വിശദീകരണ പ്രകാരം നികുതി ഒഴിവുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം ബാധകമാണ്. പാരലൽ കോളജുകളും ട്യൂഷൻ സെൻററുകളും ഇതിൽ ഉൾപ്പെടുന്നില്ല. ജിഎസ്‌ടി കൗൺസിൽ നൽകിയ നിർദേശങ്ങൾക്ക് എതിരെ സംസ്ഥാന സർക്കാരുകൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനാകില്ലെന്നും നികുതി വകുപ്പ് അറിയിച്ചു.

വിദ്യാർത്ഥികൾക്കും സ്ഥാപന ഉടമകൾക്കും ഈ നടപടി വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. പല വിദ്യാർത്ഥികളും പാരലൽ കോളജുകളുടേതും ട്യൂഷൻ സെൻററുകളുടേയും സേവനങ്ങൾ ആശ്രയിക്കുന്നതിനാൽ, ഫീസ് വർദ്ധനയും പഠനത്തെ ബാധിക്കാനുള്ള സാധ്യതകളും ഉയർന്നിരിക്കുകയാണ്.

Also Read

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന https://100days.kerala.gov.in/ പോർട്ടലിൽ പ്രസിദ്ധീകരിച്ച പദ്ധതികൾ

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർക്കാർ ഉത്തരവ് പ്രകാരം 2026 മാർച്ച് 7-ന് പുറത്തിറക്കിയ ഉത്തരവിന് അതേ തീയതി മുതൽ പ്രാബല്യമുണ്ടാകും.

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

സർക്കാരിന്റെ നയങ്ങളും ഭരണപരിഷ്‌കാരങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന നേതൃത്വമാണ് വകുപ്പിന് ആവശ്യമെന്ന അഭിപ്രായം.

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...