നിയമ വിരുദ്ധ കച്ചവടക്കാരെ നിയമത്തിന്‍റെ മുന്നില്‍ എത്തിക്കുവാൻ ആവശ്യമായ നടപടികളുമായി സംഘടന മുന്നോട്ടു പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

നിയമ വിരുദ്ധ കച്ചവടക്കാരെ നിയമത്തിന്‍റെ മുന്നില്‍ എത്തിക്കുവാൻ ആവശ്യമായ നടപടികളുമായി സംഘടന മുന്നോട്ടു പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: നിയമ വിരുദ്ധ കച്ചവടക്കാരെ നിയമത്തിന്‍റെ മുന്നില്‍ എത്തിക്കുവാൻ ആവശ്യമായ നടപടികളുമായി സംഘടന മുന്നോട്ടു പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോണ്‍ഫെഡറേഷൻ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും സാധന സാമഗ്രികള്‍ അനധികൃതമായി കടത്തി കേരളത്തില്‍ എത്തിച്ച്‌ അനധികൃത കമ്ബോളങ്ങളിലും, താല്‍ക്കാലിക കെട്ടിടങ്ങളിലും, കാര്‍ ബൂട്ട് സെയില്‍ എന്ന ഓമനപ്പേരില്‍ റോഡുകളിലും ഇട്ട് കച്ചവടം ചെയ്യുന്ന ഒരു വിഭാഗം ആളുകള്‍ ഇന്ന് കേരളത്തിന്‍റെ റീട്ടെയില്‍ വ്യാപാര മേഖലയിലേക്ക് കടന്നു കയറിയിട്ടുണ്ട്. നിയമപരമായി കച്ചവടം ചെയ്യുന്ന ചെറുകിട വ്യാപാരികള്‍ക്ക് ഇവര്‍ കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും, സര്‍ക്കാരിന് കൊടുക്കേണ്ടുന്ന ജി. എസ്. ടി. യില്‍ കോടികളുടെ വെട്ടിപ്പാണ് നടത്തുന്നതെന്നും, ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് വ്യാപാരികളോടും സമൂഹത്തോടും ഉള്ള പ്രതിബദ്ധത സംഘടന നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയം സംസ്ഥാന ധനമന്ത്രിയുടെയും ജി.എസ്.ടി കമ്മീഷണറുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ സര്‍ക്കാരിനു. നികുതി വകുപ്പിനും നല്‍കുമെന്നും എസ്.എസ്. മനോജ്.

സംസ്ഥാന രക്ഷാധികാരി കമലാലയം സുകു യോഗം ഉദ്ഘാടനം ചെയ്തു. കള്ളന്മാരെ സംരക്ഷിക്കുവാൻ അല്ല സംഘടന രൂപീകരിച്ചതെന്നും നിയമപരമായി കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ഉത്തരവാദിത്തമാണ് സംഘടനയുടെ നേതൃത്വത്തില്‍ നടപ്പാക്കേണ്ടതൊന്നും സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയായ അദ്ദേഹം തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു

.ജില്ലാ പ്രസിഡണ്ട് ആര്യശാല സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കരമന മാധവൻകുട്ടി, ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് വെഞ്ഞാറമൂട് ശശി ജില്ലാ ജനറല്‍ സെക്രട്ടറി അസീം മീഡിയ, ജില്ലാ ട്രഷറര്‍ നെട്ടയം മധു, ജില്ലാ ഭാരവാഹികളായ പോത്തൻകോട് അനില്‍കുമാര്‍, എസ്. മോഹൻ കുമാര്‍, എ. മാടസ്വാമി പിള്ള, അഡ്വ. സതീഷ് വസന്ത്, ബാലരാമപുരം എച്ച്‌. എ. നൗഷാദ്, പെരുമ്ബഴുതൂര്‍ രവീന്ദ്രൻ, സണ്ണി ജോസഫ്, പാളയം പത്മകുമാര്‍, കെ. ഗിരീഷ് കുമാര്‍, എസ് മാഹീൻ, എം. ഫസിലുദ്ദീൻ, പാലോട് രാജൻ, ജി. മോഹൻ തമ്ബി, എൻ. കണ്ണദാസൻ, എസ്. രഘുനാഥൻ, കരമന ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Also Read

