നിയമ വിരുദ്ധ കച്ചവടക്കാരെ നിയമത്തിന്‍റെ മുന്നില്‍ എത്തിക്കുവാൻ ആവശ്യമായ നടപടികളുമായി സംഘടന മുന്നോട്ടു പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

നിയമ വിരുദ്ധ കച്ചവടക്കാരെ നിയമത്തിന്‍റെ മുന്നില്‍ എത്തിക്കുവാൻ ആവശ്യമായ നടപടികളുമായി സംഘടന മുന്നോട്ടു പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: നിയമ വിരുദ്ധ കച്ചവടക്കാരെ നിയമത്തിന്‍റെ മുന്നില്‍ എത്തിക്കുവാൻ ആവശ്യമായ നടപടികളുമായി സംഘടന മുന്നോട്ടു പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോണ്‍ഫെഡറേഷൻ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും സാധന സാമഗ്രികള്‍ അനധികൃതമായി കടത്തി കേരളത്തില്‍ എത്തിച്ച്‌ അനധികൃത കമ്ബോളങ്ങളിലും, താല്‍ക്കാലിക കെട്ടിടങ്ങളിലും, കാര്‍ ബൂട്ട് സെയില്‍ എന്ന ഓമനപ്പേരില്‍ റോഡുകളിലും ഇട്ട് കച്ചവടം ചെയ്യുന്ന ഒരു വിഭാഗം ആളുകള്‍ ഇന്ന് കേരളത്തിന്‍റെ റീട്ടെയില്‍ വ്യാപാര മേഖലയിലേക്ക് കടന്നു കയറിയിട്ടുണ്ട്. നിയമപരമായി കച്ചവടം ചെയ്യുന്ന ചെറുകിട വ്യാപാരികള്‍ക്ക് ഇവര്‍ കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും, സര്‍ക്കാരിന് കൊടുക്കേണ്ടുന്ന ജി. എസ്. ടി. യില്‍ കോടികളുടെ വെട്ടിപ്പാണ് നടത്തുന്നതെന്നും, ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് വ്യാപാരികളോടും സമൂഹത്തോടും ഉള്ള പ്രതിബദ്ധത സംഘടന നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയം സംസ്ഥാന ധനമന്ത്രിയുടെയും ജി.എസ്.ടി കമ്മീഷണറുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ സര്‍ക്കാരിനു. നികുതി വകുപ്പിനും നല്‍കുമെന്നും എസ്.എസ്. മനോജ്.

സംസ്ഥാന രക്ഷാധികാരി കമലാലയം സുകു യോഗം ഉദ്ഘാടനം ചെയ്തു. കള്ളന്മാരെ സംരക്ഷിക്കുവാൻ അല്ല സംഘടന രൂപീകരിച്ചതെന്നും നിയമപരമായി കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ഉത്തരവാദിത്തമാണ് സംഘടനയുടെ നേതൃത്വത്തില്‍ നടപ്പാക്കേണ്ടതൊന്നും സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയായ അദ്ദേഹം തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു

.ജില്ലാ പ്രസിഡണ്ട് ആര്യശാല സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കരമന മാധവൻകുട്ടി, ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് വെഞ്ഞാറമൂട് ശശി ജില്ലാ ജനറല്‍ സെക്രട്ടറി അസീം മീഡിയ, ജില്ലാ ട്രഷറര്‍ നെട്ടയം മധു, ജില്ലാ ഭാരവാഹികളായ പോത്തൻകോട് അനില്‍കുമാര്‍, എസ്. മോഹൻ കുമാര്‍, എ. മാടസ്വാമി പിള്ള, അഡ്വ. സതീഷ് വസന്ത്, ബാലരാമപുരം എച്ച്‌. എ. നൗഷാദ്, പെരുമ്ബഴുതൂര്‍ രവീന്ദ്രൻ, സണ്ണി ജോസഫ്, പാളയം പത്മകുമാര്‍, കെ. ഗിരീഷ് കുമാര്‍, എസ് മാഹീൻ, എം. ഫസിലുദ്ദീൻ, പാലോട് രാജൻ, ജി. മോഹൻ തമ്ബി, എൻ. കണ്ണദാസൻ, എസ്. രഘുനാഥൻ, കരമന ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Also Read

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...