കടകളും വാണിജ്യ സ്ഥാപനങ്ങളും രജിസ്‌ട്രേഷൻ പുതുക്കണം. രജിസ്റ്റർ ചെയ്യാത്തതും പുതുക്കാത്തതുമായ സ്ഥാപന ഉടമകൾക്കെതിരെ നിയമനടപടികളും ഒരു ലക്ഷം രൂപ വരെ പിഴയും

കടകളും വാണിജ്യ സ്ഥാപനങ്ങളും  രജിസ്‌ട്രേഷൻ പുതുക്കണം. രജിസ്റ്റർ ചെയ്യാത്തതും പുതുക്കാത്തതുമായ സ്ഥാപന ഉടമകൾക്കെതിരെ നിയമനടപടികളും ഒരു ലക്ഷം രൂപ വരെ പിഴയും

1960-ലെ കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ 2023 വർഷത്തേക്കുളള രജിസ്‌ട്രേഷൻ നവംബർ 30നകം www.lc.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ നൽകി പുതുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. കടയുടമകൾ നേരിട്ടോ അക്ഷയകേന്ദ്രം വഴിയോ നവംബർ 30നകം അപേക്ഷ സമർപ്പിക്കണം.

പുതുതായി തുടങ്ങിയ സ്ഥാപനങ്ങൾ, ഷോപ്പ് ക്ഷേമനിധിയിൽ അംഗമായിട്ടുളള ഇതുവരെയും രജിസ്‌ട്രേഷൻ എടുക്കാത്ത സ്ഥാപനങ്ങൾ, ഫാക്ടറികളുടെയും സ്ഥാപനങ്ങളുടെയും സ്റ്റോർ റൂം, ഗോഡൗൺ, വെയർഹൗസുകൾ, 14 ദിവസത്തിലധികം പ്രവർത്തിക്കുന്ന മേളകൾ എന്നിവക്ക് പ്രത്യേകം രജിസ്‌ട്രേഷൻ എടുക്കണം. നവംബർ 30 കഴിഞ്ഞ് സമർപ്പിക്കുന്ന അപേക്ഷകൾക്ക് 25ശതമാനം അധിക ഫീസ് നൽകണം. രജിസ്റ്റർ ചെയ്യാത്തതും പുതുക്കാത്തതുമായ സ്ഥാപന ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതും ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്നതാണെന്നും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...