സ്വര്‍ണത്തിന് ഇ-വേ ബില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കാന്‍ സാധ്യത.

സ്വര്‍ണത്തിന് ഇ-വേ ബില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കാന്‍ സാധ്യത.

അടുത്തയാഴ്ച സംഘടിപ്പിക്കുന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുക. സ്വര്‍ണത്തിന് ഇ-വേ ബില്‍ ഏര്‍പ്പെടുത്തുമ്ബോള്‍ നികുതി വെട്ടിപ്പും കള്ളക്കടത്തും ഒരു പരിധി വരെ തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനങ്ങള്‍ക്കുള്ളില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണമോ മൂല്യമേറിയ ലോഹങ്ങളോ കൊണ്ടുപോകുന്നതിനാണ് ഇ-വേ ബില്‍ ഏര്‍പ്പെടുത്തുക. കേരളം, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇ-വേ ബില്‍ സംബന്ധിച്ച്‌ ശുപാര്‍ശ മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാല്‍, മറ്റ് പല സംസ്ഥാനങ്ങളും സുരക്ഷ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി ഇ-വേ ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്.

ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും സ്വര്‍ണത്തെ ഒഴിവാക്കിയിരുന്നു. 50,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള ചരക്ക് നീക്കങ്ങള്‍ക്കാണ് ഇ-വേ ബില്‍ ബാധകം.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...