ഏപ്രില്‍ ഒന്നു മുതല്‍ വരുന്ന മാറ്റങ്ങൾ ; പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില നാളെ മുതല്‍ കൂടും,

ഏപ്രില്‍ ഒന്നു മുതല്‍ വരുന്ന മാറ്റങ്ങൾ ; പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില നാളെ മുതല്‍ കൂടും,

സാമ്ബത്തിക പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനത്ത് ബജറ്റിലൂടെ അടിച്ചേല്‍പ്പിച്ച അധിക നികുതി ഭാരങ്ങള്‍ വെള്ളിയാഴ്ച അര്‍ധരാത്രി പ്രാബല്യത്തിലാകും.

ഏപ്രില്‍ ഒന്നു മുതല്‍ വരുന്ന മാറ്റങ്ങൾ

ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. ഇതിന് ആനുപാതികമായി രജിസ്ട്രേഷന്‍ ഫീസും ഉയരും. ഒരു ലക്ഷം രൂപ ന്യായവിലയുള്ള ഭൂമിയുടെ ആധാരത്തിന് സ്റ്റാമ്ബ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസുമായി 10,000 രൂപയായിരുന്നത് 12,000 രൂപയാവും.

ഫ്ലാറ്റുകളുടെയും അപ്പാര്‍ട്മെന്‍റുകളുടെയും രജിസ്ട്രേഷന് ചെലവ് കൂടും. കെട്ടിട നമ്ബര്‍ കിട്ടി ആറു മാസത്തിനകം കൈമാറ്റം ചെയ്യുന്നതിന് അഞ്ചു ശതമാനമായിരുന്ന മുദ്രവില ഏഴു ശതമാനമാക്കി.

ഗഹാനും ഗഹാന്‍ ഒഴിമുറികളും ഫയല്‍ ചെയ്യാന്‍ 100 രൂപ നിരക്കില്‍ സര്‍വിസ് ചാര്‍ജ്.

കോടതി വ്യവഹാരങ്ങള്‍ക്ക് ചെലവേറും. കോര്‍ട്ട് ഫീസ് സ്റ്റാമ്ബുകളുടെ നിരക്ക് വര്‍ധിക്കും.

പാറയും മണലും അടക്കം ഖനനം ചെയ്തെടുക്കുന്ന ഉല്‍പന്നങ്ങളുടെയെല്ലാം വില കൂടും. ഇതിന് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചു. ഉടന്‍ തീരുമാനം വരും. ധാതുക്കളുടെ റോയല്‍റ്റി, പിഴ, അളവ് എന്നിവ ശാസ്ത്രീയമായി പരിഷ്കരിക്കും. പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത വില വരും. പിഴ വര്‍ധിപ്പിക്കും. 600 കോടി അധിക വരുമാനം ലക്ഷ്യം. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടം കൂടും.

മദ്യത്തിന് വില കൂടും. 500 മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപയും 1000 മുതല്‍ വിലയുള്ളതിന് 40 രൂപ നിരക്കിലുമാണു വര്‍ധന. 400 കോടി വരുമാനം.

വാഹന വില കൂടും. രണ്ടു ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് രണ്ടു ശതമാനം നികുതി വര്‍ധന. പുതിയ കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും ഒന്നു മുതല്‍ രണ്ടു ശതമാനം വരെ നികുതി വര്‍ധന. റോഡ് സുരക്ഷ സെസ് എല്ലാ വാഹനങ്ങള്‍ക്കും ഇരട്ടിയാക്കി. 50 രൂപ മുതല്‍ 250 രൂപ വരെ വര്‍ധിക്കും.

വൈദ്യുതി തീരുവ അഞ്ചു ശതമാനമാക്കി. തീരുവ വൈദ്യുതി ബോര്‍ഡ് തന്നെ എടുക്കുന്നത് നിര്‍ത്തി. 200 കോടി അധിക വരുമാനം.

പുതിയ ഇലക്ട്രിക് കാറുകളുടെ ഒറ്റത്തവണ നികുതി അഞ്ചു ശതമാനമായി കുറക്കും. കോണ്‍ട്രാക്‌ട് കാര്യേജ്/ സ്റ്റേജ് കാര്യേജ് വാഹന ഉടമകള്‍ക്ക് നികുതിയില്‍ 10 ശതമാനം കുറവ് വരും.

നേരിട്ട് 3000 കോടി (2955) യും 1000 കോടി തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും അധികം സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പെട്രോള്‍-ഡീസല്‍ സെസ് അടക്കം പിന്‍വലിക്കണമെന്ന് കടുത്ത സമ്മര്‍ദമുയര്‍ന്നിട്ടും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. വെള്ളക്കര വര്‍ധന നിലവില്‍ വന്നുകഴിഞ്ഞു. വൈദ്യുതി നിരക്ക് വര്‍ധന ജൂണ്‍ 30നകം വരും.കെട്ടിടനികുതിയിലെ അഞ്ചുശതമാനം വര്‍ധനക്കൊപ്പം അപേക്ഷ ഫീസ്, പരിശോധന ഫീസ്, ഗാര്‍ഹിക-ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള പെര്‍മിറ്റ് ഫീസ് എന്നിവയും വര്‍ധിപ്പിക്കും. കെട്ടിട നിര്‍മാണ ചെലവും ഉയരും. സാധാരണക്കാരെയും ചെറുകിട കെട്ടിട നിര്‍മാണങ്ങളെയും ബാധിക്കാത്തവിധമാകും പെര്‍മിറ്റ് ഫീസ് വര്‍ധനയെന്നാണ് വിവരം.

പെേട്രാള്‍, ഡീസല്‍ രണ്ടുരൂപ കൂടും

ലിറ്ററിന് രണ്ടു രൂപ വീതം സംസ്ഥാന സെസ് വരുന്നതോടെ പെട്രോളിനും ഡീസലിനും വില ഉയരും. പെട്രോളിന് വ്യാഴാഴ്ച ലിറ്ററിന് 107.71 രൂപയും ഡീസലിന് 96.52 രൂപയുമാണ് തിരുവനന്തപുരത്തെ വില. ലക്ഷ്യമിടുന്നത് 750 കോടിയുടെ അധിക വരുമാനം.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...