ഈ സാമ്പത്തിക വർഷം മുതൽ വ്യാപാരി, വ്യവസായികളുടെ വാർഷിക റിട്ടേണുകളിൽ സൂക്ഷ്മ പരിശേ‍ാധന വേണ്ടെന്നും പകരം ഓഡിറ്റിങ് മതിയെന്നും സംസ്ഥാന ജിഎസ്ടി വകുപ്പ്

ഈ സാമ്പത്തിക വർഷം മുതൽ വ്യാപാരി, വ്യവസായികളുടെ വാർഷിക റിട്ടേണുകളിൽ സൂക്ഷ്മ പരിശേ‍ാധന വേണ്ടെന്നും പകരം ഓഡിറ്റിങ് മതിയെന്നും സംസ്ഥാന ജിഎസ്ടി വകുപ്പ്

ഈ സാമ്പത്തിക വർഷം മുതൽ വ്യാപാരി, വ്യവസായികളുടെ വാർഷിക റിട്ടേണുകളിൽ സൂക്ഷ്മ പരിശേ‍ാധന വേണ്ടെന്നും പകരം ഓഡിറ്റിങ് മതിയെന്നും സംസ്ഥാന ജിഎസ്ടി വകുപ്പ് തീരുമാനിച്ചു. കേന്ദ്ര വകുപ്പിന്റേതിനു തുല്യമായ സംവിധാനം എന്ന നിലയിലാണു മാറ്റമെന്നു ജിഎസ്ടി അഡീഷനൽ കമ്മിഷണർ  ഉത്തരവിൽ അറിയിച്ചു. പുതിയ സംവിധാനത്തിൽ റിട്ടേൺ ഒ‍ാഡിറ്റ് ചെയ്യാൻ ഉദ്യേ‍ാഗസ്ഥരുടെ സംഘം വ്യാപാരികളുടെ സ്ഥാപനത്തിലേക്കു ചെല്ലും.

നിലവിൽ ജില്ലാതലത്തിൽ ജിഎസ്ടി അസസ്മെന്റ് വിഭാഗമാണ് റിട്ടേണുകൾ പരിശേ‍ാധിക്കുന്നത്. താലൂക്ക് തലത്തിലും റിട്ടേൺ സ്വീകരിക്കാൻ സൗകര്യമുണ്ട്. സൂക്ഷ്മ പരിശേ‍ാധനയിൽ അപാകതകൾ കണ്ടെത്തിയാൽ നേ‍ാട്ടിസ് നൽകി അതു പരിഹരിക്കാൻ സൗകര്യമെ‍ാരുക്കുകയാണു ചെയ്യുന്നത്. ജിഎസ്ടി നടപ്പാക്കിയതിനൊപ്പം ആരംഭിച്ച സൂക്ഷ്മപരിശേ‍ാധന പെട്ടെന്നു നിർത്തുന്നതു നടപടിക്രമങ്ങളുടെ താളം തെറ്റിക്കുമെന്നും അപാകതകൾക്കും കാരണമാകുമെന്നു ജീവനക്കാർക്കിടയിൽ ആശങ്കയുണ്ട്.

എങ്കിലും ജീവനക്കാരുടെ ജോലി ഭാരവും റിട്ടേണുമായി ബന്ധപ്പെട്ടു കച്ചവടക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും കുറയ്ക്കുമെന്നാണു വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, ഓഡിറ്റിനായി നിലവിൽ പ്രത്യേക വിഭാഗമില്ല. 2017–18, 2018–19, 2019–2020 സാമ്പത്തിക വർഷങ്ങളിലെ റിട്ടേണുകളിൽ നേ‍ാട്ടിസ് അയച്ചതിനാൽ അവയിൽ സൂക്ഷ്മപരിശേ‍ാധന സമയബന്ധിതമായി പൂർത്തിയാക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തു മൂന്നര ലക്ഷം പേരാണു ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യുന്നത്. ഇതിൽ 60,000 പേർ രണ്ടരക്കേ‍ാടി രൂപയിലധികം വിറ്റുവരവുള്ളവരാണ്.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...