ബാങ്ക് ജപ്തി ചെയ്ത സ്വത്ത് വീണ്ടും വാങ്ങാൻ കഴിയുമോ? ഒക്ടോബർ 1 മുതൽ പുതിയ നിയമം

ബാങ്ക് ജപ്തി ചെയ്ത സ്വത്ത് വീണ്ടും വാങ്ങാൻ കഴിയുമോ? ഒക്ടോബർ 1 മുതൽ പുതിയ നിയമം

മുംബൈ: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കുകൾ ജപ്തി ചെയ്യുന്ന സ്വത്തുക്കൾ വായ്പയെടുത്ത വ്യക്തിക്കോ അതുമായി ബന്ധപ്പെട്ട കക്ഷികൾക്കോ തിരികെ വിൽക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വ്യക്തമാക്കി. വായ്പാ അച്ചടക്കം ശക്തിപ്പെടുത്തുന്നതിനും ജപ്തി നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിലാണ് ഈ നിർണായക വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ചട്ടങ്ങൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.

ആർബിഐയുടെ നിർദേശപ്രകാരം, വായ്പ തിരിച്ചടയ്ക്കാതെ സ്വത്ത് ജപ്തിയിലായ വ്യക്തിക്ക് അതേ സ്വത്ത് വീണ്ടും സ്വന്തമാക്കാൻ പ്രത്യേക മുൻഗണന നൽകുന്നത് ധനകാര്യ അച്ചടക്കത്തെ ദുർബലപ്പെടുത്തുകയും തെറ്റായ പ്രവണതകൾക്ക് വഴിവെക്കുകയും ചെയ്യുമെന്ന് വിലയിരുത്തിയിട്ടുണ്ട്. അതിനാൽ, ജപ്തി ചെയ്ത സ്വത്തുക്കൾ പൊതു പരസ്യ ലേലത്തിലൂടെ മാത്രമേ ബാങ്കുകൾ വിറ്റഴിക്കാവൂ.

സാധാരണ സാഹചര്യങ്ങളിൽ ബാങ്കുകൾ വായ്പയ്ക്ക് പകരമായി ധനേതര ആസ്തികൾ കൈവശം വയ്ക്കാൻ പാടില്ല. എന്നാൽ, വായ്പകൾ നിഷ്ക്രിയ ആസ്തികളായി (NPA) മാറുകയും നിയമപരമോ കരാർപരമോ ആയ നടപടികളുടെ ഭാഗമായി ഈടായി നൽകിയ സ്വത്തുക്കൾ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായാൽ, കടം തിരിച്ചുപിടിക്കുന്നതിനായാണ് ബാങ്കുകൾക്ക് അവയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ കഴിയുക.

ജപ്തി ചെയ്ത സ്വത്തുക്കൾ പരമാവധി ഏഴ് വർഷത്തിനുള്ളിൽ വിറ്റഴിക്കണമെന്നും, കഴിയുന്നത്ര വേഗത്തിൽ പൊതുലേലം നടത്തി ആസ്തി കൈമാറ്റം പൂർത്തിയാക്കാൻ ബാങ്കുകൾ പരമാവധി ശ്രമിക്കണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ പൊതുജനങ്ങളുടെയും ബാങ്കിങ് മേഖലയിലെ മറ്റ് പങ്കാളികളുടെയും അഭിപ്രായങ്ങൾ തേടി ആർബിഐ നേരത്തെ കരട് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ജപ്തി ചെയ്ത സ്വത്ത് വായ്പക്കാരന് തന്നെ തിരികെ വാങ്ങാൻ അവസരം നൽകണമെന്ന നിർദേശം ലഭിച്ചിരുന്നെങ്കിലും, വായ്പാ അച്ചടക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആർബിഐ അത് തള്ളുകയായിരുന്നു.

പുതിയ മാർഗനിർദേശങ്ങൾ ബാങ്കുകളുടെ ജപ്തി നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും, വായ്പാ തിരിച്ചടവിൽ കൃത്യതയും ധനകാര്യ സംവിധാനത്തിലെ വിശ്വാസ്യതയും വർധിപ്പിക്കാൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GJGpmiNETfoFZ6GzhbUCfd

ടാക്സ് കേരള വായിക്കൂ....വരിക്കാരാകൂ...


Also Read

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

ജിഎസ്‌ടി വകുപ്പിൽ തന്ത്രപ്രധാന സ്ഥലംമാറ്റങ്ങൾക്ക് തുടക്കം; പേഴ്‌സണൽ ഡിവിഷനിലേക്ക് പുതിയ ഡെപ്യൂട്ടി കമ്മീഷണർ

ജിഎസ്‌ടി വകുപ്പിൽ തന്ത്രപ്രധാന സ്ഥലംമാറ്റങ്ങൾക്ക് തുടക്കം; പേഴ്‌സണൽ ഡിവിഷനിലേക്ക് പുതിയ ഡെപ്യൂട്ടി കമ്മീഷണർ

ജിഎസ്‌ടി വകുപ്പിൽ തന്ത്രപ്രധാന സ്ഥലംമാറ്റങ്ങൾക്ക് തുടക്കം; പേഴ്‌സണൽ ഡിവിഷനിലേക്ക് പുതിയ ഡെപ്യൂട്ടി കമ്മീഷണർ

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

സമ്പൂര്‍ണ എക്‌സിം (കയറ്റുമതി--ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ധനകാര്യ (സ്ട്രീംലൈൻിംഗ്) വകുപ്പ് പുറപ്പെടുവിച്ച G.O.(P) No.69/2026/FIN, തീയതി 07.06.2026 പ്രകാരമാണ് ഉത്തരവ്.

Loading...