കൊറണ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന നികുതി വകുപ്പു ഇറക്കിയ സർക്കുലർ പിൻവലിക്കാൻ ആവശ്യം

കൊറണ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന നികുതി വകുപ്പു ഇറക്കിയ സർക്കുലർ പിൻവലിക്കാൻ ആവശ്യം

കൊറണ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന നികുതി വകുപ്പു ഇറക്കിയ സർക്കുലർ പിൻവലിക്കാൻ ആവശ്യം:

2017 - 18 വരെയുള്ള കാലാഹരണപ്പെട്ട വാറ്റു നിയമത്തിലെ അസസ്മെന്റുകൾ തീർന്നതായി പ്രഖ്യാപിക്കണം :

ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ:

ലോകം കോവിഡ് 19 നെ ചെറുക്കാൻ വേണ്ടി ഒറ്റകെട്ടായി ലോക്ക് ഡവുൻ പ്രഖാപിച്ചു ജനങ്ങളെ വീടുകളിൽ കഴിയാൻ ആവശ്യപെടുകയും *ഇനി എന്താണ് എന്ന് ജനം പകച്ച് നിൽക്കുമ്പോൾ സംസ്ഥാന നികുതി വകുപ്പു 2013-14 വർഷത്തെ അസസ്മെന്റുകൾ തീർക്കാൻ തിടുക്കപ്പെട്ടു സർക്കുലർ ഇറക്കിയിട്ടുണ്ടു. 2013-14 വർഷത്തേക്ക് ഇതിനകം നോട്ടീസ് നൽകി അസസ്മെന്റുകൾ തീർ ക്കാതെ കാലവധി കഴിയാൻ പോകുന്ന കേസ്സുകളിൽ ഉടൻ പ്രീ അസസ്മെന്റ് നോട്ടീസുകൾ ഈ മെയിൽ വഴി നികുതിദായകർക്കു സർവ്വീസ് നടത്താനും, നികുതി ദായകർ ഈ മെയിൽ വഴി നൽകുന്ന മറുപടി പരിഗണിച്ചു അതിന്റെ അടിസ്ഥാനത്തിൽ വേണ്ടി വന്നാൽ നികുതിദായകനെ ഫോൺ വഴി ബന്ധപ്പെട്ടു നികുതി നിർണ്ണം ചെയ്ത് തീർപ്പുകൽപ്പിച്ചു ഉത്തരവുകൾ ഇറക്കണം എന്നും, ഈ മാസം 31 നകം ഈ രീതിയിൽ നികുതി നിർണ്ണയം നടത്തി തീർക്കേണ്ടതായി വകുപ്പു കണ്ടെത്തിയിട്ടുള്ള 1483 നികുതിദായകരുടെ അസസ്മെന്റുകൾ തീർപ്പുകൽപ്പിക്കണംഎന്നും കമ്മീഷണരുടെ ഉത്തരവിൽ പറയുന്നു.

നികുതിദായകരും അവരുടെ ടാക്സ് പ്രാക്ടീഷണർമാരും സർക്കാർ അറിയിച്ച 21 ദിവസ ലോക്ക് ഡവുനിൽ വീടുകളിൽ കഴിയുന്ന ഈ സാഹചര്യത്തിൽ അത്യാവശ്യ സർവ്വീസുകളുടെ ഗണത്തിൽ പെടാത്ത ടാക്സ് പ്രാക്ടീഷണരുടെ ഓഫിസുകൾ തുറന്നു കക്ഷികളുടെ രേഖകൾ പരിശോധിച്ചു ഈ മെയിൽ വഴി മറുപടി നൽകാൻ കഴിയില്ലാ എന്നു മാത്രമല്ലാ, ഫോൺ വഴി ഉദ്യോഗസ്തരുടെ സം ശയങ്ങൾ വേണ്ട രീതിയിൽ നിവർത്തി ചെയ്യാനും കഴിയില്ലാ എന്ന വസ്തുത നിലനിൽകെ, ഓഫിസർ നികുതി നിർണയ പ്രക്രിയയിൽ പ്രധാനമായും പരിശോധിച്ചു

 ബോധ്യപ്പെടേണ്ടതായ രേഖകൾ പരിശോധിക്കാതെ തന്നെ, നികുതിദായകർ മറുപടി നൽകിയില്ലാ എന്ന കാരണം കാട്ടി അസസ്മെന്റുകൾ എക്സ് പാർട്ടേ ഓർഡറായി ഓഫിസർക്കു ഉത്തരവുകൾ ഇറക്കേണ്ടിവരും.

 ഇതു തികച്ചും നീതി നിർവഹണ വ്യവസ്ഥകളെ വെല്ലു വിളിക്കുന്നതാണെന്നും, സാമാന്യ നീതിക്കു നിരക്കാത്തതാണന്നും, മഹാമാരി പടർന്ന് പന്തലിക്കുന്ന ഈ സാഹചര്യത്തിൽ നേരിടാൻ പോകുന്ന ദുരന്തത്തിൽ ഭയന്ന് സംസ്ഥാനം വീടുകളിൽ ഒളിച്ചു താമസിക്കുമ്പോൾ ഇതു വ്യപാരികളെ തേടിപ്പിടിച്ചു അങ്ങേയറ്റം ദ്രോഹിക്കുന്ന നടപടിയായിപ്പോയി എന്നും ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. രാജ്യം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാലാഹരണപെട്ട വാറ്റ് നിയമത്തിൻ കീഴ് ഉള്ള എല്ലാ അസസ്മെന്റുകളും 2017-18 വരെ തീർന്നതായി അറിയിക്കണം എന്നും, തികച്ചും അപ്രായോഗികമായ നിർദ്ദേശങ്ങളോടു കൂടി ഇറക്കിയിട്ടുളള ഈ സർക്കുലർ ഉടൻ പിൻ വലിക്കണം എന്നും ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ദക്ഷിണേന്ത്യ മേഖലാ വൈസ് ചെയർമാൻ അഡ്വകേറ്റ് എം. ഗണേശൻ പെരിന്തൽമണ്ണ, സർക്കാരിനോട് ആവശ്യപ്പെട്ടു.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...