കൊച്ചിയിലെ മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

കൊച്ചിയിലെ മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഓഫീസർ പിടിയിലായതിന് പിന്നാലെയാണ് നടപടി

ജിഎസ്ടി പോർട്ടലിലെ സാങ്കേതിക പരിമിതികൾ കാരണം ഐടിസി റീ-ക്രെഡിറ്റ് നിഷേധിക്കാമോ? – ഡൽഹി ഹൈക്കോടതി വ്യക്തത വരുത്തുന്നു

ജിഎസ്ടി പോർട്ടലിലെ സാങ്കേതിക പരിമിതികൾ കാരണം ഐടിസി റീ-ക്രെഡിറ്റ് നിഷേധിക്കാമോ? – ഡൽഹി ഹൈക്കോടതി വ്യക്തത വരുത്തുന്നു

ജിഎസ്ടി പോർട്ടലിലെ സാങ്കേതിക പരിമിതികൾ കാരണം ഐടിസി റീ-ക്രെഡിറ്റ് നിഷേധിക്കാമോ? – ഡൽഹി ഹൈക്കോടതി വ്യക്തത വരുത്തുന്നു

ഓപ്പറേഷൻ ഹണിഡ്യൂക്സ് : സോഫ്റ്റ്‌വെയർ കളിയിൽ 157 കോടി രൂപയുടെ ജി.എസ്.ടി വിറ്റു വരവ് വെട്ടിപ്പ്: 42 റസ്റ്റോറന്റുകളിൽ ഒരേസമയം റെയ്ഡ്

ഓപ്പറേഷൻ ഹണിഡ്യൂക്സ് : സോഫ്റ്റ്‌വെയർ കളിയിൽ 157 കോടി രൂപയുടെ ജി.എസ്.ടി വിറ്റു വരവ് വെട്ടിപ്പ്: 42 റസ്റ്റോറന്റുകളിൽ ഒരേസമയം റെയ്ഡ്

157.87 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും, 7.89 കോടി രൂപയുടെ നികുതി വെട്ടിപ്പും പുറത്തുവന്നു. ഇതുവരെ 68.80 ലക്ഷം രൂപ പിരിച്ചെടുത്തു

ബാർ ഹോട്ടലുകളിൽ നികുതി വെട്ടിപ്പ് – GST ഇന്റലിജൻസ് പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തി : 45 ബാർ ഹോട്ടലുകളിൽ പരിശോധന തുടരുന്നു.

ബാർ ഹോട്ടലുകളിൽ നികുതി വെട്ടിപ്പ് – GST ഇന്റലിജൻസ് പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തി : 45 ബാർ ഹോട്ടലുകളിൽ പരിശോധന തുടരുന്നു.

127.46 കോടിയുടെ വിറ്റുവരവ് വെട്ടിപ്പും, 12 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്

ഗതാഗതത്തിനിടെ ഉണ്ടായ ട്രാഫിക് ജാം മൂലം  ഇ-വേ ബിൽ കാലാവധി കഴിഞ്ഞാൽ 200% ജിഎസ്ടി പിഴ? ഹൈക്കോടതി പറഞ്ഞു — “ഓട്ടോമാറ്റിക്കായി പിഴ ചുമത്താനാകില്ല”

ഗതാഗതത്തിനിടെ ഉണ്ടായ ട്രാഫിക് ജാം മൂലം ഇ-വേ ബിൽ കാലാവധി കഴിഞ്ഞാൽ 200% ജിഎസ്ടി പിഴ? ഹൈക്കോടതി പറഞ്ഞു — “ഓട്ടോമാറ്റിക്കായി പിഴ ചുമത്താനാകില്ല”

ഗതാഗതക്കുരുക്ക്, പ്രകൃതി ദുരന്തം, സാങ്കേതിക തടസ്സം എന്നിവ പോലുള്ള അനിയന്ത്രിത സാഹചര്യങ്ങൾ മൂലമുള്ള താമസം നിയമലംഘനമല്ല.

Loading...