ജെന്‍ എഐ കോണ്‍ക്ലേവ്;സംസ്ഥാനത്തിന്‍റെ വ്യവസായ നയത്തില്‍ എഐ മുന്‍ഗണനാ വിഷയമാകും: സമഗ്ര എഐ നയം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ജെന്‍ എഐ കോണ്‍ക്ലേവ്;സംസ്ഥാനത്തിന്‍റെ വ്യവസായ നയത്തില്‍ എഐ മുന്‍ഗണനാ വിഷയമാകും: സമഗ്ര എഐ നയം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തിന്‍റെ വ്യവസായനയത്തില്‍ നിര്‍മ്മിത ബുദ്ധി മുന്‍ഗണനാവിഷയമാക്കി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര എ ഐ നയം പ്രഖ്യാപിച്ചു. കൊച്ചിയില്‍ കെഎസ്ഐഡിസി സംഘടിപ്പിച്ച ജെനറേറ്റീവ് എ ഐ കോണ്‍ക്ലേവിന്‍റെ സമാപനസമ്മേളനത്തില്‍ വ്യവസായ-നിയമ-കയര്‍ മന്ത്രി പി രാജീവ് നയപ്രഖ്യാപനം നടത്തി.


ജെന്‍ എഐ കോണ്‍ക്ലേവ് കേരളപ്രഖ്യാപനത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ പറയുന്നു.


1. എഐ നയം

 സംസ്ഥാനത്തിന്‍റെ വ്യവസായ നയത്തില്‍ എഐ മുന്‍ഗണനാ വിഷയമാകും. ഇതിന്‍റെ ഭാഗമായി പ്രത്യേക ഈ സാമ്പത്തിക വര്‍ഷം തന്നെ എ ഐ നയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാകും എ ഐ നയപ്രഖ്യാപനം

 എഐ ആവാസവ്യവസ്ഥ മുന്നില്‍ കണ്ടു കൊണ്ട് അടിസ്ഥാന സൗകര്യം വികസിപ്പിക്കും

2. എഐ ക്ലസ്റ്റര്‍

 പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ എ ഐ ക്ലസ്റ്റര്‍ വ്യവസായപാര്‍ക്ക് സ്ഥാപിക്കും.

 ഗ്രാഫിക്സ് പ്രൊസസിംഗ് സെന്‍ററുകള്‍, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.

 പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനമുള്ള ഇന്‍കുബേഷന്‍ സംവിധാനവും നിക്ഷേപകരുടെ സഹായത്തോടെ സ്ഥാപിക്കും

3 എഐ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ നയം

 എ ഐ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായി പങ്കാളിത്ത മൂലധനത്തിന് സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും.

  10 കോടി രൂപ കുറഞ്ഞ മൂലധനമുള്ള എ ഐ സംരംഭങ്ങള്‍ക്ക് കെഎസ്ഐഡിസി പങ്കാളിത്ത മൂലധന നിക്ഷേപമെന്ന നിലയില്‍ അഞ്ച് കോടി രൂപ നല്‍കും

 ഇതിനു പുറമെ വ്യവസായ നയത്തിന്‍റെ ഭാഗമായി ഒരു കോടി രൂപ സ്കെയിലപ് ഗ്രാന്‍റും ലഭ്യമാക്കും.

 നിലവിലുള്ള എംഎസ്എംഇ കള്‍ എ ഐ സാങ്കേതികവിദ്യ ഏര്‍പ്പെടുത്തുകയാണെങ്കിലും മേല്‍പ്പറഞ്ഞ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.

4. എഐ അധിഷ്ഠിതമായ ടെക്നോളജി സംഘങ്ങള്‍ രൂപീകരിക്കും

 എ ഐ സംരംഭങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയെ കൂട്ടിയിണക്കി ടെക്നോളജി സംഘങ്ങള്‍ക്ക് രൂപം നല്‍കും.

 മറൈന്‍ ജീനോം സീക്വന്‍സിംഗ്, ടൂറിസം, ആരോഗ്യം, ഐടി-ഐടി അനുബന്ധ മേഖലകള്‍ എ ഐ അധിഷ്ഠിതമാക്കും. ഇതും ടെക്നോളജി സംഘങ്ങളുടെ പരിധിയില്‍ വരുന്നതാണ്.

5. പൊതുഭരണത്തില്‍ എഐ

 സംസ്ഥാന സര്‍ക്കാരിന്‍റെയും വിവിധ ഏജന്‍സികളുടെയും പദ്ധതികളിലും നിര്‍വഹണത്തിലും എ ഐ ഉപയോഗം വ്യാപകമാക്കും.

 ഇതിന്‍റെ ഭാഗമായി മിഷന്‍ 1000 ലുള്ള കമ്പനികളെ എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും. ഇതിനു പുറമെ മിഷന്‍ 1000 ന്‍റെ ഡാറ്റാബേസ് എ ഐ ഉപയോഗിച്ച് വിശകലനം ചെയ്യും

 അപേക്ഷാ ഫോമുകള്‍, നിക്ഷേപ സംശയനിവാരണം, വിവിധ ഏജന്‍സികളുടെ അനുമതികള്‍ എന്നിവയുടെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ എ ഐ ടൂളുകള്‍ സംയോജിപ്പിക്കും.

6. എഐ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തും

 വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് എ ഐയില്‍ നൈപുണ്യ പരിശീലനം നല്‍കും. അസാപ്, ഡിജിറ്റല്‍ സര്‍വകലാശാല, കെടിയു, കുസാറ്റ് എന്നിവയുടെ സഹകരണത്തോടെയാണിത്.

 ഐ കമ്പനികളിലേക്ക് മാത്രമായി നിക്ഷേപം ക്ഷണിച്ചു കൊണ്ട് ജനുവരിയില്‍ നടക്കുന്ന നിര്‍ദ്ദിഷ്ട ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റില്‍ പ്രത്യേക സെഷന്‍ നടത്തും.

 ഐ മേഖലയിലേക്ക് നിക്ഷേപം ക്ഷണിച്ചു കൊണ്ട് പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തും

7. ഐബിഎമ്മുമായുള്ള സഹകരണം വ്യാപിപ്പിക്കും

 സ്റ്റാര്‍ട്ടപ്പുകള്‍, അധ്യാപകസമൂഹം എന്നിവര്‍ക്കിടയില്‍ എ ഐ പരിശീലന പരിപാടികള്‍ ഐബിഎമ്മുമായി ചേര്‍ന്ന് നടത്തും. ഐബിഎമ്മിന്‍റെ എ ഐ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ സംസ്ഥാനത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കാനും ശ്രമം നടത്തും.

Also Read

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...