18.36 കോടി രൂപ മരവിപ്പിച്ച് ഇഡി; 242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; വീണ വിജയനുമായി ബന്ധപ്പെട്ട എച്ച്ഡിഎഫ്സി അക്കൗണ്ട് ആണ് മരവിപ്പിച്ചിട്ടുള്ളത്.

18.36 കോടി രൂപ മരവിപ്പിച്ച് ഇഡി; 242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; വീണ വിജയനുമായി ബന്ധപ്പെട്ട എച്ച്ഡിഎഫ്സി അക്കൗണ്ട് ആണ് മരവിപ്പിച്ചിട്ടുള്ളത്.

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാട് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയ 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപയാണ് ഇഡി മരവിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വ്യാപ്തി വർധിച്ചതിന്റെ സൂചനയായാണ് പുതിയ നടപടി വിലയിരുത്തപ്പെടുന്നത്.

വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്കും കൊച്ചിയിലെ സിഎംആർഎൽ സ്ഥാപനത്തിനുമിടയിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിന്റെ കേന്ദ്രവിഷയം. സേവനം നൽകാതെയോ യഥാർത്ഥ ബിസിനസ് ഇടപാട് ഇല്ലാതെയോ പണം കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി ശക്തമാക്കിയിരിക്കുന്നത്.

തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, എറണാകുളം, ബെംഗളൂരു എന്നിവിടങ്ങളിലായി നടത്തിയ റെയ്ഡിൽ ബാങ്ക് രേഖകൾ, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ, ഡിജിറ്റൽ തെളിവുകൾ, സാമ്പത്തിക ഇടപാട് രേഖകൾ എന്നിവ പിടിച്ചെടുത്തിരുന്നു. വീണാ വിജയന്റെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടും അന്വേഷണ സംഘം മരവിപ്പിച്ചതായാണ് വിവരം.

2017 മുതൽ 2020 വരെ എക്സാലോജിക് സൊല്യൂഷൻസിന് ലഭിച്ച പണമിടപാടുകളുടെ ഉറവിടം, സേവന കരാർ, നികുതി രേഖകൾ, ബാങ്ക് ട്രാൻസാക്ഷനുകൾ എന്നിവയാണ് ഇപ്പോൾ ഇഡി വിശദമായി പരിശോധിക്കുന്നത്. കേരളത്തിലും കർണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് 18.36 കോടി രൂപയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

അതേസമയം, നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഎം ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടുകയാണെന്നാണ് പാർട്ടിയുടെ ആരോപണം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലുകളും തുടർ സമൻസുകളും അടുത്ത ദിവസങ്ങളിൽ ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...



Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...