2023-24 സാമ്ബത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഫണ്ടിന്റെ (plan fund) 46 ശതമാനത്തോളവും വിനിയോഗിക്കാനാകാതെ കേരളം

2023-24 സാമ്ബത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഫണ്ടിന്റെ (plan fund) 46 ശതമാനത്തോളവും വിനിയോഗിക്കാനാകാതെ കേരളം

2023-24 സാമ്ബത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഫണ്ടിന്റെ (plan fund) 46 ശതമാനത്തോളവും വിനിയോഗിക്കാനാകാതെ കേരളം . മൊത്തം ( Aggregate Plan Outlay) 38,629.19 കോടി രൂപയാണ് പ്ലാന്‍ഫണ്ട് പ്രഖ്യാ പിച്ചത് . സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസവും അഞ്ച് ദിവസവും ശേഷിക്കെ ഇതുവരെ ചെലവഴിക്കാനായത് 53.69 ശതമാനം മാത്രം.

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പ്ലാന്‍സ്‌പേസ് വെബ് പോര്‍ട്ടല്‍ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം ഉള്‍പ്പെടെയുള്ള 8,259.19 കോടിയില്‍ 50.24 ശതമാനം മാത്രമാണ് ഇതു വരെ ചെലവഴിച്ചത്.

ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേപ്ലാന്‍ ഫണ്ട് വിനിയോഗത്തിന്റെ ലക്ഷ്യം കാണാന്‍ സർക്കാരിന് സാധിക്കുമോ എന്നത് സംശയമാണ്.

സര്‍ക്കാര്‍ പദ്ധതി ഫണ്ട് വകമാറ്റി ശമ്ബളം, പെന്‍ഷന്‍, പലിശ എന്നിവ ഉള്‍പ്പെടെയുള്ള റവന്യു ചെലവുകള്‍ക്കായി മാറ്റുന്നതാണ് ഇതിന്റെ ഒരു പ്രധാന കാരണമെന്ന് അറിയുന്നു

വികസനത്തിനു വേണ്ടിയുള്ള ഫണ്ടാണ് പ്ലാന്‍ ഫണ്ട് എന്നു പറയുന്നത്. എന്നാല്‍ പലപ്പോഴും വികസനേതര ആവശ്യങ്ങള്‍ക്കായാണ് സര്‍ക്കാര്‍ ഇത് വിനിയോഗിക്കുന്നത്. കേരളത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി കടമെടുക്കുന്ന തുകയുടെ 82 ശതമാനം വരെ മറ്റ് ചെലവുകള്‍ക്കായി നീക്കു വയ്ക്കുന്ന രീതിയാണുള്ളത്.

12 വിഭാഗങ്ങളിലായാണ് പദ്ധതി ഫണ്ട് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 2,030.07 കോടി രൂപ കാര്‍ഷിക അനുബന്ധ മേഖലകളിലെ 289 പദ്ധതികള്‍ക്കായാണ്. ഇതിന്റെ 36.98 ശതമാനം മാത്രമാണ് ഇതുവരെ വിനിയോഗിച്ചിട്ടുള്ളത്. ഇന്‍ഡസ്ട്രി ആന്‍ഡ് മിനറല്‍സ് വിഭാഗത്തിനായി 1,818.66 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ 32.87 ശതമാനം ചെലവഴിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, സാമൂഹ്യ പദ്ധതികള്‍ എന്നിവയ്ക്കായി യഥാക്രമം 59.38 ശതമാനം, 53.6 ശതമാനം എന്നിങ്ങനെ ചെലവഴിച്ചു.

ഊര്‍ജ പദ്ധതികള്‍ക്കായാണ് കൂടുതല്‍ തുക ചെലവഴിച്ചത്. 69.9 ശതമാനം. ഏറ്റവും കുറവ് വിഹിതം ചെലവഴിച്ചിരിക്കുന്നത് സഹകരണ വിഭാഗത്തിലാണ്. വെറും 8.82 ശതമാനമാണ് ഈ വിഭാഗത്തില്‍ ഇതുവരെ ചെലവഴിച്ചത്. ഗ്രാമീണ വികസനം 54.53 ശതമാനം, ജലസേചനവും പ്രളയ നിയന്ത്രണവും 35.1 ശതമാനം, സൈന്റിഫിക് സര്‍വീസ് ആന്‍ഡ് റിസര്‍ച്ച്‌ 20.16 ശതമാനം, സാമ്ബത്തിക സേവനം 67.58 ശതമാനം, പൊതുസേവനങ്ങള്‍ 53.66 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്ലാന്‍ ഫണ്ട് വിനിയോഗം.

Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

Loading...