2023-24 സാമ്ബത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഫണ്ടിന്റെ (plan fund) 46 ശതമാനത്തോളവും വിനിയോഗിക്കാനാകാതെ കേരളം

2023-24 സാമ്ബത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഫണ്ടിന്റെ (plan fund) 46 ശതമാനത്തോളവും വിനിയോഗിക്കാനാകാതെ കേരളം

2023-24 സാമ്ബത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഫണ്ടിന്റെ (plan fund) 46 ശതമാനത്തോളവും വിനിയോഗിക്കാനാകാതെ കേരളം . മൊത്തം ( Aggregate Plan Outlay) 38,629.19 കോടി രൂപയാണ് പ്ലാന്‍ഫണ്ട് പ്രഖ്യാ പിച്ചത് . സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസവും അഞ്ച് ദിവസവും ശേഷിക്കെ ഇതുവരെ ചെലവഴിക്കാനായത് 53.69 ശതമാനം മാത്രം.

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പ്ലാന്‍സ്‌പേസ് വെബ് പോര്‍ട്ടല്‍ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം ഉള്‍പ്പെടെയുള്ള 8,259.19 കോടിയില്‍ 50.24 ശതമാനം മാത്രമാണ് ഇതു വരെ ചെലവഴിച്ചത്.

ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേപ്ലാന്‍ ഫണ്ട് വിനിയോഗത്തിന്റെ ലക്ഷ്യം കാണാന്‍ സർക്കാരിന് സാധിക്കുമോ എന്നത് സംശയമാണ്.

സര്‍ക്കാര്‍ പദ്ധതി ഫണ്ട് വകമാറ്റി ശമ്ബളം, പെന്‍ഷന്‍, പലിശ എന്നിവ ഉള്‍പ്പെടെയുള്ള റവന്യു ചെലവുകള്‍ക്കായി മാറ്റുന്നതാണ് ഇതിന്റെ ഒരു പ്രധാന കാരണമെന്ന് അറിയുന്നു

വികസനത്തിനു വേണ്ടിയുള്ള ഫണ്ടാണ് പ്ലാന്‍ ഫണ്ട് എന്നു പറയുന്നത്. എന്നാല്‍ പലപ്പോഴും വികസനേതര ആവശ്യങ്ങള്‍ക്കായാണ് സര്‍ക്കാര്‍ ഇത് വിനിയോഗിക്കുന്നത്. കേരളത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി കടമെടുക്കുന്ന തുകയുടെ 82 ശതമാനം വരെ മറ്റ് ചെലവുകള്‍ക്കായി നീക്കു വയ്ക്കുന്ന രീതിയാണുള്ളത്.

12 വിഭാഗങ്ങളിലായാണ് പദ്ധതി ഫണ്ട് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 2,030.07 കോടി രൂപ കാര്‍ഷിക അനുബന്ധ മേഖലകളിലെ 289 പദ്ധതികള്‍ക്കായാണ്. ഇതിന്റെ 36.98 ശതമാനം മാത്രമാണ് ഇതുവരെ വിനിയോഗിച്ചിട്ടുള്ളത്. ഇന്‍ഡസ്ട്രി ആന്‍ഡ് മിനറല്‍സ് വിഭാഗത്തിനായി 1,818.66 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ 32.87 ശതമാനം ചെലവഴിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, സാമൂഹ്യ പദ്ധതികള്‍ എന്നിവയ്ക്കായി യഥാക്രമം 59.38 ശതമാനം, 53.6 ശതമാനം എന്നിങ്ങനെ ചെലവഴിച്ചു.

ഊര്‍ജ പദ്ധതികള്‍ക്കായാണ് കൂടുതല്‍ തുക ചെലവഴിച്ചത്. 69.9 ശതമാനം. ഏറ്റവും കുറവ് വിഹിതം ചെലവഴിച്ചിരിക്കുന്നത് സഹകരണ വിഭാഗത്തിലാണ്. വെറും 8.82 ശതമാനമാണ് ഈ വിഭാഗത്തില്‍ ഇതുവരെ ചെലവഴിച്ചത്. ഗ്രാമീണ വികസനം 54.53 ശതമാനം, ജലസേചനവും പ്രളയ നിയന്ത്രണവും 35.1 ശതമാനം, സൈന്റിഫിക് സര്‍വീസ് ആന്‍ഡ് റിസര്‍ച്ച്‌ 20.16 ശതമാനം, സാമ്ബത്തിക സേവനം 67.58 ശതമാനം, പൊതുസേവനങ്ങള്‍ 53.66 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്ലാന്‍ ഫണ്ട് വിനിയോഗം.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...