ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ നടപടികള്‍ തുടങ്ങി. അനധികൃതമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് തടയുന്ന ബഡ്സ് ആക്ട് പ്രകാരമാണ് നടപടി.

ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ നടപടികള്‍ തുടങ്ങി. അനധികൃതമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് തടയുന്ന ബഡ്സ് ആക്ട് പ്രകാരമാണ് നടപടി.

ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ നടപടികള്‍ തുടങ്ങി. ജനങ്ങളില്‍ നിന്ന് അനധികൃതമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് തടയുന്ന ബഡ്സ് ആക്ട് പ്രകാരമാണ് നടപടി. കോടികളുടെ നികുതിവെട്ടിപ്പ് കമ്പനി നടത്തിയതായി ജി.എസ്.ടി ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു

നിക്ഷേപിക്കുന്ന തുകയ്ക്കു വന്‍തോതില്‍ പലിശയാണ് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ വാഗ്ദാനം. ഇതു വിശ്വസിച്ച് കോടികളാണ് സംസ്ഥാനത്തുടനീളം ആളുകളില്‍ നിന്ന് നിക്ഷേപമായി കമ്പനി സ്വരൂപിച്ചത്. അനധികൃതമായി നിക്ഷേപങ്ങള്‍ സ്വരൂപിക്കുന്നത് തടയുന്ന ബഡ്സ് ആക്ട് പ്രകാരമാണ് നടപടി. റിസര്‍വ് ബാങ്കിന്റെ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു മാത്രമേ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ. ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയ്ക്കു നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ നിയമപ്രകാരം കഴിയില്ല. ഇതു ചൂണ്ടിക്കാട്ടിയാണ്, പൊലീസിലും കോടതിയിലും ചിലര്‍ പരാതി നല്‍കിയത്. ചേര്‍പ്പ് പൊലീസ് കമ്പനിയ്ക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ്, കമ്പനി ഉടമകളുടെ സ്വത്തുകള്‍ കണ്ടുക്കെട്ടാന്‍ ജില്ലാ കലക്ടര്‍ വി.ആര്‍.കൃഷ്ണതേജ നടപടി തുടങ്ങിയത്. ഹൈറിച്ച് ഉടമ കെ.ഡി.പ്രതാപന്‍ , ഭാര്യ കെ.എസ്.ശ്രീന എന്നിവരുെട സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും തല്‍ക്കാലത്തേയ്ക്കു കണ്ടുക്കെട്ടും. ഈ കമ്പനി ഒട്ടേറെ പേരുടെ പണം തട്ടിയെടുത്തതായി അനില്‍ അക്കര ആരോപിച്ചു.  

ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ഹൈറിച്ചിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ നടപടി എടുക്കണമെന്ന് എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നിർദ്ദേശം നൽകി. തൃശൂര്‍ ആറാട്ടുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ കമ്പനി 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായാണ് ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തൽ. അന്‍പതു കോടി രൂപയോളം ജി.എസ്.ടി പിഴയിനത്തില്‍ കമ്പനി അടച്ചു. 

Also Read

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

Loading...