ഈ സാമ്പത്തിക വർഷം മുതൽ വ്യാപാരി, വ്യവസായികളുടെ വാർഷിക റിട്ടേണുകളിൽ സൂക്ഷ്മ പരിശേ‍ാധന വേണ്ടെന്നും പകരം ഓഡിറ്റിങ് മതിയെന്നും സംസ്ഥാന ജിഎസ്ടി വകുപ്പ്

ഈ സാമ്പത്തിക വർഷം മുതൽ വ്യാപാരി, വ്യവസായികളുടെ വാർഷിക റിട്ടേണുകളിൽ സൂക്ഷ്മ പരിശേ‍ാധന വേണ്ടെന്നും പകരം ഓഡിറ്റിങ് മതിയെന്നും സംസ്ഥാന ജിഎസ്ടി വകുപ്പ്

ഈ സാമ്പത്തിക വർഷം മുതൽ വ്യാപാരി, വ്യവസായികളുടെ വാർഷിക റിട്ടേണുകളിൽ സൂക്ഷ്മ പരിശേ‍ാധന വേണ്ടെന്നും പകരം ഓഡിറ്റിങ് മതിയെന്നും സംസ്ഥാന ജിഎസ്ടി വകുപ്പ് തീരുമാനിച്ചു. കേന്ദ്ര വകുപ്പിന്റേതിനു തുല്യമായ സംവിധാനം എന്ന നിലയിലാണു മാറ്റമെന്നു ജിഎസ്ടി അഡീഷനൽ കമ്മിഷണർ  ഉത്തരവിൽ അറിയിച്ചു. പുതിയ സംവിധാനത്തിൽ റിട്ടേൺ ഒ‍ാഡിറ്റ് ചെയ്യാൻ ഉദ്യേ‍ാഗസ്ഥരുടെ സംഘം വ്യാപാരികളുടെ സ്ഥാപനത്തിലേക്കു ചെല്ലും.

നിലവിൽ ജില്ലാതലത്തിൽ ജിഎസ്ടി അസസ്മെന്റ് വിഭാഗമാണ് റിട്ടേണുകൾ പരിശേ‍ാധിക്കുന്നത്. താലൂക്ക് തലത്തിലും റിട്ടേൺ സ്വീകരിക്കാൻ സൗകര്യമുണ്ട്. സൂക്ഷ്മ പരിശേ‍ാധനയിൽ അപാകതകൾ കണ്ടെത്തിയാൽ നേ‍ാട്ടിസ് നൽകി അതു പരിഹരിക്കാൻ സൗകര്യമെ‍ാരുക്കുകയാണു ചെയ്യുന്നത്. ജിഎസ്ടി നടപ്പാക്കിയതിനൊപ്പം ആരംഭിച്ച സൂക്ഷ്മപരിശേ‍ാധന പെട്ടെന്നു നിർത്തുന്നതു നടപടിക്രമങ്ങളുടെ താളം തെറ്റിക്കുമെന്നും അപാകതകൾക്കും കാരണമാകുമെന്നു ജീവനക്കാർക്കിടയിൽ ആശങ്കയുണ്ട്.

എങ്കിലും ജീവനക്കാരുടെ ജോലി ഭാരവും റിട്ടേണുമായി ബന്ധപ്പെട്ടു കച്ചവടക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും കുറയ്ക്കുമെന്നാണു വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, ഓഡിറ്റിനായി നിലവിൽ പ്രത്യേക വിഭാഗമില്ല. 2017–18, 2018–19, 2019–2020 സാമ്പത്തിക വർഷങ്ങളിലെ റിട്ടേണുകളിൽ നേ‍ാട്ടിസ് അയച്ചതിനാൽ അവയിൽ സൂക്ഷ്മപരിശേ‍ാധന സമയബന്ധിതമായി പൂർത്തിയാക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തു മൂന്നര ലക്ഷം പേരാണു ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യുന്നത്. ഇതിൽ 60,000 പേർ രണ്ടരക്കേ‍ാടി രൂപയിലധികം വിറ്റുവരവുള്ളവരാണ്.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...