ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകം ജി.എസ്.ടി കുടിശ്ശിക 50 കോടി രൂപ അടക്കണം; മെമ്പർഷിപ്പ് ഫീസിനും മറ്റ് സ്‌കീമുകൾക്കും ജി.എസ്.ടി ബാധകമാകും.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകം ജി.എസ്.ടി കുടിശ്ശിക 50 കോടി രൂപ അടക്കണം; മെമ്പർഷിപ്പ് ഫീസിനും മറ്റ് സ്‌കീമുകൾക്കും ജി.എസ്.ടി ബാധകമാകും.

കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകം ജി.എസ്.ടി കുടിശ്ശികയായി 50 കോടി രൂപയോളം അടക്കാനുണ്ടെന്ന് ജി.എസ്.ടി അധികൃതർ ഹൈകോടതിയിൽ.

ചാരിറ്റി സംഘടനയെന്ന വ്യാജേന പ്രവർത്തിക്കുന്ന സൊസൈറ്റിയാണ് ഐ.എം.എ. ഹോട്ടലുകളും ബാറുകളുമുള്ള സംഘടനയാണിത്.

കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ മാത്രം ഐ.എം.എ. വിവിധ സ്‌കീമിലൂടെ 280 കോടി രൂപ ശേഖരിച്ചിട്ടുണ്ടെന്നാണാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും ജി.എസ്.ടി. ഇന്റലിജൻസ് കോഴിക്കോട് റീജണൽ യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്യാം നാഥ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.

ഇവയൊന്നും ആദായനികുതി പ്രകാരമോ ജി.എസ്.ടി നിയമപ്രകാരമോ ജീവകാരുണ്യ പ്രവർത്തനമായി കാണാനാവില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സ്വത്ത് സംബന്ധിച്ച വിവരങ്ങൾ കൈമാറണം എന്ന് കാട്ടി ജി.എസ്.ടി.വിഭാഗം നൽകിയ നോട്ടീസ് ചോദ്യംചെയ്ത് ഐ.എം.എ. നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. ഹർജിയിൽ കർശന നടപടികൾ ഉണ്ടാകില്ലെന്ന് ജി.എസ്.ടി. നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു. 

ഐ.എം.എ. ചാരിറ്റബിൾ ആക്ട് പ്രകാരമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും എല്ലാ പ്രവൃത്തിയും ജി.എസ്.ടി. വിമുക്തമാണെന്ന് അതിന് അർഥമില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മെമ്പർഷിപ്പ് ഫീസിനും മറ്റ് സ്‌കീമുകൾക്കും ജി.എസ്.ടി ബാധകമാകും.

ഐ.ഐ.എ.യുടെ യൂണിറ്റ്തല ഘടകങ്ങൾപോലും നികുതി ഈടാക്കാവുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നുണ്ട്. മഞ്ചേരി, ചാലക്കുടി ഐ.എം.എ.കൾ ഫ്ലാറ്റ് വരെ നിർമിക്കുന്നുണ്ട്.

ഐ.എം.എ.പ്രസിദ്ധീകരിച്ച 2023-ലെ മെമ്പർഷിപ്പ് ബ്രോഷറിൽ മെമ്പർഷിപ്പ് ഫീസിന് 18 ശതമാനം നികുതി ബാധകമാണെന്ന് പറയുന്നുണ്ട്. എന്നാൽ, ഐ.എം.എ. ഇതുവരെ ജി.എസ്.ടി.രജിസ്‌ട്രേഷൻ എടുത്തിട്ടില്ല. മെമ്പർഷിപ്പ് ഫീസിന്റെ പേരിൽ ഇതുവരെ ജി.എസ്.ടി.യും അടച്ചിട്ടില്ല-സത്യവാങ്മൂലത്തിൽ പറയുന്നു.

Also Read

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

Loading...