സംസ്ഥാന ബജറ്റ് അവതരണം നാളെ. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രാവിലെ 9 ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും.

സംസ്ഥാന ബജറ്റ് അവതരണം നാളെ. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രാവിലെ 9 ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും.

സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി  സമയത്താണ് ബജറ്റ് അവതരണമെന്നത് ശ്രദ്ധേയമാണ്. ക്ഷേമപെന്‍ഷന്‍ വര്ധിപ്പിക്കുമോ എന്നത് നാളെയോടുകൂടി അറിയാം. നിലവില്‍ 1600 രൂപയായിരിക്കുന്ന ക്ഷേമപെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ച്‌ 1700 രൂപയാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം ചെലവ് ചുരുക്കി വരുമാനം വര്‍ധിപ്പിക്കുക എന്നുള്ളതായിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ വെല്ലുവിളി.

 കെ-റെയില്‍ പോലെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് ചിലവഴിച്ച തുകയ്ക്കും, മാറ്റി വകയിരുത്തേണ്ട തുകയ്ക്കും പലതരത്തില്‍ ധനമന്ത്രിയ്ക്ക് കണക്കു കൂട്ടലുകള്‍ നടത്തേണ്ടി വരും. സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടായേക്കും. വിവിധ നികുതികളും ഫീസുകളും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തനത് വരുമാനം കൂട്ടാന്‍ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളാകും എന്നതായിരിക്കും ഇത്തവണ ബജറ്റിന്റെ ഹൈലൈറ്റ്.

സാമ്ബത്തിക ഞെരുക്കം അതിരൂക്ഷമാണ്. വരുമാനം കൂട്ടാനും ചെലവ് ചുരുക്കാനുമുള്ള കര്‍ശന നടപടികളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നിരിക്കെയാണ് നികുതികളും ഫീസുകളും എല്ലാം ബജറ്റിന്റെ പരിഗണനാ പട്ടികയില്‍ ഇടം നേടുന്നത്.

അതായത്, ഭൂമിയുടെ ന്യായ വില വര്ദ്ധനവില്‍ തുടങ്ങി മോട്ടോര്‍ വാഹന നികുതി അടക്കം വിവിധ നികുതി ഇനങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ ഇത്തവണ ഉണ്ടായേക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തുന്ന വിഹിതം വെട്ടിച്ചുരുക്കി പകരം വരുമാന വര്‍ദ്ധനക്ക് നടപടികള്‍ വരും. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിരക്ക് കൂടും. ഇക്കാര്യങ്ങളിലെല്ലാം കാലോചിത പരിഷ്കരണങ്ങള്‍ ഉണ്ടാകുമെന്ന സൂചന നേരത്തെ തന്നെ ധനമന്ത്രി നല്‍കിയിരുന്നു.

കഴിഞ്ഞ ബജറ്റ് ലക്ഷ്യമിട്ട 602 കോടിയുടെ അധിക വിഭവ സമാഹരണം കൊണ്ട് ഇത്തവണ പിടിച്ച്‌ നില്‍ക്കാനാകില്ല. ഭൂമിയുടെ ന്യായവിലയില്‍ പ്രതീക്ഷിക്കുന്നത് കുറഞ്ഞത് 10 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. അതേസമയം, സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പെട്രോള്‍ ഡീസല്‍ നികുതി വര്‍ദ്ധനയില്‍ കൈവയ്ക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ലെന്നാണ് സൂചന


