ദേശീയപാത 66-ലെ അരൂർ-തുറവൂർ ഉയരപ്പാതയ്ക്ക് രണ്ടര ഏക്കർ ഭൂമികൂടി വേണ്ടിവരും. ഉയരപ്പാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഒരുക്കുന്നിടത്താണ് കൂടുതൽ ഭൂമി

ദേശീയപാത 66-ലെ അരൂർ-തുറവൂർ ഉയരപ്പാതയ്ക്ക് രണ്ടര ഏക്കർ ഭൂമികൂടി വേണ്ടിവരും. ഉയരപ്പാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഒരുക്കുന്നിടത്താണ് കൂടുതൽ ഭൂമി

ആലപ്പുഴ: ദേശീയപാത 66-ലെ അരൂർ-തുറവൂർ ഉയരപ്പാതയ്ക്ക് രണ്ടര ഏക്കർ ഭൂമികൂടി വേണ്ടിവരും. നേരത്തെ 49.25 സെന്റ് ഭൂമി ഏറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. ഭൂവുടമകൾക്ക് തുക കൈമാറുന്നതിനുള്ള നടപടി പുരോഗമിക്കുന്നതിനിടെയാണ് കൂടുതൽ ഭൂമി വേണ്ടിവരുമെന്ന നിർദ്ദേശവുമായി കരാറുകാരൻ രംഗത്തെത്തുന്നത്

നേരത്തെ 1.724 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്. എന്നാൽ അന്തിമ വിജ്ഞാപനം വന്നപ്പോൾ 49.25 സെന്റ് മാത്രമാണ് ഉൾപ്പെട്ടിരുന്നത്. ഏറ്റെടുത്ത ഭൂമിക്കും കെട്ടിടങ്ങൾക്കുമായി 10.96 കോടി നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടര ഏക്കർ ഭൂമി വേണമെന്ന ആവശ്യവുമായി കരാറുകാരൻ രംഗത്തെത്തിയിരിക്കുന്നത്.

ദേശീയപാത അതോരിറ്റി അധികൃതരും ജില്ലയിലെ ഭൂമിയേറ്റെടുക്കൽ വിഭാഗം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ സംഘവും അടുത്ത ദിവസം സംയുക്ത പരിശോധന നടത്തും. കൂടുതൽ ഭൂമി ആവശ്യമായി വരുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് കരാറുകാരൻ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ പ്രാഥമിക വിജ്ഞാപനം പുറത്തിറക്കും.

അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കി മി ഭാഗത്താണ് ഉയരപ്പാത നിർമ്മിക്കുന്നത്. 30 മീറ്റർ വീതിയിലായിരിക്കും പാത നിർമിക്കുക. അതിനാൽ മറ്റ് സ്ഥലങ്ങളിലേതുപോലെ ഇവിടങ്ങളിൽ 45 മീറ്റർ വീതി ആവശ്യമില്ല. ഉയരപ്പാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഒരുക്കുന്ന സ്ഥലങ്ങളിലാണ് കൂടുതൽ ഭൂമി ആവശ്യമായി വരുന്നത്.

ദേശീയപാത അതോരിറ്റി നിയോഗിച്ച കൺസൾട്ടൻസിയാണ് സ‍ർവേ നടത്തി ഭൂമി കണ്ടെത്തിയത്. എന്നാൽ ഉയരപ്പാത നി‍ർമിക്കുന്ന കമ്പനിയുടെ എൻജിനീയറിങ് വിഭാഗമാണ് കൂടുതൽ ഭൂമി ആവശ്യമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും നീളമേറിയ ഉയരപ്പാതയാണ് അരൂരിൽ നി‍ർമിക്കുന്നത്. നിലവിലുള്ള ദേശീയപാതയുടെ മുകളിലൂടെയാണ് ആകാശപാത നി‍ർമിക്കുന്നത്. 400 ഓളം തൂണുകളിലാകും പാത പണിയുന്നത്. അരൂ‍ർ മുതൽ തുറവൂർ വരെയുള്ള ഭാഗങ്ങളിൽ ഗതാഗതം ക്രമീകരിച്ച് പൈലിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

നിലവിലുള്ള ദേശീയപാതയുടെ നടുവിൽ ഒറ്റ തൂണിലായിരിക്കും പാത നി‍ർമിക്കുന്നത്. പത്തിടത്താണ് വൻ യന്ത്രസാമഗ്രികളുടെ സഹായത്തോടെ മണ്ണ് പരിശോധനയും മറ്റും നടക്കുന്നത്. മഴക്കാലത്തിനു മുമ്പ് നിർമാണം ആരംഭിക്കുകയും മഴയെത്തിയാൽ നിർമാണം നിർത്തിവെക്കാനും പിന്നീട് പുനരാരംഭിക്കാനുമാണ് തത്വത്തിൽ ധാരണ.

