പ്രത്യേക സാമ്ബത്തിക മേഖലകള്‍ക്കായുള്ള വര്‍ക്ക് ഫ്രം ഹോം നിയമങ്ങള്‍ വാണിജ്യ വകുപ്പ് വിജ്ഞാപനം ചെയ്തു.

പ്രത്യേക സാമ്ബത്തിക മേഖലകള്‍ക്കായുള്ള വര്‍ക്ക് ഫ്രം ഹോം നിയമങ്ങള്‍ വാണിജ്യ വകുപ്പ് വിജ്ഞാപനം ചെയ്തു.

ന്യൂഡെല്‍ഹി: പ്രത്യേക സാമ്ബത്തിക മേഖല ചട്ടങ്ങള്‍ 2006, ചട്ടം 43 എ പ്രകാരം പ്രത്യേക സാമ്ബത്തിക മേഖലകള്‍ക്കായുള്ള വര്‍ക്ക് ഫ്രം ഹോം നിയമങ്ങള്‍ വാണിജ്യ വകുപ്പ് വിജ്ഞാപനം ചെയ്തു.

രാജ്യവ്യാപകമായി, എല്ലാ പ്രത്യേക സാമ്ബത്തിക മേഖലകള്‍ക്കും ബാധകമായ ഐകരൂപ്യമുള്ള, വര്‍ക്ക് ഫ്രം ഹോം (WFH) നയത്തിനുള്ള വ്യവസ്ഥ വേണമെന്ന വ്യവസായമേഖലയുടെ ആവശ്യപ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്ബ് ബന്ധപ്പെട്ട കക്ഷികളുമായി വാണിജ്യ വകുപ്പ് നിരവധി തവണ ചര്‍ച്ചകള്‍ നടത്തി.

ചട്ടം 43 എ പ്രകാരമുള്ള വിജ്ഞാപനം പ്രത്യേക സാമ്ബത്തിക മേഖലയിലെ ഒരു സ്ഥാപനത്തിലെ (Unit) താഴെപ്പറയുന്ന വിഭാഗം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നു:

i. പ്രത്യേക സാമ്ബത്തിക മേഖലയിലെ IT/ITeS സ്ഥാപനങ്ങളിലെ ജീവനക്കാര്‍

ii. താത്കാലിക വൈകല്യം നേരിടുന്ന ജീവനക്കാര്‍

iii. യാത്രയിലുള്ള ജീവനക്കാര്‍

iv. ഓഫ്-സൈറ്റ് ജീവനക്കാര്‍

പുതിയ വിജ്ഞാപനം അനുസരിച്ച്‌, ഒരു സ്ഥാപനത്തിലെ കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ പരമാവധി 50% ജീവനക്കാര്‍ക്ക് WFH അനുവദിക്കാവുന്നതാണ്. രേഖാമൂലം വ്യക്തമാക്കുന്ന ന്യായമായ കാരണങ്ങളാല്‍ 50%-ല്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് WFH അനുവദിക്കാന്‍ SEZ ഡവലപ്‌മെന്റ് കമ്മീഷണര്‍ക്ക് (DC) അധികാരം നല്‍കിയിട്ടുണ്ട്.

പരമാവധി ഒരു വര്‍ഷത്തേക്കാണ് വര്‍ക്ക് ഫ്രം ഹോം ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം DC-ക്ക് ഇത് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ജീവനക്കാര്‍ ഇതിനോടകം വീട്ടിലിരുന്ന് ജോലി ചെയ്യുന്ന SEZ യൂണിറ്റുകളെ സംബന്ധിച്ചിടത്തോളം ഇത് സംബന്ധിച്ച അംഗീകാരം നേടുന്നതിനായി 90 ദിവസത്തെ പരിവര്‍ത്തന കാലയളവ് വിജ്ഞാപനത്തില്‍ അനുവദിച്ചിട്ടുണ്ട്.

WFH പ്രകാരം അംഗീകൃത പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി SEZ യൂണിറ്റുകള്‍ ഉപകരണങ്ങളും സുരക്ഷിതമായ കണക്റ്റിവിറ്റിയും നല്‍കും. WFH അവസാനിക്കുന്നതോടെ അനുവദിക്കുന്ന ഉപകരണങ്ങള്‍ പുറത്തുകൊണ്ടുപോകാനുള്ള അനുമതിയും സ്വാഭാവികമായി അവസാനിക്കും.

Also Read

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...