എറണാകുളത്തപ്പൻ ഗ്രൗണ്ട്: വരുമാന വിവരം സമർപ്പിക്കണമെന്ന് ഹൈക്കോടതി ; വ്യാപാര മേളകളും മറ്റും നടത്തുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് നിർദേശം

എറണാകുളത്തപ്പൻ ഗ്രൗണ്ട്: വരുമാന വിവരം സമർപ്പിക്കണമെന്ന് ഹൈക്കോടതി ; വ്യാപാര മേളകളും മറ്റും നടത്തുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് നിർദേശം

എറണാകുളത്തപ്പൻഗ്രൗണ്ടിൽനിന്നു കഴിഞ്ഞ 5 വർഷം ലഭിച്ച വരുമാനവും ശിവക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ച തുകയും സംബന്ധിച്ച വിവരങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡും ക്ഷേത്ര ക്ഷേമ സമിതിയും സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ വ്യാപാര മേളകളും മറ്റും നടത്തുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ പരിഗണി ക്കുന്ന ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾ പ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.

കൊച്ചിൻ ദേവസ്വം ബോർഡിലെ അസി. കമ്മിഷണർ (വാല്യു ബിൾസ്) ക്ഷേത്രത്തിൽ പരിശോധന നടത്തി തിരുവാഭരണത്തി ന്റെ നിലവിലെ സ്ഥിതിയും മറ്റു വിലയേറിയ വസ്തുക്കളുടെ വിവരങ്ങളും മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണം.

ക്ഷേത്രത്തിൽ നടത്തിയ അറ്റ കുറ്റപ്പണികൾ സംബന്ധിച്ച് കൊ ച്ചിൻ ദേവസ്വം ബോർഡിന്റെ തൃപ്പൂണിത്തുറ ഗ്രൂപ്പിലെ മരാമത്ത് വിങ് അസി. കമ്മിഷണർ മറ്റൊരു റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്

ജൂൺ 22നു ഹർജി വീണ്ടും പരിഗണിക്കും. എറണാകുളത്തപ്പൻ ഗ്രൗണ്ടുമായി ബന്ധപ്പെട്ട തർക്കമാണ് ഹൈക്കോടതി പരിഗണിക്കുന്നത്. "എറണാകുളത്ത പ്പന് ഒരടി മണ്ണ്' എന്ന പദ്ധതിപ്രകാരം ഭക്തരുടെ പണം വിനിയോഗിച്ചാണ് ഭൂമി വാങ്ങിയത്.

എറണാകുളത്തപ്പൻ ശിവക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതിക്കു രൂപം നൽകുന്നതിനെ തിരെ ക്ഷേത്ര സംരക്ഷണ സമിതി നൽകിയ ഹർജിയിൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതിനു മറുപടി നൽകാൻ ഹർജി ക്കാർ സമയം തേടിയതിനെത്തുടർന്ന് ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. പുതിയ സമിതി രൂപീകരിക്കാനുള്ള നടപടികൾ തടഞ്ഞ ഉത്തരവ് 2 മാസത്തേക്കു ഹൈക്കോടതി നീട്ടി.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...