50,000 രൂപയില്‍ കൂടുതല്‍ പിൻവലിക്കരുത്; കളര്‍ മര്‍ച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിന് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

50,000 രൂപയില്‍ കൂടുതല്‍ പിൻവലിക്കരുത്; കളര്‍ മര്‍ച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിന് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

50,000 രൂപയില്‍ കൂടുതല്‍ പിൻവലിക്കരുത്; അഹമ്മദാബാദിലെ ഈ സഹകരണ ബാങ്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആര്‍ബിഐ

അഹമ്മദാബാദ് ആസ്ഥാനമായുള്ള കളര്‍ മര്‍ച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിന് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

സഹകരണ ബാങ്കിന്റെ സാമ്ബത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് പണം പിൻവലിക്കുന്നതിനടക്കം സെൻട്രല്‍ ബാങ്ക് നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ട്. 

ഒരു ഉപഭോക്താവിന് 50,000 രൂപയില്‍ കൂടുതല്‍ പിൻവലിക്കാൻ കഴിയില്ലെന്ന് തുടങ്ങിയ നിയന്ത്രണങ്ങള്‍ 2023 സെപ്റ്റംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്നതായി സെൻട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. ആറ് മാസത്തേക്ക് ഈ നിയന്ത്രണങ്ങള്‍ തുടരും

.ആര്‍ബിഐയുടെ നിര്‍ദേശം അനുസരിച്ച്‌, ഈ സഹകരണ ബാങ്കിന് ആര്‍ബിഐയുടെ അനുവാദമില്ലാതെ ഗ്രാന്റ് നല്‍കാനോ വായ്പ പുതുക്കാനോ നിക്ഷേപം നടത്താനോ ബാധ്യത വരുത്താനോ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ കഴിയില്ല. അതേസമയം സേവിങ്സ് അക്കൗണ്ടുകളില്‍ നിന്നോ കറന്റ് അക്കൗണ്ടുകളില്‍ നിന്നോ മാറ്റ് ഏതെങ്കിലും അക്കൗണ്ടുകളില്‍ നിന്നോ നിക്ഷേപകന് 50000 രൂപയില്‍ കൂടുതല്‍ പിൻവലിക്കാൻ സാധിക്കില്ല. 

യോഗ്യരായ നിക്ഷേപകര്‍ക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനില്‍ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെ ഇൻഷുറൻസ് ക്ലെയിം തുകകള്‍ സ്വീകരിക്കാൻ അര്‍ഹതയുണ്ടെന്നും ആര്‍ബിഐ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് നിക്ഷേപകര്‍ക്ക് അവരുടെ ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം, 

ഈ നിയന്ത്രണങ്ങളുടെ അര്‍ഥം തെറ്റായി വ്യാഖ്യാനിക്കരുതെന്നും ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതല്ലെന്നും ആര്‍ബിഐ പറഞ്ഞു. ബാങ്കിന്റെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങളോടെ ബാങ്കിംഗ് ബിസിനസ്സ് ഏറ്റെടുക്കുന്നത് തുടരും സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കാമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...