എറണാകുളം ജിഎസ്‌ടി ഓഡിറ്റ് വിഭാഗത്തിൽ കമ്മീഷണറുടെ മിന്നൽ പരിശോധന; ഗുരുതര ആരോപണങ്ങൾക്കിടെ പ്രധാന ഫയലുകൾ പരിശോധിച്ചു

എറണാകുളം ജിഎസ്‌ടി ഓഡിറ്റ് വിഭാഗത്തിൽ കമ്മീഷണറുടെ മിന്നൽ പരിശോധന; ഗുരുതര ആരോപണങ്ങൾക്കിടെ പ്രധാന ഫയലുകൾ പരിശോധിച്ചു

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്‌ടി വരുമാന കേന്ദ്രമായ എറണാകുളത്തെ ജിഎസ്‌ടി ഓഡിറ്റ് വിഭാഗത്തിൽ ഗുരുതര വീഴ്ചകൾ സംബന്ധിച്ച വിജിലൻസ് കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെ ജിഎസ്‌ടി കമ്മീഷണർ ഇന്ന് എറണാകുളം ഓഡിറ്റ് വിഭാഗം ഓഫീസിൽ നേരിട്ടെത്തി പരിശോധന നടത്തിയതായി വിവരം.

ഓഡിറ്റ് നടപടികളിലെ കാലതാമസം, നികുതിവെട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട ഫയലുകൾ വർഷങ്ങളായി തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്, സമയപരിധി കഴിഞ്ഞതിനാൽ നിയമനടപടികൾ സ്വീകരിക്കാൻ കഴിയാത്ത കേസുകളുടെ വർധനവ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചില പ്രധാന ഫയലുകൾ കമ്മീഷണർ പ്രത്യേകം പരിശോധിച്ചതായാണ് ലഭിക്കുന്ന വിവരം. ഓഡിറ്റ് വിഭാഗത്തിന്റെ നിലവിലെ പ്രവർത്തന രീതികളെക്കുറിച്ചും വിവിധ കേസുകളുടെ പുരോഗതിയെക്കുറിച്ചും ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടിയതായും അറിയുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജിഎസ്‌ടി വരുമാനം ലഭിക്കുന്ന എറണാകുളം ജില്ലയിൽ തന്നെ ഓഡിറ്റ് വിഭാഗത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കമ്മീഷണറുടെ സന്ദർശനം നടന്നത്. വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ കണ്ടെത്തലുകൾ സർക്കാരും ധനവകുപ്പും ഗൗരവമായി കാണുന്നുവെന്നതിന്റെ സൂചനയായാണ് ഈ സന്ദർശനത്തെ വിലയിരുത്തുന്നത്.

2024-ൽ ഓഡിറ്റിനായി തെരഞ്ഞെടുത്ത ആയിരക്കണക്കിന് ഫയലുകളിൽ വലിയൊരു വിഭാഗം ഇപ്പോഴും തീർപ്പാക്കാതെ തുടരുന്നതായും കണ്ടെത്തിയ നികുതിവെട്ടിപ്പ് കേസുകളിൽ ഗണ്യമായൊരു ശതമാനം നിയമപരമായ സമയപരിധി കഴിഞ്ഞതിനാൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയിലായതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടം സംഭവിച്ചിട്ടുണ്ടാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

2024-ൽ ഓഡിറ്റിനായി തെരഞ്ഞെടുത്ത 3,587 ഫയലുകളിൽ 2026 മേയ് വരെ 1,558 ഫയലുകളുടെ ഓഡിറ്റ് മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. ബാക്കി ഫയലുകൾ ഇപ്പോഴും തീർപ്പാക്കാതെ തുടരുകയാണ്. ഇതിൽ കണ്ടെത്തിയ നികുതിവെട്ടിപ്പ് കേസുകളിൽ ഏകദേശം 40 ശതമാനത്തോളം സമയപരിധി കഴിഞ്ഞതിനാൽ നിയമനടപടികൾ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയിലായതും റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലാണ്.

അതേസമയം, എറണാകുളം ഓഡിറ്റ് വിഭാഗത്തിനെതിരെ വിവിധ തരത്തിലുള്ള പരാതികളും ആരോപണങ്ങളും ഉയർന്നുവരുന്നതായും സൂചനകളുണ്ട്. ചില കേസുകളിൽ അസാധാരണമായ കാലതാമസം ഉണ്ടായതും ഓഡിറ്റ് നടപടികളുടെ കാര്യക്ഷമത സംബന്ധിച്ച ചോദ്യങ്ങളും ഇതിനോടകം തന്നെ വകുപ്പിനുള്ളിലും പുറത്തും ചർച്ചയായിട്ടുണ്ട്. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും കമ്മീഷണർ പരിശോധിച്ചതായാണ് ലഭിക്കുന്ന വിവരം.

ഇതിനിടെ, സംസ്ഥാന ജിഎസ്‌ടി ഓഡിറ്റ് വിഭാഗത്തിന്റെ പ്രവർത്തനം ആദ്യമായി സമഗ്രമായി വിലയിരുത്താൻ അക്കൗണ്ടന്റ് ജനറൽ (എ.ജി.) ഓഫീസും നടപടികൾ ആരംഭിച്ചിരിക്കുകയാണ്. എറണാകുളത്ത് കണ്ടെത്തിയ വീഴ്ചകളുടെ പശ്ചാത്തലത്തിൽ മറ്റ് സോണുകളിലെയും ഓഡിറ്റ് പ്രവർത്തനങ്ങൾ വിശദമായി പരിശോധിക്കാനാണ് നീക്കം.

സംസ്ഥാനത്തിന്റെ പ്രധാന നികുതി വരുമാന കേന്ദ്രമായ എറണാകുളത്ത് നടന്ന കമ്മീഷണറുടെ പരിശോധനയും തുടർന്ന് സ്വീകരിക്കപ്പെടുന്ന നടപടികളും ജിഎസ്‌ടി ഓഡിറ്റ് സംവിധാനത്തിന്റെ ഭാവി പ്രവർത്തനങ്ങളെ നിർണയിക്കുന്നതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/JGrMs1p0BXr8vsBoLippuq?s=cl&p=a&mlu=0

ടാക്സ് കേരള വായിക്കൂ.......വരിക്കാരാകൂ...


Also Read

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ഓപ്പറേഷൻ തൂഫാൻ ശക്തിപ്പെടുത്താൻ ഫ്ലാറ്റ് വാടകക്കാരുടെ പോലീസ് രജിസ്ട്രേഷൻ സംവിധാനം വേണമെന്ന്  ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനുകൾ

ഓപ്പറേഷൻ തൂഫാൻ ശക്തിപ്പെടുത്താൻ ഫ്ലാറ്റ് വാടകക്കാരുടെ പോലീസ് രജിസ്ട്രേഷൻ സംവിധാനം വേണമെന്ന് ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനുകൾ

നിരവധി ലോ-ബഡ്ജറ്റ് ഫ്ലാറ്റുകൾ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ള നിക്ഷേപകർ വാങ്ങി വാടകയ്ക്ക് നൽകിയിട്ടുള്ളതാണ്

എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭൂമി വിവാദം; സർഗ്ഗവേദി ഭൂമി, ദാനാധാരം, കെട്ടിട നശീകരണം എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി

എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭൂമി വിവാദം; സർഗ്ഗവേദി ഭൂമി, ദാനാധാരം, കെട്ടിട നശീകരണം എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി

ജില്ലാ കളക്ടർക്കും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്കും ഉൾപ്പെടെ വിവിധ അധികാരികൾക്ക് വിശദമായ പരാതി സമർപ്പിച്ചു.

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...