സംസ്ഥാന ജിഎസ്ടി വകുപ്പ് മിന്നൽപരിശേ‍ാധന പുനരാരംഭിക്കുന്നു; ബിൽ നൽകാത്ത കടകൾക്ക് 20000 രൂപ പിഴ.

സംസ്ഥാന ജിഎസ്ടി വകുപ്പ് മിന്നൽപരിശേ‍ാധന പുനരാരംഭിക്കുന്നു; ബിൽ നൽകാത്ത കടകൾക്ക് 20000 രൂപ പിഴ.

ബിൽ നൽകാത്ത കടകൾക്കും ഇതര സ്ഥാപനങ്ങൾക്കും പിഴ ഉൾപ്പെടെ ശിക്ഷ ഉറപ്പാക്കാൻ സംസ്ഥാന ജിഎസ്ടി വകുപ്പ് മിന്നൽപരിശേ‍ാധന പുനരാരംഭിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിഴയായി 20,000 രൂപ ഈടാക്കും. കൂടാതെ ബില്ലുകളുടെ നികുതിയും അതിനു തുല്യമായ പിഴയും അടപ്പിക്കും.  ഉപഭോക്താക്കൾക്കു ബിൽ ലഭിക്കുന്നില്ലെന്നു പരാതി വ്യാപകമായതോടെയാണു കർശന നടപടിക്കു ജിഎസ്ടി കമ്മിഷണറുടെ അധ്യക്ഷതയിൽ ചേർന്ന യേ‍ാഗം തീരുമാനിച്ചത്

ബിൽ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കാനായി ബില്ലുകൾ നറുക്കെടുത്തു സമ്മാനം നൽകുന്നതും പരിഗണനയിലുണ്ട്.  സംസ്ഥാനത്തെ 90 ഇന്റലിജൻസ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശേ‍ാധന ആരംഭിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ചില സ്ഥാപനങ്ങളിൽ നടത്തിയ ടെസ്റ്റ് റെയ്ഡിൽ ബിൽ കെ‍ാടുക്കാത്ത അൻപതിലധികം സംഭവങ്ങൾ കണ്ടെത്തിയിരുന്നു.  വ്യാപാരികൾക്കുള്ള മുന്നറിയിപ്പും ഉപഭേ‍ാക്താവിനുള്ള ബേ‍ാധവൽക്കണവുമായി പരിശേ‍ാധനയെ കാണണമെന്നു ജിഎസ്ടി അധികൃതർ അഭ്യർഥിച്ചു. മാസം നിശ്ചിത എണ്ണം പരിശേ‍ാധന നടത്താൻ സ്ക്വാഡുകൾക്കു നിർദേശമുണ്ടെന്നാണു സൂചന

Also Read

തിരഞ്ഞെടുപ്പ് നിരീക്ഷണം ശക്തം; വഞ്ചിയൂരിൽ നിരോധിത ഫ്ലക്സ്, തുണി പ്രിന്റിങ് മെറ്റീരിയലുകൾ പിടിച്ചെടുത്തു; 19.1 ടൺ സ്റ്റോക്ക് പിടികൂടി

തിരഞ്ഞെടുപ്പ് നിരീക്ഷണം ശക്തം; വഞ്ചിയൂരിൽ നിരോധിത ഫ്ലക്സ്, തുണി പ്രിന്റിങ് മെറ്റീരിയലുകൾ പിടിച്ചെടുത്തു; 19.1 ടൺ സ്റ്റോക്ക് പിടികൂടി

തിരുവനന്തപുരം വഞ്ചിയൂരിൽ നിരോധിത ഫ്ലക്സ്, തുണി പ്രിന്റിങ് മെറ്റീരിയലുകൾ പിടിച്ചെടുത്തു; 19.1 ടൺ സ്റ്റോക്ക് പിടികൂടി

കൊച്ചിയിലെ മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

കൊച്ചിയിലെ മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഓഫീസർ പിടിയിലായതിന് പിന്നാലെയാണ് നടപടി

Loading...