കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയുടെ (യൂണിഫൈഡ് പെൻഷൻ സ്കീം-യു.പി.എസ്.) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയുടെ (യൂണിഫൈഡ് പെൻഷൻ സ്കീം-യു.പി.എസ്.) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ കഴിഞ്ഞവർഷം പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയുടെ (യൂണിഫൈഡ് പെൻഷൻ സ്കീം-യു.പി.എസ്.) ഔദ്യോഗിക വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കി.

ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നിലവില്‍വരും. സർക്കാർ ജീവനക്കാർക്ക് അടിസ്ഥാനശമ്ബളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന പദ്ധതിക്ക് 2024 ഓഗസ്റ്റ് 24-നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. സംസ്ഥാന സർക്കാരുകള്‍ക്കും വേണമെങ്കില്‍ പദ്ധതി നടപ്പാക്കാം.

25 വർഷം സർവീസുള്ളവർക്ക് യു.പി.എസ്. പ്രകാരം അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാനശമ്ബളത്തിന്റെ പകുതി പെൻഷനായി ലഭിക്കും.

പിരിച്ചുവിടപ്പെടുകയോ രാജിവെക്കുകയോ ചെയ്യുന്നവർക്ക് യു.പി.എസ്. പദ്ധതിപ്രകാരമുള്ള പെൻഷന് അർഹതയുണ്ടായിരിക്കില്ല. പത്തുവർഷത്തില്‍ താഴെ സർവീസുള്ളവർക്ക് യു.പി.എസ്. മാത്രമല്ല ലംപ്സം തുകയ്ക്കും അർഹതയുണ്ടാവില്ല.

2004 ജനുവരി ഒന്നിനോ അതിനുശേഷമോ സർവീസില്‍ പ്രവേശിച്ചവർക്കാണ് യു.പി.എസ്. ആനുകൂല്യം. എൻ.പി.എസിലുള്ളവർക്ക് യു.പി.എസിലേക്ക് മാറാൻ കഴിയും.

എൻ.പി.എസില്‍ തുടരണമെങ്കില്‍ അതിനും വ്യവസ്ഥയുണ്ട്. 10 വർഷം സർവീസ് പൂർത്തിയാക്കി വിരമിക്കുന്നവർ പദ്ധതിയില്‍ ഉള്‍പ്പെടും. സ്വയം വിരമിക്കല്‍ നടത്തുന്നവർക്ക് മിനിമം യോഗ്യതാസർവീസ് 25 വർഷമാണ്.

എൻ.പി.എസില്‍ ജീവനക്കാർ പത്തുശതമാനവും സർക്കാർ 14 ശതമാനവുമാണ് പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കേണ്ടത്. എന്നാല്‍, യു.പി.എസില്‍ സർക്കാർ വിഹിതം 14-ല്‍നിന്ന് 18.5 ശതമാനമാക്കി.

ജീവനക്കാരുടെ വിഹിതം 10 ശതമാനമായി തുടരും. രാജ്യത്തെ 23 ലക്ഷം കേന്ദ്രജീവനക്കാർക്ക് നേട്ടമുണ്ടാകുമെന്ന് ധനമന്ത്രാലയം പറയുന്നു.

പദ്ധതി ഏപ്രിൽ ഒന്നു മുതല്‍ അടിസ്ഥാനശമ്ബളത്തിന്റെ പകുതി പെൻഷൻ  എൻ.പി.എസില്‍ നിന്ന് മാറാം കുറഞ്ഞ പെൻഷൻ 10,000 രൂപ കുടുംബപെൻഷൻ 60 ശതമാനം അർഹത 2004-നുശേഷം ജോലിയില്‍ പ്രവേശിച്ചവർക്ക്


സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Blw4a8o3yO7LBJpjzDwtd

Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

Loading...