ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ നടപടികള്‍ തുടങ്ങി. അനധികൃതമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് തടയുന്ന ബഡ്സ് ആക്ട് പ്രകാരമാണ് നടപടി.

ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ നടപടികള്‍ തുടങ്ങി. അനധികൃതമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് തടയുന്ന ബഡ്സ് ആക്ട് പ്രകാരമാണ് നടപടി.

ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ നടപടികള്‍ തുടങ്ങി. ജനങ്ങളില്‍ നിന്ന് അനധികൃതമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് തടയുന്ന ബഡ്സ് ആക്ട് പ്രകാരമാണ് നടപടി. കോടികളുടെ നികുതിവെട്ടിപ്പ് കമ്പനി നടത്തിയതായി ജി.എസ്.ടി ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു

നിക്ഷേപിക്കുന്ന തുകയ്ക്കു വന്‍തോതില്‍ പലിശയാണ് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ വാഗ്ദാനം. ഇതു വിശ്വസിച്ച് കോടികളാണ് സംസ്ഥാനത്തുടനീളം ആളുകളില്‍ നിന്ന് നിക്ഷേപമായി കമ്പനി സ്വരൂപിച്ചത്. അനധികൃതമായി നിക്ഷേപങ്ങള്‍ സ്വരൂപിക്കുന്നത് തടയുന്ന ബഡ്സ് ആക്ട് പ്രകാരമാണ് നടപടി. റിസര്‍വ് ബാങ്കിന്റെ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു മാത്രമേ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ. ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയ്ക്കു നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ നിയമപ്രകാരം കഴിയില്ല. ഇതു ചൂണ്ടിക്കാട്ടിയാണ്, പൊലീസിലും കോടതിയിലും ചിലര്‍ പരാതി നല്‍കിയത്. ചേര്‍പ്പ് പൊലീസ് കമ്പനിയ്ക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ്, കമ്പനി ഉടമകളുടെ സ്വത്തുകള്‍ കണ്ടുക്കെട്ടാന്‍ ജില്ലാ കലക്ടര്‍ വി.ആര്‍.കൃഷ്ണതേജ നടപടി തുടങ്ങിയത്. ഹൈറിച്ച് ഉടമ കെ.ഡി.പ്രതാപന്‍ , ഭാര്യ കെ.എസ്.ശ്രീന എന്നിവരുെട സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും തല്‍ക്കാലത്തേയ്ക്കു കണ്ടുക്കെട്ടും. ഈ കമ്പനി ഒട്ടേറെ പേരുടെ പണം തട്ടിയെടുത്തതായി അനില്‍ അക്കര ആരോപിച്ചു.  

ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ഹൈറിച്ചിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ നടപടി എടുക്കണമെന്ന് എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നിർദ്ദേശം നൽകി. തൃശൂര്‍ ആറാട്ടുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ കമ്പനി 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായാണ് ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തൽ. അന്‍പതു കോടി രൂപയോളം ജി.എസ്.ടി പിഴയിനത്തില്‍ കമ്പനി അടച്ചു. 

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...