2000 രൂപ നോട്ടിന്റെ പിന്‍വലിക്കല്‍ കള്ളപ്പണ ഇടപാടുകാര്‍ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്; പിടിച്ചെടുത്ത പണത്തിന്റെ 43.22 ശതമാനവും 2,000 രൂപ നോട്ടുകൾ

2000 രൂപ നോട്ടിന്റെ പിന്‍വലിക്കല്‍ കള്ളപ്പണ ഇടപാടുകാര്‍ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്; പിടിച്ചെടുത്ത പണത്തിന്റെ 43.22 ശതമാനവും 2,000 രൂപ നോട്ടുകൾ

2000 രൂപ നോട്ടിന്റെ പിന്‍വലിക്കല്‍ കള്ളപ്പണ ഇടപാടുകാര്‍ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. നികുതിയടക്കാത്ത തുക അധികവും സൂക്ഷിച്ചിരിക്കുന്നത് 2000 രൂപ നോട്ടിലാണെന്ന് ഈയിടെ നടന്ന ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റെയ്ഡുകള്‍ വ്യക്തമാക്കുന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞത് പിടിച്ചെടുത്ത പണത്തിന്റെ 43.22 ശതമാനവും 2,000 രൂപ നോട്ടുകളാണ് എന്നാണ്.

2020 സാമ്പത്തിക വര്‍ഷത്തിലെ കണക്കാണിത്. 2018 ല്‍ 2000 രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തതിന്റെ 67.91 ശതമാനമായിരുന്നു.ബാങ്കുകളില്‍ ഉയര്‍ന്ന മൂല്യമുള്ള നിക്ഷേപം നടത്തുന്ന പക്ഷം കള്ളപ്പണക്കാര്‍ നികുതി വകുപ്പിന് മുന്‍പില്‍ തുറന്നുകാട്ടപ്പെടാം.

അതുകൊണ്ടുതന്നെ കള്ളപ്പണത്തിനെതിരായ നടപടി എന്നനിലയില്‍ കൂടിയാണ്‌ 2000 രൂപ നോട്ട് പിന്‍വലിക്കപ്പെട്ടിട്ടുള്ളത്. ചെറിയ ബണ്ടുകളില്‍, സൂക്ഷിക്കാന്‍ എളുപ്പമാണെന്നത് 2000 രൂപ കള്ളപ്പണക്കാരുടെ മികച്ച തെരഞ്ഞെടുപ്പാക്കി മാറ്റുന്നു. സ്റ്റോക്കിംഗിന് കുറഞ്ഞ സ്ഥലം മതി.

കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ്.എന്നാല്‍ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാം എന്ന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അക്കൗണ്ടുകള്‍ ഇതിനായി ഉപയോഗിക്കാം.

അങ്ങിനെ സംഭവിച്ചാലും സര്‍ക്കാറിനും ആര്‍ബിഐയ്ക്കും നേട്ടമാണ്. കണക്കില്‍ പെടാത്ത പണം ചെറിയ അളവില്‍ സിസ്റ്റത്തിലേയ്ക്ക് മടങ്ങി എന്ന് അവര്‍ക്ക് ആശ്വസിക്കാം.കള്ളപ്പണ ഭീഷണി തടയാന്‍ ആദായ നികുതിനെ ഇക്കാര്യം സാഹായിക്കുകയും ചെയ്യും.

മാത്രമല്ല, 2000 രൂപ സംവിധാനത്തില്‍ നിന്ന് പുറത്തുപോകുന്നത്, കണക്കില്‍പെടാത്ത പണം സൂക്ഷിക്കുന്നത് ദുഷ്‌ക്കരമാക്കും. കള്ളപ്പണത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന് കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ അച്ചടിക്കുന്നതിലും ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയുടെ ലഭ്യത പരിമിതപ്പെടുത്തുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...