ചരക്ക് സേവന നികുതി റിട്ടേൺ സമർപ്പണ സംവിധാനം സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നീക്കം അന്ത്യഘട്ടത്തിൽ.

ചരക്ക് സേവന നികുതി റിട്ടേൺ സമർപ്പണ സംവിധാനം സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നീക്കം അന്ത്യഘട്ടത്തിൽ.

2018ൽ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചത് അനുസരിച്ച് ജിഎസ്ടി നെറ്റ് വർക്ക് പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാക്കുവാനുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചതിനെ തുടർന്ന് കമ്പനികാര്യ മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി. സ്വകാര്യ സ്ഥാപനങ്ങളുടെ കൈവശമുള്ള ഓഹരികൾ സർക്കാരിന് വില നിശ്ചയിച്ച് കൈമാറുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഉടനെ തന്നെ ഇത് പൂർത്തിയാക്കി തീരുമാനം ജിഎസ്ടി നെറ്റ് വർക്കിന്റെ ബോർഡിന്റെ അംഗീകാരം നേടും എന്ന് ശ്രീ ജേക്കബ് സന്തോഷിന് നൽകിയ വിവരാവകാശ മറുപടിയിൽ ജിഎസ്ടി നെറ്റ് വർക്ക് വ്യക്തമാക്കി.

2017 ജൂലൈയിൽ ജിഎസ്ടി നടപ്പിലാക്കിയ സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളും സ്വകാര്യ മേഖലയിലെ കമ്പനികളും ചേർന്ന് 49% ശതമാനം മൂലധനം സർക്കാരിനും 51% സ്വകാര്യ മേഖലയിലെ കമ്പനിൾക്കുമായി രൂപീകരിച്ച ജിഎസ്ടി നെറ്റ് വർക്ക് ആണ് രജിസ്ട്രേഷൻ, നികുതി റിട്ടേൺ സമർപ്പണം തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യ്ത് വരുന്നത്. ഈ കമ്പനി ഏർപ്പെടുത്തിയ ഇൻഫോസിസ് നൽകിയിട്ടുള്ള സോഫ്റ്റ്‌വെയർ മുഖേനയാണ് നിലവിൽ ഈ സംവിധാനം പ്രവർത്തിക്കുന്നത്. ജിഎസ്ടി പോർട്ടലിന്റെ പ്രവർത്തനം സംബന്ധിച്ച് വലിയ പരാതിയാണ് തുടക്കം മുതൽ നിലനിൽക്കുന്നത്. ഇപ്പോഴും സോഫ്റ്റ്‌വെയറിന്റെ തകരാർ മൂലം സമയത്ത് റിട്ടേൺ സമർപ്പണം നടക്കാതെ വരികയും വ്യാപാരികൾ അവരുടേതല്ലാത്ത കാരണങ്ങളാൽ ആയിരക്കണക്കിന് കോടി രൂപ പിഴയിനത്തിൽ നൽകേണ്ടതായി വരുന്ന സാഹചര്യം ഉണ്ട്. ഇതേത്തുടർന്ന് ജിഎസ്ടി വകുപ്പും വ്യാപാരി വ്യവസായി സമൂഹവും വലിയ സമ്മർദ്ദം നേരിട്ട് വരികയായിരുന്നു.

കഴിഞ്ഞ ദിവസം കയറ്റുമതി മേഘലയിൽ വ്യാജ റീഫണ്ട് അപേക്ഷ നൽകി 1875 കോടി രൂപ സർക്കാരിനെ കബളിപ്പിച്ചു എന്ന വിവരം പുറത്ത് വന്നിരുന്നു. ഈ തീരുമാനം നടപ്പായി റിട്ടേൺ സമർപ്പണം സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ നിലവിൽ നേരിടുന്നു പ്രതിസന്ധിക്ക് വലിയ മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു.

Also Read

ജിഎസ്ടി ഉദ്യോഗസ്ഥർ നിയമ വിരുദ്ധമായി പരിശോധന നടത്തിയെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി

ജിഎസ്ടി ഉദ്യോഗസ്ഥർ നിയമ വിരുദ്ധമായി പരിശോധന നടത്തിയെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി

ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചിയിലെ മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

കൊച്ചിയിലെ മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഓഫീസർ പിടിയിലായതിന് പിന്നാലെയാണ് നടപടി

ജിഎസ്ടി പോർട്ടലിലെ സാങ്കേതിക പരിമിതികൾ കാരണം ഐടിസി റീ-ക്രെഡിറ്റ് നിഷേധിക്കാമോ? – ഡൽഹി ഹൈക്കോടതി വ്യക്തത വരുത്തുന്നു

ജിഎസ്ടി പോർട്ടലിലെ സാങ്കേതിക പരിമിതികൾ കാരണം ഐടിസി റീ-ക്രെഡിറ്റ് നിഷേധിക്കാമോ? – ഡൽഹി ഹൈക്കോടതി വ്യക്തത വരുത്തുന്നു

ജിഎസ്ടി പോർട്ടലിലെ സാങ്കേതിക പരിമിതികൾ കാരണം ഐടിസി റീ-ക്രെഡിറ്റ് നിഷേധിക്കാമോ? – ഡൽഹി ഹൈക്കോടതി വ്യക്തത വരുത്തുന്നു

ഓപ്പറേഷൻ ഹണിഡ്യൂക്സ് : സോഫ്റ്റ്‌വെയർ കളിയിൽ 157 കോടി രൂപയുടെ ജി.എസ്.ടി വിറ്റു വരവ് വെട്ടിപ്പ്: 42 റസ്റ്റോറന്റുകളിൽ ഒരേസമയം റെയ്ഡ്

ഓപ്പറേഷൻ ഹണിഡ്യൂക്സ് : സോഫ്റ്റ്‌വെയർ കളിയിൽ 157 കോടി രൂപയുടെ ജി.എസ്.ടി വിറ്റു വരവ് വെട്ടിപ്പ്: 42 റസ്റ്റോറന്റുകളിൽ ഒരേസമയം റെയ്ഡ്

157.87 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും, 7.89 കോടി രൂപയുടെ നികുതി വെട്ടിപ്പും പുറത്തുവന്നു. ഇതുവരെ 68.80 ലക്ഷം രൂപ പിരിച്ചെടുത്തു

Loading...