ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ.- നികുതി ഇളവ് പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയേക്കും

ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ.- നികുതി ഇളവ് പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയേക്കും

ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ.- നികുതി ഇളവ് പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയേക്കും

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ. നികുതി സംവിധാനത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായേക്കും. നികുതി ഇളവ് പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയേക്കുമെന്ന് കരുതുന്നു. 60 വയസിന് മുകളിലുള്ളവര്‍ക്ക് 3.5 ലക്ഷവും 80 വയസിന് മുകളിലുള്ളവര്‍ക്ക് 5.5 ലക്ഷവുമായി പരിധി ഉയര്‍ത്തിയേക്കുമെന്നാണ് പ്രതീക്ഷ.

80സി സെക്ഷന്‍ പരിധിയും വര്‍ധിപ്പിക്കാനാണ് സാധ്യത. വ്യക്തികളുടെ ചെലവുകളും നിക്ഷേപങ്ങളും പരിഗണിച്ച്‌ നികുതിയില്‍ ഇളവ് നല്‍കുന്നതാണ് ഈ സെക്ഷന്‍. ജീവിത ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നികുതി കുറയ്ക്കുന്ന പരിധി വര്‍ധിപ്പിക്കും. ഇത് ഒന്നര ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപയിലേക്ക് വര്‍ധിപ്പിക്കാനാണ് സാധ്യത. ഇത് വ്യക്തികള്‍ക്ക് കൈയ്യില്‍ കൂടുതല്‍ പണം ലഭിക്കാനും ചെലവഴിക്കാനും സഹായിക്കും.

സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ പരിധിയും വര്‍ധിപ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷമാണ് ഈ നികുതി കുറയ്ക്കല്‍ സമ്ബ്രദായം സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. നിലവില്‍ 40000 രൂപയാണ് പരിധി. ഇത് 70000 രൂപയായി വര്‍ധിപ്പിച്ചേക്കാം. കൂടാതെ ജോലിയുള്ള വ്യക്തികള്‍ക്ക് ആശ്വാസമായി ഡേ കെയറുകള്‍ക്കുള്ള പ്രത്യേക ചെലവുകള്‍ അനുവദിച്ചേക്കും. ജോലിക്കു പോകുന്ന ദമ്ബതികള്‍ മക്കള്‍ സുരക്ഷിതരായിരിക്കാന്‍ ഡേ കെയറുകളില്‍ ഏല്‍പ്പിക്കുന്ന രീതി വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ഇതിനുള്ള ചെലവ് സര്‍ക്കാര്‍ ശമ്ബളക്കാര്‍ക്ക് അനുവദിക്കാന്‍ ആലോചിക്കുന്നത്.


ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. പീയൂഷ് ഗോയലിന്റെ ആദ്യ ബജറ്റാണിത്. അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരം ചുമതലയേറ്റതാണ് പീയുഷ് ഗോയല്‍. ശമ്ബളക്കാര്‍ക്ക് വേണ്ടി പ്രത്യേക നികുതി ഇളവുകള്‍ ഉണ്ടാകുമെന്നാണ് ധനമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...