കിഫബിക്ക് ഇത്തവണ വന്‍ തുകകള്‍ നീക്കിവെക്കാന്‍ സാധ്യത ഇല്ല. വന്‍കിട പദ്ധതികള്‍ക്ക് എക്കാലവും കിഫ്ബി ഫണ്ട് പ്രായോഗികമല്ലെന്ന് ധനമന്ത്രി നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞു. കിഫ്ബിക്ക് വേണ്ടി കടമെടുത്ത 12562 കോടി രൂപ സംസ്ഥാനത്തിന്റെ പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് കേരളം. നാളിതുവരെ 73,851 കോടിയുടെ 986 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിന് 53,851 കോടിയും ഭൂമിയേറ്റെടുക്കല്‍ പദ്ധതികള്‍ക്ക് 20000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 449 പദ്ധതികള്‍ക്ക് അനുമതി കിട്ടിയ പൊതുമരാമത്ത് വകുപ്പാണ് ഏറ്റവും മുന്നില്‍. 142 പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലും 93 പദ്ധതികള്‍ ജലവിഭവ വകുപ്പിന് കീഴിലും , 65 പദ്ധതി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുമുണ്ട്. പണമില്ലാതെ പദ്ധതികള്‍ മുടങ്ങുന്ന അവസ്ഥയില്‍ 10000 കോടി കടമെടുക്കാന്‍ ഗ്യാരണ്ടി നില്‍ക്കണമെന്ന കിഫ്ബിയുടെ ആവശ്യം നിലവില്‍ അംഗീകരിക്കാന്‍ തരമില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. പ്രതിസന്ധിയുണ്ടെങ്കില്‍ കാരണം കേന്ദ്രനയങ്ങളാണെന്ന നിലപാടിലാണ് ധനമന്ത്രി

31508 കോടിയാണ് ഇത് വരെ കിഫ്ബി വഴി സമാഹരിച്ചത് , പൊതുവിപണിയില്‍ നിന്ന് കടമെടുത്തും വിവിധ സെസ്സുകള്‍ വഴിയും കിട്ടിയത് 19220 കോടി, റവന്യു മോഡല്‍ പദ്ധതി വഴി കിട്ടിയ വരുമാനം 762 കോടി. നിലവില്‍ പണി തുടങ്ങിയ പദ്ധതികള്‍ തീര്‍ക്കാന്‍ പോലും പണം തികയാത്ത അവസ്ഥയില്‍ വന്‍കിട പദ്ധതി പ്രഖ്യാപനങ്ങള്‍ ഈവര്‍ഷത്തെ ബജറ്റില്‍ ഉണ്ടാകാനിടയില്ല

പെന്‍ഷന്‍ പ്രായം കൂട്ടാന്‍ സാധ്യത കുറവാണ്‌. ജനങ്ങള്‍ക്ക് പരമാവധി വരുമാനവും തൊഴിലും ലഭിക്കുന്ന നിര്‍ദേശങ്ങളാകും ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാവുകയെന്നാണ് സൂചന.

2022-23 സാമ്ബത്തിക വര്‍ഷത്തെ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.1% കൂടുതലായിരുന്നു. നടപ്പു സാമ്ബത്തിക വര്‍ഷം പെന്‍ഷനായി 2,07,132 കോടി രൂപ ചിലവഴിക്കുമെന്നും സര്‍ക്കാര്‍ കണക്കാക്കിയിരുന്നു. പലിശ അടയ്ക്കുന്നതിനുള്ള ചിലവ് 9,40,651 കോടി രൂപയായും കണക്കുകൂട്ടി, ഇത് സര്‍ക്കാരിന്റെ ചിലവിന്റെ 23.8% ആണ്.

കെഎസ്‌ആര്‍ടിസി കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ വര്‍ഷമാണ് കഴിഞ്ഞു പോകുന്നത്. ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാന്‍ പോലുമാകാതെ ഉഴറുന്ന കെഎസ്‌ആര്‍ടിസിക്ക് ജീവശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഈ ബജറ്റില്‍ ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

സാധാരണ ബജറ്റുകളിലേതു പോലെ അടിസ്ഥാന സൗകര്യ വികസനത്തിന് മിനിമം തുക ഇത്തവണയും മാറ്റി വയ്ക്കുമെന്ന് ഉറപ്പാണ്. ഗതാഗത കുരുക്കള്‍ അഴിക്കാന്‍ ദീര്‍ഘവീക്ഷണത്തോടയുള്ള പദ്ധതികള്‍ പ്രതീക്ഷിക്കപ്പെടുന്നു. ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധം പരിസ്ഥിതി സൗഹൃദ നടപടികളും പ്രഖ്യാപനത്തിലുണ്ടാകാം.

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

Loading...