ജി എസ് ടി റെജിസ്ട്രേഷൻ ഇല്ലാത്തവർക്ക് ബിസിനസ് ലഭിക്കാത്ത അവസ്ഥ ഉണ്ടാകും : രജിസ്‌ട്രേഷൻ ഉള്ളവർക്ക് തലവേദന വർധിക്കുകയും ചെയ്യും

ജി എസ് ടി റെജിസ്ട്രേഷൻ ഇല്ലാത്തവർക്ക് ബിസിനസ് ലഭിക്കാത്ത അവസ്ഥ ഉണ്ടാകും : രജിസ്‌ട്രേഷൻ ഉള്ളവർക്ക് തലവേദന വർധിക്കുകയും ചെയ്യും

രെജിസ്ട്രേഷൻ ഇല്ലാത്തവർക്ക് ബിസിനസ് ലഭിക്കാത്ത അവസ്ഥ ഉണ്ടാകും : രജിസ്‌ട്രേഷൻ ഉള്ളവർക്ക് തലവേദന വർധിക്കുകയും ചെയ്യും

ജി എസ് ടി റെജിസ്ട്രേഷൻ പരിധി 20 ലക്ഷത്തിൽ നിന്ന് 40 ലക്ഷ്യത്തിലേക്ക് ഉയർത്തുമ്പോഴും രജിസ്‌ട്രേഷൻ ഉള്ളവർക്ക് തലവേദന വർധിക്കുന്ന സാഹചര്യം

ജി എസ് ടി രജിസ്‌ട്രേഷൻ ഉള്ള ഒരു വ്യാപാരി ജി എസ് ടി റജിസ്‌ട്രേഷൻ ഇല്ലാത്ത ഒരു വ്യക്തിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ 5000 രൂപയ്ക്ക് മുകളിൽ വിലവരുന്ന സാധനം വാങ്ങിയാൽ ആ വ്യാപാരി തന്ടെ ജി എസ് ടി റിട്ടേൺ സമർപ്പിക്കുമോൾ വാങ്ങിക്കുകയോ സേവനം ലഭിക്കുകയോ ചെയ്യുന്ന തുകയുടെ നികുതി അനുമാനം നടത്തി അടക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്ര സർക്കാർ വിജ്‌ഞനാപനം പുറത്തിറങ്ങി. ഇത് പ്രകാരം ഈമാസം അടക്കുന്ന നികുതി അടുത്ത മാസം ഇൻപുട്ട് ആയി കണക്കാക്കി റിട്ടേൺ സമർപ്പിക്കേണ്ടി വരും

നിലവിൽ ഈവിഷയം സംബന്ധിച്ചു വിവിധ വ്യാപാരി വ്യവസായി മേഖലകളിൽ നിന്നും ടാക്സ് പ്രാക്ടീഷണർ മാറിൽ നിന്നും ആവശ്യം ഉയർന്നതിനെ തുടർന്ന് കേന്ദ്ര സർക്കാർ ഇത് 2019 സെപ്റ്റംബർ വരെ മരവിപ്പിച്ചിരുന്നതാണ്. ഇപ്പോൾ ജി എസ് ടി രജിസ്‌ട്രേഷൻ പരിധി 20 ലക്ഷത്തിൽ നിന്ന് 40 ലക്ഷം ആയി ഉയർത്തിയ സാഹചര്യത്തിൽ , ജി എസ് ടി രജിസ്‌ട്രേഷൻ ഉള്ള വ്യാപാരികൾ Notf .No.1/ 2019 ആയി ജനുവരി 29 തീയതി വച്ച് ഇറങ്ങിയിട്ടുള്ള നോട്ടിഫിക്കേഷൻ പ്രകാരം ഫെബ്രുവരി മാസംമുതൽ നികുതി അടക്കേണ്ടതും കൂടാതെ രെജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരികൾക്ക് വ്യാപാര സാധ്യത കുറയാനുള്ള സാഹചര്യവും സൃഷ്ടിക്കുന്നു.

ജി എസ് ടി റിട്ടേൺ സമർപ്പണം കൂടുതൽ ആയാസകരം ആക്കുന്ന ഈ നടപടി കേന്ദ്ര സർക്കാർ പുനഃ പരിശോധിക്കണം എന്ന് ആൾ കേരള ജി എസ് ടി പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...