പാതയുടെ നി‍ർമാണത്തിന് 1,668.5 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര നാസിക്കിലെ അശോക ബിൽഡ്കോൺ കമ്പനിക്കാണ് നിർമാണ കരാർ

Also Read

ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിക്ക് തറക്കല്ലിട്ടു; ലയണ്‍ അമിനിറ്റി സെന്ററും നിര്‍മ്മിക്കും: ‘ലൈഫ്' താരതമ്യം ഇല്ലാത്ത പദ്ധതിയെന്ന് മന്ത്രി എം.ബി രാജേഷ്

ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിക്ക് തറക്കല്ലിട്ടു; ലയണ്‍ അമിനിറ്റി സെന്ററും നിര്‍മ്മിക്കും: ‘ലൈഫ്' താരതമ്യം ഇല്ലാത്ത പദ്ധതിയെന്ന് മന്ത്രി എം.ബി രാജേഷ്

ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിക്ക് തറക്കല്ലിട്ടു; ‘ലൈഫ്' താരതമ്യം ഇല്ലാത്ത പദ്ധതിയെന്ന് മന്ത്രി എം.ബി രാജേഷ്

കള്ളപ്പണം തടയാൻ ടോൾഫ്രീ നമ്പർ: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആദായ നികുതി വകുപ്പിന്റെ കർശന നടപടി

കള്ളപ്പണം തടയാൻ ടോൾഫ്രീ നമ്പർ: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആദായ നികുതി വകുപ്പിന്റെ കർശന നടപടി

കള്ളപ്പണം തടയാൻ ടോൾഫ്രീ നമ്പർ: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആദായ നികുതി വകുപ്പിന്റെ കർശന നടപടി

2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കാനുള്ള ശ്രമം അടുത്ത മാസം മുതല്‍

2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കാനുള്ള ശ്രമം അടുത്ത മാസം മുതല്‍

2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കാനുള്ള ശ്രമം അടുത്ത മാസം രണ്ടാം വാരം മുതല്‍

ജി.എസ്.ടി നികുതി സ്ലാബുകളിൽ തൽസ്ഥിതി തുടരണമെന്ന് ജി.എസ്.ടി സമിതി ; കേരളമടക്കമുള്ള സർക്കാർ നീക്കത്തെ യോഗത്തിൽ എതിർത്തു; നിരവധി അപാകതകൾ നിലനിൽക്കുന്നു

ജി.എസ്.ടി നികുതി സ്ലാബുകളിൽ തൽസ്ഥിതി തുടരണമെന്ന് ജി.എസ്.ടി സമിതി ; കേരളമടക്കമുള്ള സർക്കാർ നീക്കത്തെ യോഗത്തിൽ എതിർത്തു; നിരവധി അപാകതകൾ നിലനിൽക്കുന്നു

ജി.എസ്.ടി നികുതി സ്ലാബുകളിൽ തൽസ്ഥിതി തുടരണമെന്ന് ജി.എസ്.ടി സമിതി ;കേരളമടക്കം സംസ്ഥാനങ്ങൾ നികുതി സ്ലാബുകൾ പരിഷ്‍കരിക്കാനുള്ള സർക്കാർ നീക്കത്തെ യോഗത്തിൽ എതിർത്തു

കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ കടബാധ്യത 14,500 കോടി; സർക്കാർ വീണ്ടും കടമെടുപ്പിലേക്ക് കടക്കാൻ സാധ്യത

കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ കടബാധ്യത 14,500 കോടി; സർക്കാർ വീണ്ടും കടമെടുപ്പിലേക്ക് കടക്കാൻ സാധ്യത

കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ കടബാധ്യത 14,500 കോടി; സർക്കാർ വീണ്ടും കടമെടുപ്പിലേക്ക് കടക്കാൻ സാധ്യത

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥികളെക്കുറിച്ച് കൂടുതൽ അറിയാൻ വോട്ടർമാർക്ക്  കെവൈസി (നോ യുവർ കാൻഡിഡേറ്റ്) ആപ്പ്

തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥികളെക്കുറിച്ച് കൂടുതൽ അറിയാൻ വോട്ടർമാർക്ക് കെവൈസി (നോ യുവർ കാൻഡിഡേറ്റ്) ആപ്പ്

തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥികളെക്കുറിച്ച് കൂടുതൽ അറിയാൻ വോട്ടർമാർക്ക് കെവൈസി (നോ യുവർ കാൻഡിഡേറ്റ്) ആപ്പ്

Loading...