ജിഎസ്ടിയിലെ അപ്രായോഗിക നിബന്ധനകൾ ഒഴിവാക്കണം: വ്യാപാരികൾ

ജിഎസ്ടിയിലെ അപ്രായോഗിക നിബന്ധനകൾ ഒഴിവാക്കണം: വ്യാപാരികൾ

തിരുവനന്തപുരം: ജിഎസ്ടിയിലെ അപ്രായോഗിക നിബന്ധനകൾ ഒഴിവാക്കുക, പ്ലാസ്റ്റിക് നിരോധനത്തിലെ അപാകത പരിഹരിക്കുക, വൈദ്യുതി നിരക്ക് വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രി മാരായ കെ.എൻ.ബാലഗോപാൽ, എം.വി.ഗോവിന്ദൻ എന്നിവരെയും കണ്ടു.

ആംനെസ്റ്റി സ്കീമിൽ അട യ്ക്കേണ്ട നികുതിക്ക് 18% നിര ക്കിലെ പലിശ ഒഴിവാക്കണം. നി യമങ്ങൾ, ചട്ടങ്ങൾ, ഫോമുകൾ, റിട്ടേണുകൾ, ജിഎസ്ടി പോർട്ടൽ എന്നിവയിൽ തുടർച്ചയായുള്ള മാറ്റം അവസാനിപ്പിക്കണം. മാറ്റ് ങ്ങൾ അറിയാതെ റിട്ടേൺ സമർ പ്പിക്കുന്ന വ്യാപാരികൾക്കു ഭീമമായ തുക പിഴയായി ചുമത്തുകയാണ്. അരി ഉൾപ്പെടെ ഭക്ഷ്യവ സ്തുക്കൾക്കു പുതുതായി ഏർപ്പെടുത്തിയ ജിഎസ്ടി പിൻവലിക്കണം.

വ്യാപാരി ക്ഷേമനിധി പെൻഷൻ വെട്ടിക്കുറച്ച നടപടിയും പിൻവലിക്കണം. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി ദേവ സ്യ മേച്ചേരി, ട്രഷറർ തോമസു കുട്ടി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...