അനധികൃത ഇടപാടുമായി ബന്ധപ്പെട്ട് ബൈജൂസ് ഓഫീസുകളില്‍ ഇഡി പരിശോധന; 2020-21 സാമ്പത്തികവര്‍ഷം മുതല്‍ കമ്പനി സാമ്പത്തിക പ്രസ്താവനകള്‍ പുറത്തിറക്കിയിട്ടില്ല.

അനധികൃത ഇടപാടുമായി ബന്ധപ്പെട്ട് ബൈജൂസ്  ഓഫീസുകളില്‍ ഇഡി പരിശോധന; 2020-21 സാമ്പത്തികവര്‍ഷം മുതല്‍ കമ്പനി സാമ്പത്തിക പ്രസ്താവനകള്‍ പുറത്തിറക്കിയിട്ടില്ല.

ബെംഗളൂരു: അനധികൃത ഇടപാടുമായി ബന്ധപ്പെട്ട് ബൈജൂസ് പാരന്റിംഗ് കമ്പനി. തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരം നടത്തിയ പരിശോധനയില്‍ രേഖകളും ഡിജിറ്റല്‍ ഡാറ്റയും പിടിച്ചെടുത്തു. എന്നാല്‍ ഇത് പതിവ് സന്ദര്‍ശനം മാത്രമായിരുന്നെന്നും ഫെമയുമായി ബന്ധപ്പെട്ട അന്വേഷണം പതിവുള്ളതാണെന്നും ബൈജൂസ് വക്താവ് പ്രതികരിച്ചു.

ബൈജൂസിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. ആവശ്യപ്പെട്ട വിവരങ്ങളെല്ലാം ഇഡിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചു, വക്താവ് പറയുന്നു. “നിയമപാലനവും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്.്അവശ്യമായ എല്ലാ വിവരങ്ങളും ഉണ്ടെന്ന് ഉറപ്പാക്കാന്‍ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.”

അതേസമയം സ്വകാര്യ പരാതികളെ തുടര്‍ന്നാണ് അന്വേഷണമെന്ന് ഇഡി അറിയിച്ചു. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഏകദേശം 28,000 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് കമ്പനി നേടിയത്.കൂടാതെ വിദേശ നിക്ഷേപമെന്ന നിലയില്‍ 9754 കോടി രൂപ ബൈജൂസ് വിദേശത്തേയ്ക്കയക്കുകയും ചെയ്തു.

വിദേശത്തേയ്ക്ക് പണമയച്ചതിന്റെയും പരസ്യ, വിപണന ചെലവുകളുടേയും പേരില്‍ 944 കോടി രൂപ അടയ്ക്കാന്‍ കമ്പനി ബാധ്യസ്ഥമാണ്.2020-21 സാമ്പത്തികവര്‍ഷം മുതല്‍ കമ്പനി സാമ്പത്തിക പ്രസ്താവനകള്‍ പുറത്തിറക്കിയിട്ടില്ല. 18 മാസത്തെ കാലതാമസത്തിന് ശേഷം 2022 സെപ്തംബറിലാണ് ബൈജൂസ് 2021 ലെ സാമ്പത്തികഫലങ്ങള്‍ സമര്‍പ്പിച്ചത്.

ആ കാലയളവില്‍ 4500 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു.കമ്പനി ചെയര്‍മാന്‍ ബൈജു രവീന്ദ്രന് സമന്‍സ് നല്‍കിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...