ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

കൊച്ചി: കിഴക്കമ്പലം പഴങ്ങനാട് ലയൺസ് ജംഗിൾ പാർക്കിൽ അഞ്ച് വയസ്സുകാരനായ മുഹമ്മദ് ആദം ചതുപ്പിൽ വീണ് മരിച്ച സംഭവം ഗുരുതര സുരക്ഷാ വീഴ്ചയുടെയും നിയമലംഘനത്തിന്റെയും ഉദാഹരണമാണെന്ന് ആരോപണം ശക്തമാകുന്നു. ലയൺസ് ജംഗിൾ പാർക്ക് അധികൃതർ ആവശ്യമായ ലൈസൻസുകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഒരു വിനോദ കേന്ദ്രത്തിൽ അപകട സാധ്യതയുള്ള ചതുപ്പുകളും വെള്ളക്കെട്ടുകളും മതിയായ സുരക്ഷാ വേലികളും ഗാർഡുമില്ലാതെ നിലനിന്നത് ലയൺസ് പാർക്ക് അധികൃതരുടെ അനാസ്ഥയാണെന്ന് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി വിലയിരുത്തി. പാർക്കിൽ യാതൊരു ലൈസൻസും അംഗീകാരവും ഇല്ലാതെയായിരുന്നു പ്രവർത്തിച്ചതെന്നും, കുട്ടികൾ എത്തുന്ന സ്ഥലമായിട്ടും അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ പോലും ഇല്ലാതിരുന്നതായി സമിതി വ്യക്തമാക്കി.

സംഭവത്തിൽ ലയൺസ് പാർക്ക് ഉടമകൾക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് ശിശുക്ഷേമ സമിതിയുടെ ആവശ്യം. സ്ഥലപരിശോധനയ്ക്ക് ശേഷം സമിതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇതിനിടെ, പാർക്കിന് പ്രവർത്തിക്കാൻ അനുമതി നൽകിയതിൽ പഞ്ചായത്തിന്റെ പങ്കും ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും, പ്രധാന ഉത്തരവാദിത്തം ലയൺസ് ജംഗിൾ പാർക്ക് നടത്തിപ്പുകാർക്കാണെന്നാണ് ഭരണ സമിതി ചൂണ്ടിക്കാട്ടുന്നത്. പാർക്ക് അധികൃതർ ലൈസൻസ് സംബന്ധമായ നടപടികൾ ശരിയായി പാലിച്ചില്ലെന്നും, അപകട സാധ്യതകൾ മനപ്പൂർവ്വം അവഗണിച്ചെന്നും ആരോപണം ഉയരുന്നു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ലയൺസ് ജംഗിൾ പാർക്ക് അടച്ചുപൂട്ടണമെന്നും, ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. പാർക്കിന്റെ മറവിൽ നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. കോട്ടയം ചെങ്ങളം സൗത്ത് സ്വദേശികളായ മുഹമ്മദ് നസീറിന്റെയും അമീറയുടെയും മകനായ മുഹമ്മദ് ആദം (5) തമ്മനം പ്രീ-സ്കൂളിലെ സംഘത്തോടൊപ്പം ലയൺസ് ജംഗിൾ പാർക്ക് സന്ദർശിക്കുന്നതിനിടയിലാണ് ദുരന്തം സംഭവിച്ചത്.

പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ, പാർക്കിനുള്ളിലെ ചതുപ്പിൽ വീണ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം ലയൺസ് ജംഗിൾ പാർക്കിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷയെ അവഗണിച്ച് പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

അതേസമയം, സംഭവത്തിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ ലയൺസ് ജംഗിൾ പാർക്ക് മാനേജ്‌മെന്റ് ശക്തമായി നിഷേധിച്ചു. സുരക്ഷാ വീഴ്ച പാർക്കിന്റെ ഭാഗത്ത് ഉണ്ടായിട്ടില്ലെന്നും, മറിച്ച് കുട്ടികളെ അനുഗമിച്ച സ്കൂൾ അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്നും ലയൺസ് പാർക്ക് മാനേജർ വ്യക്തമാക്കി. സാധാരണയായി കുട്ടികൾ പാർക്ക് സന്ദർശിക്കുമ്പോൾ സുരക്ഷയ്ക്കായി പാർക്ക് ജീവനക്കാരെയും ഒപ്പം നിയോഗിക്കുന്നുണ്ടെങ്കിലും, ഈ സന്ദർശനത്തിൽ 25 കുട്ടികൾക്ക് എട്ട് അധ്യാപകർ ഉണ്ടെന്ന കാരണത്താൽ പാർക്ക് ജീവനക്കാരുടെ സഹായം ആവശ്യമില്ലെന്ന് സ്കൂൾ അധികൃതർ തന്നെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

കുട്ടി പാർക്കിലെ ചെറിയ കുളത്തിലേക്ക് ചാടിയതിന് ശേഷവും ആവശ്യമായ ശ്രദ്ധ അധ്യാപകർ നൽകാത്തതായും, കുട്ടിയെ കാണാതായ വിവരം ഏകദേശം അരമണിക്കൂറോളം സ്വന്തം നിലയിൽ തിരഞ്ഞ ശേഷമാണ് പാർക്ക് ജീവനക്കാരെ അറിയിച്ചതെന്നും ലയൺസ് മാനേജ്‌മെന്റ് ആരോപിച്ചു. ആദ്യമായി കുട്ടി പാർക്കിന് പുറത്തേക്ക് പോയെന്ന വിവരമാണ് അധ്യാപകർ നൽകിയതെന്നും പിന്നീട് തിരച്ചിലിനിടെ ചതുപ്പിൽ വീണ നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്നും വ്യക്തമാക്കി.

ലൈസൻസ് സംബന്ധിച്ച വിവാദത്തിലും പാർക്ക് അധികൃതർ പ്രതികരിച്ചു. യന്ത്രവത്കൃത വിനോദോപകരണങ്ങൾ ഇല്ലാത്തതിനാൽ പാർക്കിന് ലൈസൻസ് ആവശ്യമായില്ലെന്ന നിലപാടാണ് പഞ്ചായത്തിലെ സെക്രട്ടറി വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കിയതെന്നും, ലൈസൻസിനായി അപേക്ഷിച്ചിട്ടും ബന്ധപ്പെട്ട അധികാരികൾ മുൻപ് പാർക്ക് പരിശോധിക്കാൻ എത്തിയിട്ടില്ലെന്നും ലയൺസ് മാനേജ്‌മെന്റ് ആരോപിച്ചു.

സംഭവത്തിന് മുൻപ് പാർക്ക് അധികൃതർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്നും, സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും ലയൺസ് പാർക്ക് മാനേജ്‌മെന്റ് ആവർത്തിച്ചു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...


Also Read

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന https://100days.kerala.gov.in/ പോർട്ടലിൽ പ്രസിദ്ധീകരിച്ച പദ്ധതികൾ

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർക്കാർ ഉത്തരവ് പ്രകാരം 2026 മാർച്ച് 7-ന് പുറത്തിറക്കിയ ഉത്തരവിന് അതേ തീയതി മുതൽ പ്രാബല്യമുണ്ടാകും.

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

സർക്കാരിന്റെ നയങ്ങളും ഭരണപരിഷ്‌കാരങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന നേതൃത്വമാണ് വകുപ്പിന് ആവശ്യമെന്ന അഭിപ്രായം.

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Loading...